- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുത്തൽ നടപടികളിലേക്ക് കടന്നത് സർക്കാരിനെക്കൊണ്ട് സഹികെട്ടപ്പോൾ; നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്‌തെന്ന് തെളിയിച്ചാൽ രാജി വയ്ക്കാൻ തയ്യാറെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം:തന്റെ നിയമപരിധിക്കുള്ളിൽ നിന്നുകൊണ്ടുള്ള തിരുത്തൽ നടപടികളിലേക്ക് കടന്നത് സംസ്ഥാന സർക്കാരിന്റെ നടപടികൾ മൂലമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.സംസ്ഥാന സർക്കാരിൽ നിന്നുള്ള സമ്മർദ്ദം സഹികെട്ടപ്പോഴാണ് ഗവർണർ എന്ന നിലയിൽ തിരുത്തൽ നടപടികൾക്ക് മുതിർന്നത്.ചട്ട വിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ സംസ്ഥാന സർക്കാരിൽ നിന്ന് സമ്മർദ്ദം ഉണ്ടായെന്നും ഗവർണർ കുറ്റപ്പെടുത്തി.
എന്നാൽ കേരള ഹൈക്കോടതിയും സുപ്രീംകോടതിയും തന്റെ നിലപാടുകളാണ് ശരിവെച്ചത്.താൻ ചെയ്തതിൽ നിയമവിരുദ്ധമായി എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ അതുണ്ടാവുമായിരുന്നില്ല.നിയമത്തിന് എതിരായി എന്തെങ്കിലും താൻ ചെയ്‌തെന്ന് തെളിയിച്ചാൽ രാജി വയ്ക്കാൻ തയ്യാറാണ്.സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിലോ നയത്തിലോ ഇടപെട്ടതിന് തെളിവുണ്ടോ.അതിന് തെളിവുണ്ടെങ്കിലും രാജി വയ്ക്കാൻ സന്നദ്ദനാണെന്നും സർവകലാശാലയുടെ സ്വതന്ത്രമായ അധികാരത്തിൽ കൈകടത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും ഗവർണർ പറഞ്ഞു.




