- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആനയെ മയക്കുന്ന അരിങ്ങോടരാണ് നരേന്ദ്ര മോദി; പുത്തൂരം ആരോമൽ ചേകവരാണ് രാഹുൽഗാന്ധി; അതുകൊണ്ട് തന്നെ ആളങ്കം കേമമാവുമെന്നും അതിൽ സംശയം വേണ്ട; ഗുജറാത്ത് ജയിച്ചാൽ രാജസ്ഥാനും മധ്യപ്രദേശും കീഴടക്കാം: അഡ്വ. എ ജയശങ്കർ വിലയിരുത്തുന്നു
തിരുവനന്തപുരം: ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായകമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ. രാഹുൽ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നേർക്കുനേർ പോരാട്ടുന്ന തെരഞ്ഞെടുപ്പാണിതെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്സലാവും തെരഞ്ഞെടുപ്പെന്നും ജയശങ്കർ പറയുന്നു. ആനയെ മയക്കുന്ന അരിങ്ങോടരാണ് നരേന്ദ്ര മോദി. പുത്തൂരം ആരോമൽ ചേകവരാണ് രാഹുൽഗാന്ധി. അതുകൊണ്ട് തന്നെ ആളങ്കം കേമമാവുമെന്നും അതിൽ സംശയം വേണ്ടെന്നും ജയശങ്കർ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. 2004 മുതൽ ബിജെപി നിരന്തരം ജയിക്കുന്ന സംസ്ഥാനമാണ് ഗർവീ ഗുജറാത്ത്. കോൺഗ്രസാണെങ്കിൽ 1989നു ശേഷം പച്ചില തൊട്ടിട്ടില്ല. നോട്ടു റദ്ദാക്കലും ചരക്ക് സേവന നികുതിയും ഉണ്ടാക്കിയ ഭരണ വിരുദ്ധ വികാരവും പാട്ടീൽ, ദലിത്, മുസ്ലിം സമുദായ പിന്തുണയും പിന്നെ, ബർക്ക്ലി പ്രസംഗത്തിനു ശേഷമുണ്ടായിട്ടുള്ള പുതിയ പ്രതിച്ഛായയും മുതലാക്കി ഒരുകൈ നോക്കാനാണ് രാഹുൽ ഉദ്ദേശിക്കുന്നത്. സിപിഐ.എം ഒഴികെയുള്ള മതേതര പാർട്ടിക
തിരുവനന്തപുരം: ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായകമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ. രാഹുൽ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നേർക്കുനേർ പോരാട്ടുന്ന തെരഞ്ഞെടുപ്പാണിതെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്സലാവും തെരഞ്ഞെടുപ്പെന്നും ജയശങ്കർ പറയുന്നു. ആനയെ മയക്കുന്ന അരിങ്ങോടരാണ് നരേന്ദ്ര മോദി. പുത്തൂരം ആരോമൽ ചേകവരാണ് രാഹുൽഗാന്ധി. അതുകൊണ്ട് തന്നെ ആളങ്കം കേമമാവുമെന്നും അതിൽ സംശയം വേണ്ടെന്നും ജയശങ്കർ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.
2004 മുതൽ ബിജെപി നിരന്തരം ജയിക്കുന്ന സംസ്ഥാനമാണ് ഗർവീ ഗുജറാത്ത്. കോൺഗ്രസാണെങ്കിൽ 1989നു ശേഷം പച്ചില തൊട്ടിട്ടില്ല. നോട്ടു റദ്ദാക്കലും ചരക്ക് സേവന നികുതിയും ഉണ്ടാക്കിയ ഭരണ വിരുദ്ധ വികാരവും പാട്ടീൽ, ദലിത്, മുസ്ലിം സമുദായ പിന്തുണയും പിന്നെ, ബർക്ക്ലി പ്രസംഗത്തിനു ശേഷമുണ്ടായിട്ടുള്ള പുതിയ പ്രതിച്ഛായയും മുതലാക്കി ഒരുകൈ നോക്കാനാണ് രാഹുൽ ഉദ്ദേശിക്കുന്നത്. സിപിഐ.എം ഒഴികെയുള്ള മതേതര പാർട്ടികളുടെ പിന്തുണയും അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ടെന്നും ജയശങ്കർ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.
