പ്രഗ്നൻസി ടൈമിൽ പോലും റസ്റ്റ്‌ എടുത്ത് വീട്ടിലിരുന്നിട്ടില്ല; എല്ലാവരെയും ഒരുപോലെ കണ്ട് സ്നേഹിക്കും; ബിക്കോസ് ഷീ ഈസ്..പേളി മാണി; കമെന്റിലൂടെ തുറന്നുപറഞ്ഞ് ഇച്ചാപ്പി

Update: 2026-01-22 10:33 GMT

വതാരകയും നടിയും മോട്ടിവേഷണൽ സ്പീക്കറുമായ പേളി മാണി പ്രസവാനന്തര ശരീരമാറ്റങ്ങളെക്കുറിച്ചുള്ള ബോഡി ഷെയ്മിംഗിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. വ്യക്തിപരമായ പരിഹാസങ്ങളെ തള്ളിക്കളഞ്ഞ് സ്വന്തം ശരീരത്തെ സ്നേഹിക്കുന്നുവെന്ന് പേളി തുറന്നുപറഞ്ഞപ്പോൾ, ഇൻഫ്ളുവൻസർ ഇച്ചാപ്പി അടക്കം നിരവധി പേരാണ് ശക്തമായ പിന്തുണയുമായി രംഗത്തെത്തിയത്.

പ്രസവശേഷം സ്ത്രീകൾക്കുണ്ടാകുന്ന സ്വാഭാവികമായ ശരീരമാറ്റങ്ങളെ പരിഹസിക്കുന്നത് സ്വാഭാവികമല്ലെന്നും, താൻ തന്റെ ശരീരത്തെ അത്രയധികം സ്നേഹിക്കുന്നുണ്ടെന്നും പേളി തന്റെ പോസ്റ്റിൽ കുറിച്ചിരുന്നു. ഇത്തരം പരിഹാസങ്ങൾക്കെതിരെ വ്യക്തമായ മറുപടി നൽകുന്നതായിരുന്നു പേളിയുടെ വാക്കുകൾ.

പേളിക്ക് വ്യക്തിപരമായി അടുപ്പമുള്ള ഇൻഫ്ളുവൻസറായ ഇച്ചാപ്പിയുടെ കമന്റാണ് ഇതിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്. താൻ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും ശക്തയായ സ്ത്രീയാണ് പേളിയെന്ന് ഇച്ചാപ്പി കുറിച്ചു. രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിലൂടെ ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാകാം. എന്നാൽ, ഗർഭകാലത്ത് മറ്റുള്ളവരെപ്പോലെ വിശ്രമിച്ച് വീട്ടിലിരിക്കാതെ, സ്വന്തമായി എഴുതി പാടിയ 'ചെല്ലക്കുട്ടി' എന്ന ഗാനം പുറത്തിറക്കുകയും സ്വന്തം ജീവിതം കൂടുതൽ വിജയകരമാക്കാൻ കഠിനാധ്വാനം ചെയ്യുകയും ചെയ്ത വ്യക്തിയാണ് പേളിയെന്നും ഇച്ചാപ്പി ചൂണ്ടിക്കാട്ടി.

താൻ ഉൾപ്പെടെയുള്ളവർക്ക് പേളി പ്രചോദനമാണെന്നും, ദുർബലരായ ഒരാളെ നിമിഷങ്ങൾക്കുള്ളിൽ പ്രചോദിപ്പിക്കാനും സന്തോഷിപ്പിക്കാനുമുള്ള കഴിവ് പേളിക്കുണ്ടെന്നും ഇച്ചാപ്പി അഭിപ്രായപ്പെട്ടു. "ഞങ്ങൾ കാണുന്നത് കരുത്തരായ, എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്ന പേളി മാണിയെയാണ്. ഈ ബോഡി ഷെയ്മിംഗ് നടത്തുന്നവർക്ക് പേളിയെ തളർത്താൻ കഴിയുമെങ്കിൽ അവർക്ക് തെറ്റി. കാരണം, ഷീ ഈസ് പേളി മാണി," എന്നായിരുന്നു ഇച്ചാപ്പിയുടെ വാക്കുകൾ. ഇച്ചാപ്പിയുടെ കമന്റിന് മറുപടിയായി "മൈ ഗേൾ" എന്ന് പേളി കുറിക്കുകയും ചെയ്തു.

ഇച്ചാപ്പിയുടെ ഈ കമന്റിന് താഴെ ഒരാൾ, "ഒന്നുകൂടി വായിച്ചുനോക്കുമ്പോൾ ഈ ഡയലോഗ് ക്രിഞ്ചായി തോന്നാറില്ലേ" എന്ന് ചോദിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായി, ചില പ്രത്യേകതരം ആളുകൾക്ക് ഒരാളുടെ യഥാർത്ഥ നേട്ടങ്ങളെയും കഠിനാധ്വാനത്തെയും കുറിച്ച് പറയുമ്പോൾ അത് ഉൾക്കൊള്ളാൻ കഴിയാറില്ലെന്നും, പകരം കുറ്റങ്ങളും കുറവുകളും കേൾക്കാനാണ് അവർക്ക് താല്പര്യമെന്നും ഇച്ചാപ്പി മറുപടി നൽകി.

Tags:    

Similar News