നെടുമ്പാശേരി: സ്‌കൂളിൽ നിന്ന് കടത്തിക്കൊണ്ടു വന്ന പെൺകുട്ടികളുമായി താമസ സ്ഥലത്തെത്തിയ ബംഗാൾ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുർഷിദാബാദ് സ്വദേശികളായ നൂർ ഇസ്ലാം മണ്ഡൽ (24), സമീം അക്തർ (19) എന്നിവരെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി എട്ടു മണിയോടെ ചെങ്ങമനാട് പുറയാർ ഗാന്ധിപുരത്തു നാട്ടുകാരാണ് ഇവരെ കണ്ടെത്തി പൊലീസിന് കൈമാറിയത്. ബംഗാൾ സ്വദേശികളായ പെൺകുട്ടികൾ 13, 17 വയസ്സുകാരാണ്. ഇവരെ വൈദ്യ പരിശോധനയ്ക്ക് ശേഷം കാക്കനാട് ജുവനൈൽ ഹോമിലേക്ക് മാറ്റി.

മണ്ഡലിന്റെ മാതാവ് പുറയാറിൽ വീട്ടുജോലിക്ക് നിൽക്കുന്നുണ്ട്. ഇവർക്കായി വീട്ടുടമ നിർമ്മിച്ച് നൽകിയ താൽക്കാലിക ഷെഡിലേക്കാണ് പ്രതികൾ പെൺകുട്ടികളുമായി എത്തിയത്. 2 കുട്ടികളും യൂണിഫോമിൽ സ്‌കൂൾ ബാഗുമായാണ് എത്തിയത്. പ്രതികൾ പെൺകുട്ടികളെ സ്‌കൂളിൽ നിന്ന് കടത്തിക്കൊണ്ടു വരികയായിരുന്നുവെന്ന് കരുതുന്നു. മണ്ഡൽ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. പ്രതികളെ ഇന്ന് അങ്കമാലി കോടതിയിൽ ഹാജരാക്കും.