- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിലുടമയുടെ കുട്ടിയുടെ നൂലുകെട്ടിന് എത്തി അടിപടി; ചപ്പാട് കാഞ്ഞൂർ ക്ഷേത്രത്തിന് സമീപത്തെ മദ്യപാനത്തിനിടെ ഉണ്ടായ അടിപിടിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: രണ്ടു കൂട്ടുകാർ അറസ്റ്റിൽ
ഹരിപ്പാട്: മദ്യപാനത്തിനിടെ ഉണ്ടായ അടിപിടിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സുഹൃത്തുക്കളായ രണ്ടു പേർ പിടിയിൽ. ചെങ്ങന്നൂർ ഇലഞ്ഞിമേൽ കോലത്ത് വീട്ടിൽ സതീശന്റെ മകൻ സജീവാണ് ( ഉണ്ണി - 32) മരിച്ചത്. സജീവിന്റെ സുഹൃത്തുക്കളായ നങ്ങ്യാർകുളങ്ങര തുണ്ടിൽ വീട്ടിൽ പ്രവീൺ (27), അരുൺ ഭവനത്തിൽ അരുൺ (33) എന്നിവരെയാണ് കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ ചേപ്പാട് കാഞ്ഞൂർ ക്ഷേത്രത്തിന് കിഴക്കുഭാഗത്തായിരുന്നു സംഭവം. മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ പ്രവീണും അരുണും ചേർന്ന് സജീവിനെ മർദ്ദിക്കുകയായിരുന്നു. തുടർന്ന് അവശനിലയിലായ സജീവിനെ സുഹൃത്തുക്കളായ പ്രവീൺ, അരുൺ, മനോജ് എന്നിവർ ചേർന്ന് വാഹനത്തിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അപകടം പറ്റി എന്നാണ് ആശുപത്രി അധികൃതരോട് ഇവർ പറഞ്ഞത് . സംശയം തോന്നിയ ജീവനക്കാർ ഇവരെ തടഞ്ഞു വെക്കുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പൊലീസ് എത്തി നടത്തിയ ചോദ്യം ചെയ്തപ്പോൾ സത്യം പുറത്തായി. സനീഷ് എന്ന കരാറുകാരന്റെ തൊഴിലാളികളാണ് നാലു പേരും. സനീഷിന്റെ കുഞ്ഞിന്റെ 28കെട്ട് ചടങ്ങിൽ പങ്കെടുക്കാനാണ് ഇവർ കാഞ്ഞൂർ എത്തിയത്.
അതിന് ശേഷം ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ നിന്ന് മദ്യപിക്കുന്നതിനിടയാണ് തമ്മിൽ തർക്കം ഉണ്ടാകുന്നതും പിന്നീടത് അടി പിടിയിൽ കലാശിക്കുകയുമായിരുന്നു. ആദ്യഘട്ടത്തിൽ മനോജും കസ്റ്റഡിയിലായിരുന്നു പിന്നീട് ഇയാളെ വിട്ടയക്കുകയായിരുന്നു.



