ഉന്നതരായ വ്യക്തികള്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു എന്ന പ്രതീതി സൃഷ്ടിക്കാന്‍ വ്യാജ വാട്സാപ്പ് ഗ്രൂപ്പ്; ലക്ഷ്യം ആ വാട്സ്ആപ്പ് ഗ്രൂപ്പ് ഒരു തെളിവായി അവതരിപ്പിക്കുകയും; 'ദിലീപിനെ പൂട്ടണം' എന്ന ഗ്രൂപ്പില്‍ മഞ്ജുവും സന്ധ്യയും എത്തിയും തട്ടിപ്പ്; ദിലീപിന് ശിക്ഷ ഉറപ്പെന്ന് പ്രോസിക്യൂഷന്‍; ജീവപര്യന്തത്തിന് വാദിക്കും; കോണ്‍ഫിഡന്‍സില്‍ നായകനും

Update: 2025-12-07 05:20 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദീലിന് ശിക്ഷ ഉറപ്പെന്ന വിലയിരുത്തലില്‍ പ്രോസിക്യൂഷന്‍. ദിലീപിന് ജീവപര്യന്തം തടവു നല്‍കണമെന്ന് കോടതിയില്‍ വാദിക്കാനാണ് തീരുമാനം. എല്ലാ തെളിവും ദിലീപിന് എതിരാണെന്ന് പ്രോസിക്യൂഷന്‍ പറയുന്നു. എന്നാല്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ദിലീപ്. ചെന്നൈയില്‍ നിന്നും ദിലീപും കുടുംബവും ആലുവയിലെ കുടുംബ വീട്ടില്‍ എത്തിയിട്ടുണ്ട്. തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണ് നടന്‍. തിങ്കളാഴ്ച 11 മണിക്കാണ് കേസില്‍ വിധി വരിക. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ ദിലീപ് വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പ് നിര്‍മ്മിച്ചുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 'ദിലീപിനെ പൂട്ടണം' എന്നായിരുന്നു വാട്‌സാപ്പ് ഗ്രൂപ്പിന്റെ പേര്. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് വരുത്തിതീര്‍ക്കാനായിരുന്നു ഇത്. മഞ്ജു വാര്യരുടെയും, എഡിജിപി ബി.സന്ധ്യയുടെയും വ്യാജ പ്രൊഫൈലുകള്‍ ഉള്‍പ്പെടുത്തിയായിരുന്നു ഗ്രൂപ്പ്. ഈ തെളിവ് അടക്കം ദിലീപിനെ ശിക്ഷിക്കുന്നതില്‍ നിര്‍ണ്ണായകമാകുമെന്ന് പ്രോസിക്യൂഷന്‍ വിലയിരുത്തുന്നു.

താന്‍ കേസില്‍ അന്യായമായി പ്രതിചേര്‍ക്കപ്പെട്ടതാണെന്ന വാദം ബലപ്പെടുത്താനാണ് വ്യാജ ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. താന്‍ കേസില്‍ അന്യായമായി പ്രതിചേര്‍ക്കപ്പെട്ടതാണെന്ന വാദം ബലപ്പെടുത്താനാണ് ദിലീപ് വ്യാജ ഗ്രൂപ്പ് ഉണ്ടാക്കിയതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. പരസ്പരം ചാറ്റ് ചെയ്യുന്ന തരത്തിലുള്ള സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിപ്പിക്കുന്ന തരത്തിലുള്ള ശ്രമങ്ങള്‍ ദിലാപിന്റെ ഭാഗത്ത് നിന്ന് ഉണ്ടായെന്നാണ് കണ്ടെത്തല്‍. ഇതില്‍ സ്‌ക്രീന്‍ഷോട്ട് സഹിതമുള്ള തെളിവുകള്‍ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഏഴര വര്‍ഷത്തെ വിചാരണയ്ക്ക് ഒടുവിലാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്. കേസില്‍ ആകെ 10 പ്രതികള്‍. ബലാല്‍സംഗ കൊട്ടേഷന് ഗൂഢാലോചന നടത്തിയത് 8-ാം പ്രതി ദിലീപ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഒന്നാം പ്രതി പള്‍സര്‍ സുനിയ്ക്ക് ഒന്നര കോടിയുടെ കൊട്ടേഷനാണ് ദിലീപ് നല്‍കിയത്.

കേസിന്റെ അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് പുതിയ വെളിപ്പെടുത്തല്‍. 'ദിലീപിനെ പൂട്ടണം' എന്ന് പേരിട്ട ഈ ഗ്രൂപ്പിന് പിന്നില്‍ ദിലീപ് തന്നെയാണെന്ന് അന്വേഷണസംഘം കണ്ടെത്തിയത്. കേസില്‍ താന്‍ നിരപരാധിയാണെന്നും ഉന്നതതല ഗൂഢാലോചനയുടെ ഫലമായി അന്യായമായി പ്രതിചേര്‍ക്കപ്പെട്ടതാണെന്നും സ്ഥാപിക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു ഇതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

'ദിലീപിനെ പൂട്ടണം' എന്ന പേരില്‍ നിര്‍മ്മിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പില്‍, തനിക്കെതിരെ ഗൂഢാലോചന നടക്കുന്നു എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനായിരുന്നു ശ്രമം. ഈ ഗൂഢാലോചനയ്ക്ക് വിശ്വാസ്യത നല്‍കുന്നതിനായി, മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ പേരില്‍ ഒരു വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു. ഇതിനുപുറമെ, കേസിന്റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥ എ.ഡി.ജി.പി ബി. സന്ധ്യയുടെ പേരും ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഉന്നതരായ വ്യക്തികള്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു എന്ന പ്രതീതി സൃഷ്ടിച്ച്, ഈ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഒരു തെളിവായി അവതരിപ്പിക്കുകയായിരുന്നു ദിലീപിന്റെ ലക്ഷ്യം.

കേസിന്റെ തുടക്കം മുതല്‍ ദിലീപ് ഉയര്‍ത്തിയ പ്രധാന വാദങ്ങളിലൊന്ന് താന്‍ ഒരു ഇരയാണെന്നതായിരുന്നു. പൊതുസമൂഹത്തിലും കോടതിയിലും ഈ 'ഇരവാദം' സ്ഥാപിച്ചെടുക്കുന്നതിന്റെ ഭാഗമായിരുന്നു വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പ് നിര്‍മ്മാണമെന്നും അന്വേഷണസംഘം ചൂണ്ടിക്കാണിക്കുന്നു. താന്‍ നിരപരാധിയാണെന്നും തന്നെ മനഃപൂര്‍വം കേസില്‍ കുടുക്കിയതാണെന്നും പ്രചരിപ്പിച്ച് സഹതാപ തരംഗം സൃഷ്ടിക്കാനുള്ള തന്ത്രമാണ് ഇതിലൂടെ പയറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയന് അടക്കം സമാന രീതിയിലുള്ള സന്ദേശം ദിലീപ് അയച്ചിരുന്നു. എന്നാല്‍ ഈ സന്ദേശം താന്‍ അനുഭവിച്ച മാനസിക സമ്മര്‍ദ്ദത്തിന് തെളിവാണെന്ന് ദിലീപും വിശദീകരിക്കുന്നു.

Tags:    

Similar News