മ്മുടെ ദേശീയ ആഘോഷം ഓണമല്ല, പെരുന്നാളുമല്ല; ഹർത്താലാണ്. കുടിൽ തൊട്ടു കുടുംബ കോടതി വരെ, ജാതി മത പാർട്ടി ഭേദമന്യേ എല്ലാ മലയാളികളും ഹർത്താൽ ആഘോഷിക്കുന്നു. ആർക്കും എപ്പോഴും എന്തു കാരണം പറഞ്ഞും ഹർത്താൽ പ്രഖ്യാപിക്കാം. ഒരു കാരണവുമില്ലാതെയും ഹർത്താൽ നടത്തി വിജയിപ്പിക്കാം.

മെയ്‌ 30 ചൊവ്വാഴ്ച എറണാകുളം ജില്ലാ ഹർത്താലാണ്. മുസ്ലിം ഏകോപന സമിതിയാണ് ആഹ്വാനം നൽകിയിട്ടുള്ളത്.

ഏകോപന സമിതിയുടെ ഹൈക്കോടതി മാർച്ച് പിണറായിപ്പൊലീസ് ബലം പ്രയോഗിച്ചു തടഞ്ഞതാണ് ഹർത്താലിനു കാരണം. ഹാദിയ കേസിലെ വിധിയാണ് മാർച്ചിനു നിദാനം.

പ്രായപൂർത്തിയായ പെൺകുട്ടി സ്വമനസ്സാലെ ഇസ്ലാമിലേക്കു മതംമാറിയത് അംഗീകരിക്കാതെയും നിക്കാഹ് അസ്ഥിരപ്പെടുത്തിയും കൊണ്ട് വിധി കല്പിച്ച കോടതി എസ് ഡി പി ഐ, പോപ്പുലർ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകളാണ് മതംമാറ്റത്തിനു പിന്നിലെന്ന് നിരീക്ഷിച്ചു. ജസ്റ്റിസ് ശങ്കരന്റെ പഴയ ലൗജിഹാദ് വിധിയും പരാമർശിച്ചു.

കെ.സുരേന്ദ്രമോഹൻ, ഏബ്രഹാം മാത്യു എന്നീ ജഡ്ജിമാരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ അതിക്രമം ചെയ്തത്.

ജസ്റ്റിസ് സുരേന്ദ്രമോഹനെ ഇംപീച്ച് ചെയ്യണം എന്നാവശ്യപ്പെട്ട് പോപ്പുലർ ഫ്രണ്ടുകാർ സംസ്ഥാനത്തു പലേടത്തും പ്രകടനം നടത്തിയിരുന്നു. ക്രിസ്ത്യാനിയെന്ന പരിഗണന വച്ചാകും ഏബ്രഹാം മാത്യുവിന് ഇളവുകൊടുത്തതെന്നു തോന്നുന്നു.

തമാശയെന്തെന്നാൽ, സുരേന്ദ്രമോഹനും ക്രിസ്ത്യാനിയാണ്. അദ്ദേഹത്തിന്റെ അപ്പൻ കെ.വി.കുര്യാക്കോസ് എറണാകുളത്തെ എണ്ണപ്പെട്ട വക്കീലായിരുന്നു.

ക്രിസ്ത്യൻ ബ്രദേഴ്‌സിന്റെ ശ്രദ്ധയ്ക്ക്:
മക്കൾക്കു പേരിടുമ്പോൾ ഔസേപ്പ്, മത്തായി, വറുത്, അന്തോണി മുതലായ പരമ്പരാഗത നാമങ്ങളാണ് നല്ലത്. കുറഞ്ഞ പക്ഷം ഇംപീച്ച്‌മെന്റിൽ നിന്നെങ്കിലും അവരെ അത് കരകയറ്റും