തിരുവനന്തപുരം: സ്റ്റാഫിലെ 20 പേരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണ്ണർ 2020 ൽ മുഖ്യമന്ത്രിക്ക് നൽകിയ കത്ത് കോടതി അലക്ഷ്യവും സുപ്രീം കോടതി വിധിക്ക് എതിരുമാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. കത്തയച്ചത് സർക്കാറിന്റെ റൂൾസ് ഓഫ് ബിസിനസ്സിന് ഘടകവിരുദ്ധവുമാണെന്നും എ കെ ബാലൻ പ്രസ്താവനയിൽ പറഞ്ഞു.

2010 ലെ ഉമാദേവി ്‌ െകർണ്ണാടക കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടി വിധി ഗവർണർക്ക് അിറയാത്തതല്ല. ഇത് പ്രകാരം ഒരു പരിതസ്തിതിയിലും 4 വർഷത്തിനും 10 വർഷത്തിനും ഇടയിലുള്ള ഒരാളെപോലും സ്ഥിരപ്പെടുത്താൻ കഴിയില്ല. 10 വർഷത്തിൽ കൂടുതൽ ഉള്ളതാണെങ്കിൽപോലും 2010 ന് ശേഷം സ്ഥിരപ്പെടുത്താനും കഴിയില്ല.

എംപ്ലോയീമെന്റ് എക്സ്‌ചേഞ്ചും പബ്ലിക് സർവ്വീസ് കമ്മീഷനും നിലനിൽക്കുമ്പോൾ പിൻവാതിൽ നിയമനും മെറിറ്റിനും സംവരണത്തിനും പ്രസക്തി ഇല്ലാതാക്കും എന്നതുകൊണ്ടാണ് സുപ്രീം കോടതി സുപ്രധാനമായ ഈ വിധി പ്രഖ്യാപിച്ചത്. ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയും സമാനമായ വിധികളും പുറപ്പെടുവിച്ചിട്ടുണ്ട്. ഗവർണ്ണർ നൽകിയ ശുപാർശ പ്രകാരമുള്ള നിയമനം മുഖ്യമന്ത്രി ഇടപെട്ട് സ്ഥിരപ്പെടുത്തിയിരുന്നെങ്കിൽ അത് സർക്കാരിന് ഉണ്ടാകുന്ന അപകടം എന്തായിരിക്കുമെന്ന് അറിയാവുന്ന ആളുമാണല്ലോ ഗവർണർ. ഇത്തരം കാര്യങ്ങളിൽ വ്യക്തിപരമായി മുഖ്യമന്ത്രിയെ അഡ്രസ്സ് ചെയ്യുന്ന ഗവർണ്ണറുടെ സമീപനം ചട്ടവിരുദ്ധമാണ്.

നീതിയും നിയമവും ഭരണഘടനയും നോക്കി മാത്രമെ പ്രവർത്തിക്കുകയുള്ളൂ എന്ന് പറഞ്ഞ് ഗവൺമെന്റ് എടുത്ത നിയമനടപടികളെല്ലാം പൊതു സമൂഹത്തിന്റെ മുന്നിൽ ചോദ്യം ചെയ്യുകയും സർക്കാരിനെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന ഗവർണ്ണർ നിയമ വിരുദ്ധമായി താൻ സ്വീകരിച്ച നടപടിയെ എങ്ങനെ ന്യായീകരിക്കും. ഇത് സുപ്രീം കോടതി വിധിക്കെതിരായ ഗവർണ്ണറുടെ, സർക്കാരിനോടുള്ള സമ്മർദ്ദം വെളിവാക്കുന്നതാണ്. കത്തിലെ ഉള്ളടക്കം കോർട്ട് അലക്ഷ്യവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് എ കെ ബാലൻ പ്രസ്താവനയിലൂടെ വിശദമാക്കി.