ന്യൂഡൽഹി: നിരോധനത്തിനെതിരേ സുപ്രീംകോടതിയെ സമീപിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ(പിഎഫ്ഐ). നിരോധനം ശരിവച്ച യുഎപിഎ ട്രിബ്യൂണലിന്റെ തീരുമാനം ചോദ്യം ചെയ്തുകൊണ്ടാണ് ഹർജി.

2022 സെപ്റ്റംബറിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രായലയം പോപ്പുലർ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ചത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നും 2044ഓടെ അട്ടിമറി ഭരണത്തിന് വേണ്ട നിലപാടുകൾ സ്വീകരിച്ചെന്നും ആരോപിച്ചായിരുന്നു നടപടി. ഇതിന് പിന്നാലെ 2023 മാർച്ചിൽ യുഎപിഎ ട്രിബ്യൂണൽ ഈ തീരുമാനം ശരിവച്ചിരുന്നു.

ഇതിനെതിരേയാണ് പിഎഫ്ഐ സുപ്രീംകോടതിയെ സമീപിച്ചത്. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സംഘടനയെ നിരോധിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ജസ്റ്റീസ് അനിരുദ്ധ ബോസ് അധ്യക്ഷനായ ബെഞ്ച് ഹർജി ഇന്ന് പരിഗണിക്കും.