- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്നെ അയാൾ ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ചു, ഉറക്കമെഴുന്നേറ്റപ്പോൾ ശരീരം മുഴുവൻ പാടുകളായിരുന്നു'; ' നടന്നത് പുറത്ത് പറഞ്ഞാൽ നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി, അയാളുടെ മകളുടെ പ്രായം പോലും എനിക്കില്ല എന്ന് നിങ്ങൾ ഓർക്കണം' ; ബോളിവുഡ് നിർമ്മാതാവ് കരീം മൊറാനി തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്ന് 25കാരിയായ നടിയുടെ 'മീ ടൂ വെളിപ്പെടുത്തൽ'
ബോളിവുഡിൽ നിന്നും വീണ്ടും ഞെട്ടിക്കുന്ന മീ ടൂ വെളിപ്പെടുത്തൽ. ഇന്ത്യൻ സിനിമയുടെ കിങ് ഖാൻ എന്നറിയപ്പെടുന്ന ഷാറൂഖ് ഖാൻ നായകനായ ചെന്നൈ എക്സ്‌പ്രസ്, റാവൺ എന്നീ ചിത്രങ്ങളുടെ നിർമ്മാതാവായ കരീം മൊറാനിക്കെതിരെയാണ് ആരോപണവുമായി നടി രംഗത്തെത്തിയത്. മീ ടു ക്യാപയിന്റെ ഭാഗമായുള്ള വെളിപ്പെടുത്തലിൽ നാളുകൾ നീണ്ട പീഡനത്തിന്റെ കഥയാണ് യുവനടി വെളിപ്പെടുത്തിയത്. തനിക്ക് മദ്യം നൽകി ബോധരഹിതയാക്കി ബലാത്സംഗം ചെയ്തുവെന്നും നടി പറയുന്നു. മാനഭംഗപ്പെടുത്തിയതിന് ശേഷം വിവാഹവാഗ്ദാനം നൽകുകയും തുടർന്ന് തന്റെ നഗ്‌നചിത്രങ്ങളും വിഡിയോയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും നടി വെളിപ്പെടുത്തി. 25കാരിയായ യുവതി ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന അനുഭവങ്ങൾ വെളിപ്പെടുത്തിയത്. 'ഞാൻ ഒരു സിനിമയുമായി ബന്ധപ്പെട്ട് ഹോട്ടലിൽ താമസിക്കുകയായിരുന്നു. ആ സമയത്ത് മദ്യകുപ്പിയുമായി മൊറാനി എന്റെ മുറിയിലേക്ക് വന്നു. ഞാൻ മദ്യപിക്കാറില്ല.അയാൾ ബലം പ്രയോഗിച്ച് എന്നെ കുടിപ്പിച്ചു. പിറ്റേ ദിവസം വെളുപ്പിന് നാല് മണിക്കാണ് ഞാൻ എഴുന്നേറ്റത്.
ബോളിവുഡിൽ നിന്നും വീണ്ടും ഞെട്ടിക്കുന്ന മീ ടൂ വെളിപ്പെടുത്തൽ. ഇന്ത്യൻ സിനിമയുടെ കിങ് ഖാൻ എന്നറിയപ്പെടുന്ന ഷാറൂഖ് ഖാൻ നായകനായ ചെന്നൈ എക്സ്‌പ്രസ്, റാവൺ എന്നീ ചിത്രങ്ങളുടെ നിർമ്മാതാവായ കരീം മൊറാനിക്കെതിരെയാണ് ആരോപണവുമായി നടി രംഗത്തെത്തിയത്. മീ ടു ക്യാപയിന്റെ ഭാഗമായുള്ള വെളിപ്പെടുത്തലിൽ നാളുകൾ നീണ്ട പീഡനത്തിന്റെ കഥയാണ് യുവനടി വെളിപ്പെടുത്തിയത്. തനിക്ക് മദ്യം നൽകി ബോധരഹിതയാക്കി ബലാത്സംഗം ചെയ്തുവെന്നും നടി പറയുന്നു. മാനഭംഗപ്പെടുത്തിയതിന് ശേഷം വിവാഹവാഗ്ദാനം നൽകുകയും തുടർന്ന് തന്റെ നഗ്‌നചിത്രങ്ങളും വിഡിയോയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും നടി വെളിപ്പെടുത്തി. 25കാരിയായ യുവതി ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന അനുഭവങ്ങൾ വെളിപ്പെടുത്തിയത്.
'ഞാൻ ഒരു സിനിമയുമായി ബന്ധപ്പെട്ട് ഹോട്ടലിൽ താമസിക്കുകയായിരുന്നു. ആ സമയത്ത് മദ്യകുപ്പിയുമായി മൊറാനി എന്റെ മുറിയിലേക്ക് വന്നു. ഞാൻ മദ്യപിക്കാറില്ല.അയാൾ ബലം പ്രയോഗിച്ച് എന്നെ കുടിപ്പിച്ചു. പിറ്റേ ദിവസം വെളുപ്പിന് നാല് മണിക്കാണ് ഞാൻ എഴുന്നേറ്റത്. മദ്യലഹരിയിൽ ഉറങ്ങുകയായിരുന്നു. ഉറക്കം എഴുന്നേറ്റപ്പോൾ എന്റെ ശരീരം മുഴുവൻ പാടുകളായിരുന്നു. അയാൾ എന്നെ ഉപദ്രവിച്ചതിനുള്ള തെളിവുകൾ. ഞാൻ ശാരീരികമായും മാനസികമായും തളർന്ന അവസ്ഥയിൽ ആയിരുന്നു. അയാൾ അവിടെ ഇല്ലായിരുന്നു. മുംബൈയിലാണ് ഇത് നടക്കുന്നത്.''അതെക്കുറിച്ച് മൊറാനിയോട് ഞാൻ ചോദിച്ചപ്പോൾ ചിരിയായിരുന്നു മറുപടി. എന്നെ പരിസഹിച്ചു, അയാളുടെ ആ ചിരി ഞാൻ ഒരിക്കലും മറക്കില്ല. വെറും 21 വയസ്സ് മാത്രമേ എനിക്കന്നുണ്ടായിരുന്നുള്ളൂ. അയാളുടെ മകളുടെ പ്രായം പോലും എനിക്കില്ല എന്ന് നിങ്ങൾ ഓർക്കണം.'
