കണ്ണൂർ: അതിരപ്പിള്ളിയിലെ കണ്ണൻകുഴിയിലുള്ള കാസാ റിയോ റിസോർട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ട ആലക്കോട് ഉദയഗിരി സ്വദേശിനി ഐശ്വര്യയ്ക്ക് (19) നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. യുവതിയുടെമൃതദേഹം തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയതിനു ശേഷം സ്വദേശത്തേക്ക് എത്തിച്ചു തുടർന്ന് രാവിലെ ഒൻപതു മണിയോടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഐശ്വര്യയുടെ മരണവാർത്തയറിഞ്ഞ്ബന്ധുക്കൾ ശനിയാഴ്ച്ച രാത്രി തന്നെ അതിരപ്പിള്ളിയിലേക്ക് പോയിരുന്നു.
ശനിയാഴ്ച്ച ഉച്ചയ്ക്ക് 1.30 നും രാത്രി 7.30 നും ഇടയിലുള്ള സമയത്താണ് താമസിക്കുന്ന മുറിയിലെ ഹുക്കിൽ ബെഡ്ഷീറ്റ് ഉപയോഗിച്ച് ഐശ്വര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ റിസോർട്ട് ജീവനക്കാർ കെട്ടറുത്ത് ചാലക്കുടിയിലെ ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാറായില്ല. കഴിഞ്ഞ ജൂൺ-19-നാണ് ഐശ്വര്യ ഇവിടെ ജോലിക്ക് ചേർന്നത്. മൂക്കിൽ നിന്ന് രക്തം വരുന്ന അസുഖമുള്ള ഐശ്വര്യ അതിന്റെ മനോവിഷമം കാരണം ജീവനൊടുക്കിയതാണെന്ന്.
കാസർഗോഡ് മുന്നാട്ബേഡകം സ്വദേശിനിയും കൂട്ടുകാരിയുമായ കീർത്തി പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അതിരപ്പിള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മരിട്ട ഐശ്വര്യക്ക് രണ്ട് സഹോദരങ്ങളുണ്ട്.