കണ്ണൂർ: മാടായി ശ്രീപോർക്കലി സ്റ്റീൽസിൽ സിഐ.ടി യു ചുമട്ടു തൊഴിലാളികൾ നടത്തിവരുന്ന സമരം ലേബർ ഓഫീസറുടെ വിധിപ്രകാരം തീർന്നുവെങ്കിലും ഇതൊന്നും മാനിക്കാതെ ഉടമസ്ഥൻ തൊഴിലാളികൾക്ക് തൊഴിൽ നിഷേധിക്കുന്നതായി പരാതി. കഴിഞ്ഞ 264-ദിവസമായി സ്ഥാപനത്തിന്റെ മുൻപിൽ തൊഴിലാളികൾ നടത്തിവരുന്ന സമരം കഴിഞ്ഞ ശനിയാഴ്‌ച്ച ഒത്തുതീർപ്പാക്കിയിരുന്നു. എന്നാൽ തിങ്കളാഴ്‌ച്ച രാവിലെ ജോലിക്കെത്തിയ ചുമട്ടുതൊഴിലാളികളെ ഗൗനിക്കാതെ കടയുടമ സ്വന്തം നിലയ്ക്ക് സാധനങ്ങൾ കയറ്റിറക്കു ചെയ്തത്.

പഴയങ്ങാടി സി. ഐ എൻ.ടി സന്തോഷ്്കുമാറിന്റെ നേതൃത്വത്തിൽ പൊലിസുകാർ നോക്കിനിൽവെയാണ് തൊഴിലാളികൾക്ക് വീണ്ടും തൊഴിൽ നിഷേധിച്ച് ഉടമസ്ഥൻ തന്നെ വീണ്ടും കയറ്റിറക്കുമതി നടത്തിയത്. കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസഥാനത്തിൽ പഴയങ്ങാടി പൊലിസിന്റെ സംരക്ഷണയിലാണ് ഇതുവരെ സ്ഥാപനം പ്രവർത്തിച്ചുവന്നിരുന്നത്.

ഇതിനെ ചോദ്യം ചെയ്തു കൊണ്ടു തൊഴിലാളികൾക്ക് തൊഴിൽ നിഷേധിക്കുന്നുവെന്നു ആരോപിച്ച് തൊഴിലാളികൾ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി അനുരഞ്ജനത്തിനായി ജില്ലാലേബർ ഓഫീസറെ ചുമതലപ്പെടുത്തുകയുമായിരുന്നു. ഇതിനെ തുടർന്ന് ജില്ലാലേബർ ഓഫീസർ നടത്തിയ അന്വേഷണത്തിൽ പോർക്കലി സ്റ്റീൽ സിൽ തൊഴിൽ അവകാശ ലംഘനം നടന്നതായി വ്യക്തമാവുകയായിരുന്നു. ഇതേതുടർന്ന് തൊഴിലാളികൾക്ക് അനുകൂലമായ വിധിയുണ്ടായിട്ടും ഉടമ അനുസരിക്കാൻ തയ്യാറാകുന്നില്ലെന്നാണ് പരാതി. ഉടമസ്ഥനായ കെ.വി മോഹൻലാലിന്റെ നടപടിക്കെതിരെ സി. ഐ. ടി.യു പ്രതിഷേധിച്ചു.