പത്തനംതിട്ട: ശബരിമല ശരംകുത്തിയിൽ ബിഎസ്എൻഎൽ ടവറിലേക്കുള്ള കേബിൾ മുറിച്ചു കടത്തുകയും ഉപകരണങ്ങൾക്കു കേടുപാടുകൾ വരുത്തുകയും ചെയ്ത സംഭവത്തിൽ 7 പേർ അറസ്റ്റിൽ. കട്ടപ്പന പുളിയന്മലയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിഎസ്എൻഎല്ലിന് 4 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്.

40 മീറ്റർ ഉയരമുള്ള ശരംകുത്തി ടവറിലെ ആന്റിന മുതൽ ഉപകരണങ്ങൾ സ്ഥാപിച്ചിരുന്ന മുറി വരെയുള്ള 12 കേബിളും മുറിച്ചു കടത്തിയിരുന്നു. പവർ പ്ലാന്റ് മുതൽ ബാറ്ററി വരെയുള്ള കേബിളും മുറിച്ചെടുത്തു. കേബിളുകൾ മോഷ്ടിക്കപ്പെട്ടതിനാൽ തുലാമാസ പൂജയ്ക്ക് നട തുറക്കുമ്പോൾ ശരംകുത്തി ടവറിൽനിന്നു സിഗ്‌നൽ ലഭിക്കുന്ന സ്ഥലങ്ങളിൽ മൊബൈൽ കവറേജ് ലഭിക്കില്ലെന്നാണ് സൂചന.