ചിക്കാഗൊ: ചിക്കാഗൊ സിറ്റി സൗത്ത് സൈഡിൽ വെടിവെപ്പു നടക്കുന്നതറിഞ്ഞു എത്തിചേർന്ന രണ്ടു ചിക്കാഗൊ പൊലീസ് ഓഫീസർമാർ പ്രതിയെ പിന്തുടരുന്നതിനിടയിൽ റെയിൽ പാളത്തിലൂടെ ചീറിപാഞ്ഞു വന്ന ട്രെയനിടിച്ചു കൊല്ലപ്പെട്ടു.

ഡിസംബർ 17 തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. സൗത്ത് സൈഡിൽ വെടിവെപ്പു നടക്കുന്നതറിഞ്ഞു എത്തിച്ചേർന്ന പൊലീസു ഉദ്യോഗ്സ്ഥർ പ്രതിയെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടയിൽ ഓടി രക്ഷപ്പെട്ടാൻ ശ്രമിച്ചു. പ്രതിയെ റെയിൽപാളത്തിലൂടെ ഓടുന്നതു കണ്ടു ഇവരും പിന്തുടർന്നു.

നോർത്ത് ബൗണിലൂടെ ട്രെയ്ൻ വരുന്നന്നെന്ന വിവരം പൊലീസ് ഉദ്യോഗ്ഥർക്കു അറിയാമായിരുന്നുവെങ്കിലും, സൗത്ത് സൗണിലൂടെ വന്നിരുന്ന ട്രെയ്ൻ ഇവരുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല. 80 മൈൽ വേഗതയിൽ വന്ന ട്രെയ്ൻ ഇരുവരേയും ഇടിച്ചു തെറിപ്പിച്ചു. ഇരുവരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിക്കുകയും ചെയ്തതായി ചിക്കാഗൊ പൊലീസ് സൂപ്രണ്ട് എഡ്ഡി ജോൺ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രതിയെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.

പതിനെട്ടു മാസം സർവ്വീസിലുള്ള കൊണാർഡ് ഗാരി(31)യും, രണ്ടരവർഷം സർവ്വീസുള്ള എഡ് വേർഡൊ(39)യുമാണ് കൊല്ലപ്പെട്ടത്. പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള ശ്രമത്തിനിടയിൽ ജീവൻ ബലിയർപ്പിക്കപ്പെട്ട ഓഫീസർമാരുടെ മരണത്തിൽ ചിക്കാഗൊ മേയർ റഹം ഇമ്മാനുവേൽ അനുശോചനം അറിയിച്ചു.