- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നുമാസം തടവിന് ശിക്ഷിച്ചയാൾ ഒളിവിൽ കഴിഞ്ഞത് 28 വർഷം; ഇടുക്കി തങ്കമണിയിൽ നിന്നും പ്രതി പൊലീസ് പിടിയിൽ
കോട്ടയം: അയൽവാസിയെ വീട്ടിൽ കയറി ആക്രമിച്ചതിന് കോടതി ശിക്ഷ വിധിച്ചതിന് ഒളിവിൽ കഴിഞ്ഞയാൾ 28 വർഷത്തിനുശേഷം പൊലീസിന്റെ പിടിയിൽ. പാക്കാനം പുഞ്ചവയൽ കാരിശ്ശേരി ഭാഗത്ത് ചവറമ്മാക്കൽ വീട്ടിൽ സന്തോഷ് ബാബു (59) എന്നയാളെയാണ് എരുമേലി പൊലീസ് ഇടുക്കിയിലെ തങ്കമണിയിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇയാൾ 1993 ൽ അയൽവാസിയെ വീട്ടിൽ കയറി ആക്രമിക്കുകയും തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.
പിന്നീട് കോടതി ഇയാളെ മൂന്നുമാസം തടവിനും 2000 രൂപ പിഴയും ശിക്ഷിക്കുകയായിരുന്നു. തുടർന്ന് കോടതിയിൽ നിന്നും ഇളവ് നേടി കോടതിയിൽ ഹാജരാകാതെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഇത്തരത്തിൽ കോടതി ശിക്ഷ വിധിച്ചതിനുശേഷം ഒളിവിൽ കഴിഞ്ഞുവരുന്ന പ്രതികളെ പിടികൂടുന്നതിനായി ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച നടത്തിയ തിരച്ചിലിനോടുവിൽ ഇയാളെ ഇടുക്കി തങ്കമണിയിൽ നിന്നും പൊലീസ് സംഘം പിടികൂടുകയായിരുന്നു.
എരുമേലി എസ്.എച്ച്.ഓ ബിജു ഇ.ഡി, എസ്‌ഐ ശാന്തി കെ ബാബു, എഎസ്ഐ അനിൽകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.




