തിരുവനന്തപുരം:- പനിയിൽ നാടുവിറയ്ക്കുകയും മനുഷ്യർ മരിച്ചു വീഴുകയും ചെയ്യുമ്പോൾ ചില സ്വകാര്യ ആശുപത്രി അധികൃതർ കണ്ണിൽ ചോര ഇല്ലാതെ കഴുത്തറുപ്പൻ നിരക്ക് ഈടാക്കുന്നതായി ആരോപണം ഉയർന്ന സാഹ ചര്യത്തിൽ സർക്കാർ ഉടൻ ഇടപടണമെന്ന് ദേശീയ ജനജാഗ്രത പരിഷത്ത് സംസ്ഥാന പ്രസിഡന്റ് അജി. ബി റാന്നി ആവശ്യപ്പെട്ടു.

പനി ബാധിച്ച് സാധാരണക്കാർ സർക്കാർ ആശുപത്രികളിൽ എത്തുമ്പോൾ അവിടെ കിടത്തി ചികിത്സിക്കാത്തവിധം വാർഡുകൾ നിറഞ്ഞിരിക്കുന്നു. തുടർന്ന സ്വകാര്യ ആശുപത്രികളെ സമീപിക്കുമ്പോഴാണ് അവസരം ഇവർ പരമാവധി മുതലാക്കുന്നത്.

രോഗികൾക്ക് വേണ്ട ചില അത്യാവശ്യസാധനങ്ങൾ അവർ സ്വന്തമായി വാങ്ങിയാൽ വളരെ തുച്ഛമായ വിലയെ ആകൂ. എന്നാൽ ഈ സാധനങ്ങൾക്ക് ഇരട്ടി ചാർജ്ജ് ഈടാക്കി വാടകയ്ക്ക് നൽകുന്നു ചില ആശുപത്രികൾ. അതുപോലെ ഗുണനിലവാരം കുറഞ്ഞ മരുന്നുകൾ നൽകിരോഗം ഭേദമാകാതെ വരുമ്പോൾ രോഗികൾ ആശുപത്രിയിൽ കിടന്ന് ചികിത്സ തേടേണ്ട സാഹ ചര്യവും ഇവർ ഉണ്ടാക്കുന്നു. സാധാരണക്കാർക്ക് മരുന്നുകളുടെയോ മറ്റു പരിശോധനകളുടെയോ വിലയും ചാർജ്ജും അറിയില്ലാഎന്നതും ആശു പത്രികൾ മുതലാക്കുന്നു.

മനുഷ്യ ജീവൻ എടുക്കുന്ന പനിക്കെതിരെ സർക്കാരും കക്ഷിരാഷ്ട്രീയ ഭേദമന്യേ നാടൊട്ടാകെ പ്രതിരോധ പ്രവർത്തനക്കായി മുന്നിട്ട് ഇറങ്ങുമ്പോഴാണ് ചില സ്വകാര്യ ആശുപത്രികളുടെ പകൽകൊള്ള. സ്വകാര്യ ആശുപത്രികൾ ചികിത്സയ്ക്കായിരോഗികളിൽ നിന്നും ഈടാ ക്കുന്ന പണത്തിന് തക്കസർവ്വീസുകൾ, വിവിധ പരിശോധനകൾ, മരുന്നുകളുടെ ഗുണനിലവാരം എന്നിവ കുറ്റമറ്റതാണോ എന്ന് പരിശോധിക്കാൻ സർക്കാർ തയ്യാറാകണം. രോഗികളെ കൊള്ളയടിക്കുന്ന ആശുപത്രികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അജി ആവശ്യപെട്ടു.