- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സംവരണത്തിന്റെ ലക്ഷ്യം വ്യക്തികളുടെ സാമ്പത്തിക ഉന്നമനമല്ല'; സാമൂഹ്യ വിഭാഗങ്ങളുടെ ഉന്നമനമാണ്; അങ്ങനെയായിരുന്നു ഇന്ന് രാവിലെ വരെ; സാമ്പത്തിക സംവരണ വിധിയിൽ എതിർപ്പ് പ്രകടമാക്കി വി.ടി ബൽറാം
തിരുവനന്തപുരം:മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം അനുവദിച്ചത് ശരിവെച്ച സുപ്രീംകോടതി വിധിയിൽ എതിർപ്പ് പ്രകടമാക്കി കോമ്#ഗ്രസ്സ് യുവനേതാവ് വി.ടി ബൽറാം.തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരെ ബൽറാം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.സംവരണത്തിന്റെ ലക്ഷ്യം സാമ്പത്തിക ഉന്നമനമല്ലെന്ന് ചൂണ്ടിക്കാട്ടുിയ ബൽറാം അങ്ങനെയായിരുന്നു ഇന്ന് രാവിലെ വരെയെന്നും പറഞ്ഞുകൊണ്ടാണ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരനടക്കം വിധിയെ
സ്വാഗതം ചെയ്തുകൊണ്ട് രംഗത്തെത്തിയ സാഹചര്യത്തിൽ ബൽറാമിന്റെ നിലപാട് ശ്രദ്ധേയമാണ്.
'സംവരണത്തിന്റെ ലക്ഷ്യം വ്യക്തികളുടെ സാമ്പത്തിക ഉന്നമനമല്ല, സാമൂഹ്യ വിഭാഗങ്ങളുടെ ഉന്നമനവും ജനാധിപത്യത്തിൽ എല്ലാവർക്കും അർഹമായ രീതിയിൽ ഉറപ്പുവരുത്തപ്പെടേണ്ട അധികാര പങ്കാളിത്തവുമാണ്.
അങ്ങനെയായിരുന്നു ഇന്ന് രാവിലെ വരെ' -ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചു.
ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് വിധി പറഞ്ഞത്. അഞ്ചിൽ മൂന്ന് ജഡ്ജിമാരും മുന്നാക്ക സംവരണത്തെ അനുകൂലിച്ചു. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ്. രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി, ജെ.ബി. പാർദിവാല എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് യു.യു. ലളിതും ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ടും മുന്നാക്ക സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി.




