തിരുവനന്തപുരം: മോചനദ്രവ്യത്തിനായി വ്യാപാരിയെ കാർ തടഞ്ഞ് പൊലീസ് ഡിപ്പാർട്ട്‌മെന്റ് കൈ വിലങ്ങിട്ട് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കാർ സ്റ്റിയറിംഗിൽ കൈയാമം വച്ച് പൂട്ടിയ സംഭവത്തിൽ മുഖ്യ പ്രതി സി പി ഓ (സിവിൽ പൊലീസ് ഓഫീസർ) കിരൺകുമാറിന് ജാമ്യമില്ല. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി.വി.ബാലകൃഷ്ണൻ ആണ് റിമാന്റിൽ കഴിയുന്ന പൊലീസുകാരനായ പ്രതിക്ക് ജാമ്യം നിഷേധിച്ചത്.

മോചന ദ്രവ്യത്തിന് വേണ്ടി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന ഗൗരവമേറിയ ആരോപണമുള്ള കേസിൽ അന്വേഷണം പ്രാരംഭ ഘട്ടത്തിൽ നിൽക്കുകയാണ്. പ്രതി കേരളാ പൊലീസ് സേനയിലെ അംഗമാണ്. കൃത്യത്തിൽ പ്രഥമ ദൃഷ്ട്യാ പ്രതിയുടെ പങ്കും പങ്കാളിത്തവും കേസ് റെക്കോഡിൽ കാണുന്നു. ഈ ഘട്ടത്തിൽ സ്വാധീനമുള്ള പ്രതിയെ ജാമ്യം നൽകി സ്വതന്ത്രയാക്കിയാൽ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും ശിക്ഷ ഭയന്ന് പ്രതി ഒളിവിൽ പോകാനും സമാന കുറ്റകൃത്യങ്ങൾ ആവർത്തിക്കാനുള സാധ്യതയുണ്ടന്നും നിരീക്ഷിച്ചാണ് ജാമ്യം നിരസിച്ചത്.

കോടതി നിർദ്ദേശ പ്രകാരം കാട്ടാക്കട ഡിവൈഎസ്‌പി റിപ്പോർട്ട് ഹാജരാക്കിയിരുന്നു. . റിമാന്റിൽ കഴിയുന്ന പൊലീസുകാരായ ഉഴമലക്കൽ പോങ്ങാട് നിന്നും നെടുമങ്ങാട് പൊലീസ് സ്‌റ്റേഷൻ സി പി ഒ വിനീത് (36), ക്രിമിനൽ ഗൂഢാലോചനക്ക് നേതൃത്വം വഹിച്ച കുറുപുഴ വെള്ളൂർക്കോണത്തു നിന്നും പോത്തൻകോട് സ്‌റ്റേഷൻ സി പി ഒ കിരൺകുമാർ (36) , സുഹൃത്ത് വെള്ളനാട് സ്വദേശി അരുൺ എന്നിവരിൽ മുഖ്യ പ്രതി കിരൺ കുമാറാണ് ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിച്ചത്.

കാട്ടാക്കട മജിസ്‌ട്രേട്ട് ആദ്യ ജാമ്യ അപേക്ഷ നിരസിച്ച ഉത്തരവുമായാണ് പ്രതികൾ ജില്ലാ കോടതിയിലെത്തിയത്. 2023 ജൂൺ 28 നാണ് 2 പൊലീസുകാർ അടക്കം 3 പേർ അറസ്റ്റിലായത്. പൊലീസ് വേഷത്തിലെത്തി വ്യാപാരിയെ കാർ തടഞ്ഞ് നിർത്തി തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്നാണ് കേസ്. മറ്റൊരു പണം തട്ടിപ്പ് ആരോപണത്തിൽ സസ്‌പെൻഷനിൽ കഴിയുന്ന പൊലീസുകാരായ നെടുമങ്ങാട് സി പി ഒ വിനീത്, പോത്തൻകോട് സി പി ഒ കിരൺകുമാർ , സുഹൃത്ത് വെള്ളനാട് സ്വദേശി അരുൺ (35) എന്നിവരാണ് 1 മുതൽ 3 വരെയുള്ള പ്രതികൾ.

ജൂൺ 24 ന് രാത്രി 9.30 ന് പൂവച്ചൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന് മുൻവശത്താണ് സംഭവം അരങ്ങേറിയത്.സസ്‌പെൻഷനിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ പൊലീസ് കാക്കി വേഷം ധരിച്ച് ആൾമാറാട്ടം നടത്തി വാഹന പരിശോധന നടത്തുന്നുവെന്ന വ്യാജേന പരാതിക്കാരൻ ഓടിച്ചു വന്ന കാർ തടയുകയായിരുന്നു. മുജീബാണോയെന്ന് കാക്കിയിലെത്തിയ ഒന്നും രണ്ടും പ്രതികൾ ചോദ്യമുന്നയിച്ച ശേഷമാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. വ്യാപാരിയുടെ കൈ സ്റ്റിയറിംഗിൽ കൂട്ടി വിലങ്ങിട്ടു, ഇഡി റെയ്ഡ് എന്ന് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതായാണ് കേസ്. ഡിപ്പാർട്ട്‌മെന്റ് കൈ വിലങ്ങിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് പൊലീസുകാരിലേക്കെത്തിയത്. മറ്റൊരു തട്ടിപ്പ് കേസിൽ സി പി ഒ വിനീത് സസ്‌പെൻഷനിലായിരുന്നു. ടൈൽസ് കട നടത്തി നഷ്ടത്തിലായ വിനീത് പണത്തിന് വേണ്ടിയാണ് വ്യാപാരി മുജീബിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. മറ്റൊരു പൊലീസുകാരന്റെ കാറാണ് തട്ടിക്കൊണ്ട് പോകാൻ വാടകക്കെടുത്തത്.

തട്ടിപ്പ് കേസിൽ വിനീത് സസ്‌പെൻഷനിലായിരുന്നു. ടൈൽസ് കട നടത്തി നഷ്ടത്തിലായ വിനീത് പണത്തിന് വേണ്ടിയാണ് വ്യാപാരി മുജീബിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. മറ്റൊരു പൊലീസുകാരന്റെ കാറാണ് തട്ടിക്കൊണ്ട് പോകാൻ വാടകക്കെടുത്തത്. ഈ കാറും കാട്ടാക്കട പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നെടുമങ്ങാട് പഴകുറ്റി സോണി മൻസിലിൽ മുജീബ്(43)നെ ശനിയാഴ്ച രാത്രി പത്തോടെയാണ് പണാപഹരണത്തിനായി തട്ടിക്കൊണ്ടു പോകവേ വഴിയിലുപേക്ഷിച്ച് മുങ്ങിയത്.