ഗുജറാത്ത് ജയിച്ചാൽ രാജസ്ഥാനും മധ്യപ്രദേശും കീഴടക്കാം, മഹാസഖ്യമുണ്ടാക്കി പാർലമെന്റു തെരഞ്ഞെടുപ്പിലും മുന്നേറാം. അതു കണക്കാക്കി രാഹുൽ കാലേകൂട്ടി ഗുജറാത്തിൽ പ്രചരണം ആരംഭിച്ചു, സകല ക്ഷേത്രങ്ങളിലും ദർശനം നടത്തി തന്റെ 'ഹിന്ദു ഐഡന്റിറ്റി' ഉറപ്പിച്ചു. 2012ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ മാത്രമേ രാഹുൽ മുമ്പ് ഇത്രയും മുന്നൊരുക്കം നടത്തി അങ്കത്തിനിറങ്ങിയിട്ടുള്ളൂവെന്ന് അന്ന് പ്രതിയോഗി അഖിലേഷ് യാദവായിരുന്നെന്നും ജയശങ്കർ പറയുന്നു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
നരേന്ദ്ര മോദിയും രാഹുൽഗാന്ധിയും തമ്മിൽ നേർക്കുനേർ പോരാട്ടമാണ് ഗുജറാത്തിൽ നടക്കാൻ പോകുന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്സൽ. 2004മുതൽ ബിജെപി നിരന്തരം ജയിക്കുന്ന സംസ്ഥാനമാണ് ഗർവീ ഗുജറാത്ത്. കോൺഗ്രസാണെങ്കിൽ 1989നു ശേഷം പച്ചില തൊട്ടിട്ടില്ല. നോട്ടു റദ്ദാക്കലും ചരക്ക് സേവന നികുതിയും ഉണ്ടാക്കിയ ഭരണ വിരുദ്ധ വികാരവും പാട്ടീൽ, ദലിത്, മുസ്ലിം സമുദായ പിന്തുണയും പിന്നെ, ബർക്ക്ലി പ്രസംഗത്തിനു ശേഷമുണ്ടായിട്ടുള്ള പുതിയ പ്രതിച്ഛായയും മുതലാക്കി ഒരുകൈ നോക്കാനാണ് രാഹുൽ ഉദ്ദേശിക്കുന്നത്. സി.പി.എം ഒഴികെയുള്ള മതേതര പാർട്ടികളുടെ പിന്തുണയും പ്രതീക്ഷിക്കുന്നു.
ഗുജറാത്ത് ജയിച്ചാൽ രാജസ്ഥാനും മധ്യപ്രദേശും കീഴടക്കാം; മഹാസഖ്യമുണ്ടാക്കി പാർലമെന്റു തെരഞ്ഞെടുപ്പിലും മുന്നേറാം. അതു കണക്കാക്കി രാഹുൽ കാലേകൂട്ടി ഗുജറാത്തിൽ പ്രചരണം ആരംഭിച്ചു; സകല ക്ഷേത്രങ്ങളിലും ദർശനം നടത്തി തന്റെ 'ഹിന്ദു ഐഡന്റിറ്റി' ഉറപ്പിച്ചു. 2012ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ മാത്രമേ രാഹുൽ മുമ്പ് ഇത്രയും മുന്നൊരുക്കം നടത്തി അങ്കത്തിനിറങ്ങിയിട്ടുള്ളൂ. അന്ന് അഖിലേഷ് യാദവ് ആയിരുന്നു പ്രതിയോഗി. ആനയെ മയക്കുന്ന അരിങ്ങോടരാണ് നരേന്ദ്ര മോദി; പുത്തൂരം ആരോമൽ ചേകവരാണ് രാഹുൽഗാന്ധി. ആളങ്കം കേമാവും, സംശയം വേണ്ട.