- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമനക്കോഴ: ഹരിദാസൻ കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരായി; സെക്രട്ടറിയേറ്റിന് മുന്നിൽ കോഴ കൈമാറിയെന്ന മൊഴിയിൽ ഹരിദാസൻ ഇപ്പോഴും ഉറച്ചുനിൽക്കുണ്ടോ എന്ന് കണ്ടെത്താൻ ചോദ്യം ചെയ്യൽ
തിരുവനന്തപുരം: നിയമനക്കോഴ വിവാദത്തിലെ പരാതിക്കാരനായ ഹരിദാസൻ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ ഹാജരായി. പൊലീസ് ഇയാളുടെ വിശദമായ മൊഴി രേഖപ്പെടുത്തുകയാണ്.
ഹരിദാസൻ ആരോപിച്ച ചില കാര്യങ്ങൾ വ്യാജമാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞ ഏപ്രിൽ പത്തിന് ഉച്ചയ്ക്ക് രണ്ടിന് സെക്രട്ടറിയേറ്റിന് മുന്നിലെ ഓട്ടോ സ്റ്റാൻഡിൽവച്ച് ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപ കൈമാറിയെന്നായിരുന്നു പ്രധാന ആരോപണം.
എന്നാൽ സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് ഇത്തരത്തിൽ ഒരു കാര്യം നടന്നതായി പൊലീസ് കണ്ടെത്തിയിട്ടില്ല. സെക്രട്ടറിയേറ്റിന് മുന്നിൽ കോഴ കൈമാറിയെന്ന മൊഴിയിൽ ഹരിദാസൻ ഇപ്പോഴും ഉറച്ചുനിൽക്കുണ്ടോ എന്ന് പൊലീസ് പരിശോധിക്കും.
ഹരിദാസിന്റെ സുഹൃത്തും എഐഎസ്എഫ് മുൻ നേതാവുമായ കെ.പി.ബാസിത്തിനും തട്ടിപ്പിൽ പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ബാസിത്തിനോടും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.



