- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുതലപ്പൊഴിയിൽ ഡ്രഡ്ജിങ് നാളെ മുതൽ; ഹാർബർ അടച്ചിടില്ലെന്ന് മന്ത്രി സജി ചെറിയാൻ; അടിയന്തര നടപടി സ്വീകരിക്കാൻ അദാനി ഗ്രൂപ്പിന് സർക്കാർ നിർദ്ദേശം
തിരുവനന്തപുരം: മുതലപ്പൊഴി ഹാർബർ അടച്ചിടില്ലെന്ന് മന്ത്രി സജി ചെറിയാൻ. തൊഴിലാളി സംഘനടകൾ ഉൾപ്പെടുയുള്ള ആളുടെ അഭിപ്രായം പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു. പൊഴിയിൽ തകർന്നുവീണ കല്ലുകളും മണലും നീക്കം ചെയ്യാനുള്ള നടപടി നാളെ മുതൽ ആരംഭിക്കുമെന്ന് അദാനി ഗ്രുപ്പമായി നടത്തിയ ചർച്ചക്ക് ശേഷം അദ്ദേഹം പറഞ്ഞു.
എത്ര കോടി ചെലവഴിച്ചാലും പൊഴിയിലെ അപകടം ഇല്ലാതാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. അശാസ്ത്രീയമായ നിർമമാണ പ്രവർത്തനങ്ങളാണ് അപകടത്തിന് കാരണമെങ്കിൽ അത് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഡ്രഡ്ജിങ് നാളെ മുതൽ ആരംഭിക്കുമെന്നാണ് അദാനി കമ്പനി ഉറപ്പുനൽകിയത്. മഴകാരണമാണ് ഡ്രഡ്ജിങ് വൈകുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. കാലവർഷം അവസാനിക്കുന്നത് വരെ മണ്ണ് നീക്കാൻ കാത്ത് നിൽക്കരുതെന്നും പൊഴിമുഖത്ത് ആഴം കൂട്ടാൻ ഉടൻ നടപടിയെടുക്കണമെന്നും അദാനി ഗ്രൂപ്പിനോട് സർക്കാർ നിർദ്ദേശിച്ചു.
സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിൽ അദാനി ഗ്രൂപ്പിനെതിരെ കർശനനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ഫിഷറീസ് വകുപ്പ് ഡയറക്ടർ അദീല അബ്ദുള്ള തുടങ്ങിയവരും മന്ത്രി സജി ചെറിയാനൊപ്പം ചർച്ചയിൽ പങ്കെടുത്തു.
രക്ഷാപ്രവർത്തനനത്തിനായി മൂന്ന് ബോട്ടുകൾ, ഒരു ആംബുലൻസ് 24 മണിക്കൂറും സജ്ജമാക്കും. അവിടെ ആറ് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുംപൊഴിയിലേക്കുള്ള വഴിയുടെ നിർമ്മാണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി സജി ചെറിയാന്റെ വാക്കുകൾ
ഹാർബറിൽ ഡ്രഡ്ജിങ് സമയബന്ധിതമായി പൂർത്തിയാക്കണം, അടിയന്തരമായി പാറയും മണലും നീക്കം ചെയ്യും. നാളെ തന്നെ പാറകളും മണലും നീക്കാനുള്ള നടപടി തുടങ്ങും, യുദ്ധകാലാടിസ്ഥാനത്തിൽ ഡ്രഡ്ജിങ് നടത്തും, രണ്ട് ദിവസത്തിനകം ഡ്രഡ്ജർ എത്തിക്കും, പൊഴിയിൽ സുരക്ഷയ്ക്കായി 30 പേരെ ചുമതലപ്പെടുത്തും, 6 ഹൈമാസ് ലൈറ്റുകൾ ഉടൻ സ്ഥാപിക്കും, റെസ്‌ക്യൂ ഓപ്പറേഷന് 3 ബോട്ടുകൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ആംബുലൻസ് നൽകും.
മുതലപ്പൊഴി ഹാർബർ അടച്ചിടില്ല. അടിയന്തരമായി സാൻഡ് ബൈപ്പാസിങ് തുടങ്ങും. ഇതിന് 1 കോടി രൂപയും തുടർച്ചയായി സാൻഡ് ബൈപ്പാസിങ്ങിന് 11 കോടി രൂപയും അനുവദിച്ചു. രണ്ട് മാസത്തിനുള്ളിൽ ഇതിന് വേണ്ട നടപടികൾ ആരംഭിക്കും. സർക്കാരിനെക്കൊണ്ട് ചെയ്യാൻ കഴിയുന്നതെല്ലാം മുതലപ്പൊഴിയിൽ ചെയ്യും. മത്സ്യത്തൊഴിലാകളെ എന്ത് വിലകൊടുത്തും ഈ സർക്കാർ സംരക്ഷിക്കും. ഡ്രഡ്ജിങ് നടത്തേണ്ട ഉത്തരവാദിത്തം അദാനി ഗ്രൂപ്പിനാണ്. സാൻഡ് ബൈപ്പാസിങ് ചുമതല ഹാർബർ എഞ്ചിനീയറിങ് ഡിപ്പാർട്ട്‌മെന്റിനും. അത് കൃത്യമായി നിറവേറ്റണം. എത്ര കോടി ചെലവഴിച്ചും മുതലപ്പൊഴിയിലെ അപകടമരണം അവസാനിപ്പിക്കും. കാലാവസ്ഥ അനുകൂലമായാൽ അടുത്ത നാല് ദിവസംകൊണ്ട് ഡ്രഡ്ജിങ് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.