'സംഭവിച്ച കാര്യങ്ങൾ പുറത്ത് പറഞ്ഞാൽ എന്റൈ നഗ്‌നചത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് അയാൾ ഭീഷണിപ്പെടുത്തി. പരാതിപ്പെട്ടാൽ അധോലോകം വഴി എന്നെ ഈ ഭൂമിയിൽ നിന്ന് തുടച്ചു നീക്കുമെന്നും പറഞ്ഞു. അതിനു ശേഷം ഞാൻ ആളുകളോട് സംസാരിക്കുന്നത് നിർത്തി, ജോലി അവസാനിപ്പിച്ചു'. '2015 സെപ്റ്റംബർ 12ാം തിയതി അയാൾ എന്നെ വിണ്ടും വിളിച്ചു വരുത്തി. നഗ്‌നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി, എന്നെ പീഡിപ്പിക്കുന്നത് തുടർന്നു. അയാൾക്ക് അതിൽ യാതൊരു നാണവും ഉണ്ടായിരുന്നില്ല'.
ഷാരൂഖ് ഖാനും വരുൺ ധവാനും തൊട്ടടുത്ത മുറികളിൽ ഉണ്ടെന്ന് ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട്. എന്നെ പുറത്തേക്ക് വിടാതെ പിടിച്ചു വയ്ക്കുമായിരുന്നു. മദ്യപിച്ച് കഴിഞ്ഞാൽ അതിക്രൂരമായി പീഡിപ്പിക്കും. റാമോജി ഫിലിം സിറ്റിയിൽവച്ചും പീഡിപ്പിച്ചു.'സഹിക്കാൻ കഴിയാതെ വന്നപ്പോൾ ഞാൻ അയാളുടെ ഭാര്യയോടും മകളോടും കാര്യം പറഞ്ഞു. ജനുവരി 2017, 10ാം തിയതി ഹൈദരാബാദ് പൊലീസിൽ പരാതി നൽകി. അയാളുടെ സ്വാധീനം ശക്തമായതുകൊണ്ടായിരിക്കണം അന്വേഷണത്തിന്റെ ഭാഗമായിട്ടുള്ള ദേഹപരിശോധനയ്ക്ക് പോലും ആശുപത്രി അധികൃതർ തയ്യാറായില്ല'.
'പലരും പിന്നീട് എന്നെ വിളിച്ച് ഭീഷണിപ്പെടുത്താൻ തുടങ്ങി. എന്റെ ഭാഗം പറയാൻ വക്കീൽ ഉണ്ടായിരുന്നില്ല. പബ്ലിക് പ്രോസിക്യൂട്ടർ മാത്രമായിരുന്നു ആശ്രയം. അദ്ദേഹം എന്നോട് സംസാരിക്കാൻ സമയം ഇല്ലെന്ന് പറഞ്ഞു. ജില്ലാ കോടതിയിൽ വച്ച് ജഡ്ജി എന്നോട് പുറത്ത് പോകാൻ പറഞ്ഞു. ഞാൻ കോടതിയിൽ ഇരുന്ന് പൊട്ടിക്കരഞ്ഞു.' കോടതി മൊറാനിക്ക് മുൻകൂർ ജാമ്യം നൽകിയെന്നും നഗ്‌ന ചിത്രങ്ങളുമായി ബന്ധപ്പെട്ട ആരോപണത്തിൽ ഫോൺ സമർപ്പിച്ചപ്പോൾ മൊറാനി അതിൽ കൃത്രിമം കാട്ടിയെന്നും നടി പറയുന്നു. 23 സെപ്റ്റംബർ 2017ന് അയാൾ ഹൈദരാബാദ് പൊലീസിൽ കീഴട്ങി. പിന്നീട് ഈ വർഷം മെയ് 18ന് സുപ്രീം കോടതി അയാൾ ജാമ്യം നൽകി.
ഷാരൂഖ് ഖാനെപ്പോലുള്ള ഒരു താരം മെറാനിക്കൊപ്പം പ്രവർത്തിക്കുന്നതിൽ അതൃപ്തിയും അവർ വ്യക്തമാക്കി. 'എനിക്ക് ഷാരൂഖിനെ ഈ വിവാദത്തിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല. പക്ഷേ എന്നാലും ചോദിച്ചു പോവുകയാണ്. എങ്ങനെയാണ് ഷാരൂഖിനെപ്പോലെ ഇത്രയും വലിയ നടൻ 2 ജി സ്പെക്ട്രം ( 2 ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് മൊറാനിക്കെതിരേ കേസ് നിലനിൽക്കുന്നുണ്ട്. സിബിഐ ആണ് ഇദ്ദേഹത്തെ പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയത്) അഴിമതിയിൽ കുറ്റാരോപിതനായി നിൽക്കുന്ന ഒരാൾക്കൊപ്പം ജോലി ചെയ്യുന്നത്. ഇത്രയും അനുഭവിച്ചിട്ടും എനിക്കൊപ്പം ആരുമില്ല'- നടി പറയുന്നു.