- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുപ്രീംകോടതിയിലെ രണ്ടു ശുംഭന്മാർ സ്റ്റേ ചെയ്തെന്നു കരുതി ചരിത്ര ദൗത്യത്തിൽ നിന്ന് സർക്കാർ പിന്മാറില്ല; വിദ്യാർത്ഥികളെ ജനകീയ ചൈനയിൽ അയച്ചു പഠിപ്പിക്കും അതിന്റെ സകല ചെലവും സർക്കാർ വഹിക്കും; പാസായി വരുമ്പോൾ സർക്കാർ ആശുസ്പത്രിയിൽ നിയമിക്കും: പരിഹാസവുമായി ജയശങ്കർ
തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിലെ നിയമവിരുദ്ധ പ്രവേശനം ക്രമവത്കരിക്കാനുള്ള ബില്ലിൽ സർക്കാരിനെ പരിഹസിച്ച് അഡ്വ.എം ജയശങ്കർ. കണ്ണൂർ, കരുണാ സഹായ ഓർഡിനൻസ് സുപ്രീംകോടതിയിലെ രണ്ടു ശുംഭന്മാർ സ്റ്റേ ചെയ്തെന്നു കരുതി, സ്വാശ്രയ മുതലാളിമാരെയും നിഷ്‌കളങ്കരായ വിദ്യാർത്ഥി സഖാക്കളെയും സഹായിക്കുന്ന ചരിത്ര ദൗത്യത്തിൽ നിന്ന് ഇടതുപക്ഷ പാർട്ടികളും സർക്കാരും പിന്മാറുകയില്ലെന്ന് ജയശങ്കർ ഫേസ്‌ബുക്കിലൂടെ പരിഹസിച്ചു. അതിന് ഗവർണർ അനുമതി തന്നേതീരൂ. ബില്ല് തിരിച്ചയച്ചാൽ പിന്നെയും പാസാക്കും, രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചാൽ രാജ്ഭവൻ ഉപരോധിക്കും. ഗവർണർ അനുമതി നൽകും വരെ സമരത്തോടു സമരമായിരിക്കുമെന്ന് ജയശങ്കർ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. അഡ്വ. ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ: തോറ്റിട്ടില്ല, തോറ്റിട്ടില്ലതോറ്റു കൊടുക്കാൻ തയ്യാറല്ല... കണ്ണൂർ, കരുണാ സഹായ ഓർഡിനൻസ് സുപ്രീംകോടതിയിലെ രണ്ടു ശുംഭന്മാർ സ്റ്റേ ചെയ്തെന്നു കരുതി, സ്വാശ്രയ മുതലാളിമാരെയും നിഷ്‌കളങ്കരായ വിദ്യാർത്ഥി സഖാക്കളെയും സഹായിക്കുന്ന
തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിലെ നിയമവിരുദ്ധ പ്രവേശനം ക്രമവത്കരിക്കാനുള്ള ബില്ലിൽ സർക്കാരിനെ പരിഹസിച്ച് അഡ്വ.എം ജയശങ്കർ. കണ്ണൂർ, കരുണാ സഹായ ഓർഡിനൻസ് സുപ്രീംകോടതിയിലെ രണ്ടു ശുംഭന്മാർ സ്റ്റേ ചെയ്തെന്നു കരുതി, സ്വാശ്രയ മുതലാളിമാരെയും നിഷ്‌കളങ്കരായ വിദ്യാർത്ഥി സഖാക്കളെയും സഹായിക്കുന്ന ചരിത്ര ദൗത്യത്തിൽ നിന്ന് ഇടതുപക്ഷ പാർട്ടികളും സർക്കാരും പിന്മാറുകയില്ലെന്ന് ജയശങ്കർ ഫേസ്‌ബുക്കിലൂടെ പരിഹസിച്ചു.
അതിന് ഗവർണർ അനുമതി തന്നേതീരൂ. ബില്ല് തിരിച്ചയച്ചാൽ പിന്നെയും പാസാക്കും, രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചാൽ രാജ്ഭവൻ ഉപരോധിക്കും. ഗവർണർ അനുമതി നൽകും വരെ സമരത്തോടു സമരമായിരിക്കുമെന്ന് ജയശങ്കർ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.
അഡ്വ. ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
തോറ്റിട്ടില്ല, തോറ്റിട്ടില്ല
തോറ്റു കൊടുക്കാൻ തയ്യാറല്ല...
കണ്ണൂർ, കരുണാ സഹായ ഓർഡിനൻസ് സുപ്രീംകോടതിയിലെ രണ്ടു ശുംഭന്മാർ സ്റ്റേ ചെയ്തെന്നു കരുതി, സ്വാശ്രയ മുതലാളിമാരെയും നിഷ്‌കളങ്കരായ വിദ്യാർത്ഥി സഖാക്കളെയും സഹായിക്കുന്ന ചരിത്ര ദൗത്യത്തിൽ നിന്ന് ഇടതുപക്ഷ പാർട്ടികളും സർക്കാരും പിന്മാറുകയില്ല.
ഓർഡിനൻസേ സ്റ്റേ ചെയ്തിട്ടുള്ളൂ. നിയമസഭ ഐകകണ്ഠന പാസാക്കിയ നിയമം നിലനില്ക്കുന്നു. അതിന് ഗവർണർ അനുമതി തന്നേതീരൂ. ബില്ല് തിരിച്ചയച്ചാൽ പിന്നെയും പാസാക്കും, രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചാൽ രാജ്ഭവൻ ഉപരോധിക്കും. ഗവർണർ അനുമതി നൽകുംവരെ സമരത്തോടു സമരമായിരിക്കും.
ഇനി, കരുണാ സഹായ നിയമവും റദ്ദാക്കിയാലോ? വിദ്യാർത്ഥികളെ ജനകീയ ചൈനയിൽ അയച്ചു പഠിപ്പിക്കും അതിന്റെ സകല ചെലവും സർക്കാർ വഹിക്കും. പാസായി വരുമ്പോൾ സർക്കാരാസ്പത്രിയിൽ നിയമിക്കും.
ഇതോടൊപ്പം സുപ്രീംകോടതിയുടെ ഹിന്ദുത്വ അജണ്ട തുറന്നുകാട്ടും. ന്യൂനപക്ഷ സ്ഥാപനങ്ങൾ തകർക്കാനാണ് ജഡ്ജിമാർ ശ്രമിക്കുന്നത്, ചീഫ്ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാൻ സിപിഎം നോട്ടീസ് കൊടുത്തതിന്റെ പ്രതികാര നടപടിയാണ് എന്ന് പ്രചരിപ്പിക്കും. ശുംഭന്മാരുടെ കോലം കത്തിക്കും, പ്രതീകാത്മകമായി നാടുകടത്തും.
# കോഴക്കോളേജുകൾക്കൊപ്പം.