സിഡ്നി: ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയയെ അവരുടെ നാട്ടിൽ തോൽപ്പിച്ച് ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യൻ ടീമിന് അഭിനന്ദന പ്രവാഹം. ഇരു ടീമുകളുടേയും മുൻ താരങ്ങളും ഇന്ത്യയുടെ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉൾപ്പടെ കോലിയേയും സംഘത്തേയും അഭിനന്ദിച്ച് രഗത്ത് എത്തിക്കഴിഞ്ഞു.ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആശംസകളറിയിച്ച് രാഷ്ട്രപതി റാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. വിരാട് കോഹ്ലിക്കും അദ്ദേഹത്തിന്റെ ടീമിനും ആശംസകൾ അറിയിക്കുന്നതായി രാഷ്ട്രപതി സമൂഹമാധ്യമത്തിൽ പ്രതികരിച്ചു.
ലോകക്രിക്കറ്റിൽ ഒരു കാലത്ത് വിൻഡീസും ഓസ്ട്രേലിയയും പുലർത്തിയത് പോലത്തെ ആധിപത്യമായിരിക്കും ഇനി ലോകക്രിക്കറ്റിൽ ഇന്ത്യ പുലർത്തുക എന്നാണ് മുൻ താരങ്ങളിൽ പലരും അബിപ്രായപ്പെടുന്നത്. ഇപ്പോഴത്തെ ഈ ഒരു വിജയം അതിന്റെ തെളവാണ് എന്ന് ലോക താരങ്ങളും ക്രിക്കറ്റ് പണ്ടിറ്റുകളും അഭിപ്രായപ്പെടുമ്പോഴും ഓരോ മത്സരത്തിൽ വീതം മാത്രം ശ്രദ്ധിക്കാനാണ് ടീമിന്റെ തീരുമാനം.
തന്റേടമുള്ള ബാറ്റിങ്, അതിശയകരമായ ബോളിങ്, കൂട്ടായ പരിശ്രമം എന്നിവയാണു നമ്മുടെ അഭിമാനമുയർത്തിയത്. ഇതൊരു ശീലമാക്കൂ രാഷ്ട്രപതി റാംനാഥ് കോവിന്ദ് പ്രതികരിച്ചു. ഓസ്ട്രേലിയയിൽ ചരിത്രപരമായ ക്രിക്കറ്റാണ് ഇന്ത്യ പൂർത്തീകരിച്ചിരിക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഇനിയുള്ള മൽസരങ്ങൾക്കും ആശംസകൾ അറിയിക്കുന്നതായും മോദി ട്വിറ്ററിൽ കുറിച്ചു. ടീം ഇന്ത്യയുടെ ഗ്രൗണ്ടിലെ പ്രകടനം സന്തോഷകരവും തൃപ്തികരവുമാണെന്നു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വി.വി എസ്. ലക്ഷ്മൺ. ഇന്ത്യൻ ടീമിലെ എല്ലാവരുടെയും അധ്വാനത്തിന്റെ ഫലമാണിതെന്നും ലക്ഷ്മൺ അഭിപ്രായപ്പെട്ടു.
ചേതേശ്വർ പൂജാരയുടെ ബാറ്റിങ്ങും ബോളർമാരുടെ പ്രകടനവും പരമ്പരയിലുടനീളം ആർക്കും തടുക്കാൻ സാധിക്കാനാകാത്തതാണെന്ന് ഓസ്ട്രേലിയൻ ഫാസ്റ്റ് ബോളർ മിച്ചൽ ജോൺസൺ ട്വിറ്ററിൽ കുറിച്ചു. ജസ്പ്രീത് ബുമ്രയുടെ ബോളിങ് പ്രകടനം കാണുന്നതു തന്നെ ആവേശമുണ്ടാക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മഗ്രാത്തും അഭിനന്ദിച്ചു.
Facebook Comments