ഉറക്കത്തിനിടയിൽ യുവതിയെ ബലാത്സംഗം ചെയ്തെന്ന ആരോപണത്തിൽ ഓസ്ട്രേലിയയുടെ ക്രിക്കറ്റ്താരം അലക്സ് ഹെപ്ബേണിനെതിരേ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തു. മുൻ സഹതാരവും കൂട്ടുകാരനുമായ ജോ ക്ളാർക്കുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ശേഷം കിടന്നുറങ്ങുയായിരുന്ന കൂട്ടുകാരിയെ ഹെപ്ബേൺ ഇരുട്ടിൽ ബലാത്സംഗം ചെയ്തെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. യുവതിയുടെ പരാതി തള്ളിയ താരം പരസ്പരം അറിഞ്ഞുണ്ടായ ലൈംഗികതയാണെന്നാണ് വാദിച്ചത്.
വോർവിക്ഷെയർ കൗണ്ടി ക്രിക്കറ്റ് ക്ളബ്ബിന്റെ ഓൾറൗണ്ടറായ 23 കാരൻ അലക്സ് ഹേപ്ബേൺ വൂഴ്സെസ്റ്ററിലെ ഒരു ബാറിലെ ഇരുട്ടുമുറിയിൽ വെച്ച് തന്നെ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ ആരോപണം. 20 കളിൽ നിൽക്കുന്ന പെൺകുട്ടി ഹെപ്ബേണിന്റെ സഹകളിക്കാരൻ ജോ ക്ളാർക്കുമായി ലൈംഗിക ബന്ധത്തിന് ശേഷം കിടന്നുറങ്ങുമ്പോഴായിരുന്നു സംഭവം എന്നാണ് ആരോപിച്ചിരിക്കുന്നത്.
ഇംഗ്ളണ്ടിൽ കൗണ്ടി കളിക്കുന്ന ഓസ്ട്രേലിയൻ യുവതാരത്തിനെതിരേ ബലാത്സംഗ കേസാണ് ഉയർന്നിരിക്കുന്നത്. ഇംഗ്ളണ്ടിലെ രണ്ടാം ഡിവിഷനിൽ കളിക്കുന്ന ഇംഗ്ളണ്ട് ലയൺസിന്റെ താരമായ ജോ ക്ളാർക്ക് ഹെപ്ബേണിന്റെ കൂട്ടുകാരനാണ്. ഇരുവരും മുമ്പ് ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഒരു നൈറ്റ് ക്ളബ്ബിൽ വച്ചാണ് ജോ ക്ളാർക്ക് യുവതിയെ പരിചയപ്പെടുന്നത്. പിന്നീട് വുഴ്സസ്റ്ററിലെ ഫ്ളാറ്റിൽ ഇയാൾക്കൊപ്പം യുവതി കിടക്ക പങ്കിടുകയും ചെയ്ത് ഉറങ്ങുമ്പോഴായിരുന്നു ഹെപ്ബേണിന്റെ ഇടപെടൽ.
ജോ ക്ളാർക്ക് തന്നെ വീണ്ടും ഉപയോഗിക്കുകയാണെന്നാണ് യുവതി ധരിച്ചിരുന്നത്. ഇടയ്ക്ക് ഉറക്കമുണർന്നപ്പോൾ കണ്ടത് പക്ഷേ ഹെപ്ബേണിനെയാണെന്ന് ഇവർ പറഞ്ഞു. ക്ളാർക്ക് ഈ സമയത്ത് ബാത്ത്റൂമിലായിരുന്നെന്നും യുവതി പറഞ്ഞു.അതേസമയം താൻ യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് അവരുടെ അറിവോടും സമ്മതത്തോടും കൂടിയാണെന്നാണ് ഹെപ്ബേൺ പറഞ്ഞത്. താൻ ചുംബിക്കുന്നതിന് മുമ്പ് തന്നെ അവരുടെ കണ്ണുകൾ തുറന്നിരിക്കുകയായിരുന്നു എന്നും തന്റെ ചുംബനം അവർ ആസ്വദിക്കുകയുണ്ടായെന്നും ഹെപ്ബേൺ പറഞ്ഞു. ലൈംഗികതയിൽ ഏർപ്പെടുമ്പോൾ അവർ ഉറങ്ങിയിരുന്നില്ല. എന്നാൽ 20 മിനിറ്റിന് ശേഷം എല്ലാം കഴിഞ്ഞപ്പോൾ ‘നീ എന്നെ ബലാത്സംഗം ചെയ്തു’ എന്ന് അവർ പറഞ്ഞതായി ഹെപ്ബേൺ കോടതിയിൽ വ്യക്തമാക്കി.
അതേസമയം ക്ളാർക്കും ഹെപ്ബേണും തമ്മിൽ ഏറ്റവും കൂടുതൽ സ്ത്രീകളുമായി ലൈംഗികത പങ്കുവെയ്ക്കുന്നത് ആര് എന്ന രീതിയിൽ ഒരു മത്സരത്തിൽ ഏർപ്പെട്ടെന്നും ഇതിന്റെ വിവരം ഇവർ ചെയ്ത സ്റ്റാറ്റ് ചാറ്റ് പേജിൽ ഉണ്ടെന്നും വൂഴ്സെസ്റ്റർ ക്രൗൺ കോടതിയിൽ അഭിഭാഷകൻ പറഞ്ഞു. പൂർണ്ണ ബോദ്ധ്യത്തോടെയാണ് ഹെപ്ബേണുമായി കിടക്കപങ്കിട്ടതെന്ന ആരോപണം യുവതി തള്ളുകയും ചെയ്തിരുന്നു. പാർട്ടിയിൽ യുവതി മദ്യപിച്ചിരുന്നോ എന്ന അഭിഭാഷകന്റെ ചോദ്യത്തിന് ലഹരിയിൽ ആയിരുന്നെങ്കിലും പൂർണ്ണമായും ബോധം പോകുന്ന നിലയിൽ ആയിരുന്നില്ലെന്ന് യുവതി പറഞ്ഞു.
Facebook Comments