- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമ നാടക രംഗത്തെ സജീവ സാന്നിധ്യം; ആകാശവാണിയുടെ എ ഗ്രേഡ് ആർട്ടിസ്റ്റായി ദീർഘകാലം തിളങ്ങി; നടൻ കെടിസി അബ്ദുള്ള കോഴിക്കോട് അന്തരിച്ചു; മരണമടഞ്ഞത് 'മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള' എന്ന ചിത്രത്തിൽ പ്രധാന വേഷം അഭിനയിച്ച് തീരാതെ; വേഷമിട്ടത് 35ഓളം ചിത്രങ്ങളിൽ; പ്രിയ കലാകാരന്റെ വിയോഗത്തിൽ വിതുമ്പി കോഴിക്കോട്
കോഴിക്കോട്: നടൻ കെടിസി അബ്ദുള്ള (82) അന്തരിച്ചു.സിനിമ-നാടക രംഗത്ത് സജീവസാന്നിധ്യമായിരുന്ന അദ്ദേഹം കോഴിക്കോട് പി.വി എസ് ആശുപത്രിയിലായിരുന്നു അന്തരിച്ചത്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.30ന് കോഴിക്കോട് മാത്തോട്ടം പള്ളി ഖബർ സ്ഥാനിൽ നടക്കും.കോഴിക്കോട് പന്ന്യങ്കര സ്വദേശിയാണ് അബ്ദുള്ള. ഡ്രൈവർ ഉണ്ണിമോയിന്റെയും ബീപാത്തുവിന്റെയും മകനായി 1936-ൽ പാളയം കിഴക്കെക്കോട്ട പറമ്പിലാണ് അബ്ദുള്ള ജനിച്ചത്. 1977ൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് അബദുള്ള അഭിനയ രംഗത്തെത്തുന്നത്. 35-ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അറബിക്കഥ, ഗദ്ദാമ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. ഷാനു സമദ് സംവിധാനം ചെയ്യുന്ന 'മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള' എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുന്നതിനിടെയായിരുന്നു അന്ത്യം. 1959-ലാണ് കെ. അബ്ദുള്ള കെ.ടി.സിയിൽ ജോലിയിൽ പ്രവേശിക്കുന്നത്. അതോടെയാണ് കെ.ടി.സി അബ്ദുള്ള എന്ന് പേര് വന്നത്. നാടകങ്ങളിലൂട
കോഴിക്കോട്: നടൻ കെടിസി അബ്ദുള്ള (82) അന്തരിച്ചു.സിനിമ-നാടക രംഗത്ത് സജീവസാന്നിധ്യമായിരുന്ന അദ്ദേഹം കോഴിക്കോട് പി.വി എസ് ആശുപത്രിയിലായിരുന്നു അന്തരിച്ചത്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.30ന് കോഴിക്കോട് മാത്തോട്ടം പള്ളി ഖബർ സ്ഥാനിൽ നടക്കും.കോഴിക്കോട് പന്ന്യങ്കര സ്വദേശിയാണ് അബ്ദുള്ള. ഡ്രൈവർ ഉണ്ണിമോയിന്റെയും ബീപാത്തുവിന്റെയും മകനായി 1936-ൽ പാളയം കിഴക്കെക്കോട്ട പറമ്പിലാണ് അബ്ദുള്ള ജനിച്ചത്.
1977ൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് അബദുള്ള അഭിനയ രംഗത്തെത്തുന്നത്. 35-ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അറബിക്കഥ, ഗദ്ദാമ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. ഷാനു സമദ് സംവിധാനം ചെയ്യുന്ന 'മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള' എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുന്നതിനിടെയായിരുന്നു അന്ത്യം.
1959-ലാണ് കെ. അബ്ദുള്ള കെ.ടി.സിയിൽ ജോലിയിൽ പ്രവേശിക്കുന്നത്. അതോടെയാണ് കെ.ടി.സി അബ്ദുള്ള എന്ന് പേര് വന്നത്. നാടകങ്ങളിലൂടെയാണ് അബ്ദുള്ള അഭിനയ രംഗത്തെത്തുന്നത്. ആകാശവാണിയുടെ എ ഗ്രേഡ് ആർട്ടിസ്റ്റും ആയിരുന്നു അബ്ദുള്ള.