- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കത്വ പീഡനം; ആം ആദ്മി പാർട്ടി പ്രതിഷേധ നാളം തെളിച്ചു
കത്വയിലെ എട്ടു വയസ്സുകാരിയെ ഭീകരമായി ബലാൽസംഗം ചെയ്തു കൊല ചെയ്തവർക്ക് ശിക്ഷ ഉറപ്പാക്കണമെന്നും വിചാരണ നടപടികൾ അട്ടിമറിക്കപ്പെടാതിരിക്കാൻ പൊതുസമൂഹം ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി എറണാകുളത്ത് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധ യോഗവും, മറൈൻ ഡ്രൈവിലേക്ക് പ്രകടനവും സംഘടിപ്പിച്ചു. ആം ആദ്മി പാർട്ടി സംസ്ഥാന രാഷ്ട്രീയകാര്യ സമിതിയംഗം ഷൈബു മഠത്തിൽ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിച്ചു. ഭാരതത്തെ അന്തർദ്ദേശീയ തലത്തിൽ നാണം കെടുത്തിയ സംഭവമാണ് കത്വയിലേത് എന്ന് അദ്ദേഹം പറഞ്ഞു. ഒരു സമുദായത്തെ കത്വയിൽ നിന്നു ഭയപ്പെടുത്തി ഓടിക്കാനായി അവരിൽ നിന്ന് ഒരു കൊച്ചു പെൺകുട്ടിയെ തട്ടിയെടുത്തു ബലാൽസംഗം ചെയ്യുക എന്ന കേട്ടുകേൾവിയില്ലാത്ത ഭീകരതയാണ് കത്വയിൽ സംഭവിച്ചത്. കാർഗ്ഗിൽ യുദ്ധ സമയത്തും അതിനു മുൻപുള്ള പാക്കിസ്ഥാന്റെ കശ്മീർ അധിവേശ ശ്രമങ്ങളിലും ഇന്ത്യൻ സൈന്യത്തിന് വിവരങ്ങൾ നൽകുകയും, സൈന്യത്തോടൊപ്പം നിന്നു പിന്തുണക്കുകയും ചെയ്ത, ആ സേവനത്തിന് രാജ്യം രണ്ടു തവണ ധീരതക്കുള്ള ബഹുമതി നൽകി ആദരിക്കുക
കത്വയിലെ എട്ടു വയസ്സുകാരിയെ ഭീകരമായി ബലാൽസംഗം ചെയ്തു കൊല ചെയ്തവർക്ക് ശിക്ഷ ഉറപ്പാക്കണമെന്നും വിചാരണ നടപടികൾ അട്ടിമറിക്കപ്പെടാതിരിക്കാൻ പൊതുസമൂഹം ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി എറണാകുളത്ത് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധ യോഗവും, മറൈൻ ഡ്രൈവിലേക്ക് പ്രകടനവും സംഘടിപ്പിച്ചു. ആം ആദ്മി പാർട്ടി സംസ്ഥാന രാഷ്ട്രീയകാര്യ സമിതിയംഗം ഷൈബു മഠത്തിൽ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിച്ചു.
ഭാരതത്തെ അന്തർദ്ദേശീയ തലത്തിൽ നാണം കെടുത്തിയ സംഭവമാണ് കത്വയിലേത് എന്ന് അദ്ദേഹം പറഞ്ഞു. ഒരു സമുദായത്തെ കത്വയിൽ നിന്നു ഭയപ്പെടുത്തി ഓടിക്കാനായി അവരിൽ നിന്ന് ഒരു കൊച്ചു പെൺകുട്ടിയെ തട്ടിയെടുത്തു ബലാൽസംഗം ചെയ്യുക എന്ന കേട്ടുകേൾവിയില്ലാത്ത ഭീകരതയാണ് കത്വയിൽ സംഭവിച്ചത്. കാർഗ്ഗിൽ യുദ്ധ സമയത്തും അതിനു മുൻപുള്ള പാക്കിസ്ഥാന്റെ കശ്മീർ അധിവേശ ശ്രമങ്ങളിലും ഇന്ത്യൻ സൈന്യത്തിന് വിവരങ്ങൾ നൽകുകയും, സൈന്യത്തോടൊപ്പം നിന്നു പിന്തുണക്കുകയും ചെയ്ത, ആ സേവനത്തിന് രാജ്യം രണ്ടു തവണ ധീരതക്കുള്ള ബഹുമതി നൽകി ആദരിക്കുകയും ചെയ്ത ഒരു ഗോത്രത്തോടാണ് ഈ അന്യായം ചെയ്തത്.
ഭരണത്തിൽ പരാജയപ്പെടുന്ന ബിജെപി വരാനുള്ള തെരെഞ്ഞെടുപ്പുകളിലും വിജയം ഉറപ്പാക്കാൻ തങ്ങളുടെ പോഷക സംഘടനകളിലൂടെ നിരന്തരമായി വർഗ്ഗീയ വിദ്വേഷം പ്രചരിപ്പിപ്പിക്കുന്നതിന്റെ പരിണത ഫലമാണ് കത്വയിൽ സംഭവിച്ച വിദ്വേഷ ബലാൽസംഗ കൊല. ഈ വിദ്വേഷ പ്രചരണം ബിജെപിയും പോഷക സംഘടനകളും കേരളത്തിലും നടത്തുന്നതിനാൽ കേരളത്തിലെ പൊതുസമൂഹം ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
12 വയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ മേലുള്ള ലൈംഗിക അതിക്രമങ്ങൾക്ക് വധശിക്ഷ നൽകാൻ പോസ്‌കോ, ക്രിമിനൽ നിയമങ്ങൾ ഭേദഗതി ചെയ്യണം. ജമ്മുകശ്മീരിലും ഇത്തരം നിയമനിർമ്മാണം കൊണ്ടുവരണം. മതവിദ്വേഷ പ്രചരണം തടയുന്നതിന് നിലവിലെ ക്രിമിനൽ നിയമം അപര്യാപ്തമായതിനാൽ പ്രത്യേക നിയമം കൊണ്ടുവരണം.
ആം ആദ്മി പാർട്ടി തൃക്കാക്കര മണ്ഢലം കൺവിനർ ഫോജി ജോൺ അധ്യക്ഷത വഹിച്ചു. വനിതാ വിങ് പ്രതിനിധി സിസിലി ടീച്ചർ, ഡോ മൻസൂർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.