അയാൾ എന്റെ അടുത്ത് വന്ന് നിന്നു; ശരീരത്തിലെ പല ഭാഗങ്ങളിലും 'നുള്ളി'; ഇവിടെ ഭാരം കുറയ്ക്കണമെന്ന് പറഞ്ഞു; ദുരനുഭവം തുറന്നുപറഞ്ഞ് റേച്ചൽ ഗുപ്ത
മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നിലയില്‍ ഏറെ പ്രശസ്തി നേടിയ വ്യക്തിയാണ് റേച്ചല്‍ ഗുപ്ത. പക്ഷെ ഈ കിരീടം താന്‍ തിരിച്ചുനല്‍കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് റേച്ചല്‍. സംഘാടകരുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റവും വാഗ്ദാനലംഘനവുമാണുണ്ടായതെന്നും അതിനാല്‍ മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ കിരീടം തിരിച്ചുനല്‍കുകയാണെന്നും റേച്ചല്‍ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
റേച്ചലിന്റെ വാക്കുകൾ...
അവര്‍ക്ക് ഞാന്‍ അവിടെയുണ്ടായിരിക്കണം, ടിക് ടോക്ക് ലൈവില്‍ വന്ന് അവര്‍ക്ക് വേണ്ടി പണമുണ്ടാക്കണം, അവരുടെ പരിപാടികളില്‍ പങ്കെടുക്കണം. അത്രയേയുള്ളൂ, അതാണ് അവര്‍ക്ക് എന്നില്‍ നിന്ന് വേണ്ടത്. അവര്‍ എന്നെ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും ഞാന്‍ പൂര്‍ണ്ണമായും ഒറ്റയ്ക്കാണെന്നും മനസ്സിലാക്കി. ടിക് ടോക്കില്‍ വിലകുറഞ്ഞ, നിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ അവര്‍ ഞങ്ങളെ നിര്‍ബന്ധിച്ചു.' റേച്ചല്‍ പറയുന്നു.
ശാരീരികമായി അപമാനിക്കപ്പെട്ടതിനെക്കുറിച്ചും ശരീരത്തെ കളിയാക്കിയതിനെക്കുറിച്ചും റേച്ചല്‍ വിവരിച്ചു. 'ഒരു തവണ അവരുടെ പ്രതിനിധി എന്റെ അടുത്തേക്ക് വന്നു. അയാള്‍ എന്റെ അടുത്തേക്ക് വന്ന് ശരീരത്തിന്റെ പല ഭാഗങ്ങളിലും നുള്ളിയിട്ട് 'ഇവിടെ ഭാരം കുറയ്ക്കണം' എന്ന് പറഞ്ഞു. ഞാനിതിന് എന്ത് പറയാനാണ്? അത് വളരെ നാണക്കേടുണ്ടാക്കുന്ന കാര്യമായിരുന്നു. എന്നെ അപമാനിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്.
ജോലിക്കായി ഫിറ്റ് ആയിരിക്കണമെന്നും രൂപഭംഗി നിലനിര്‍ത്തണമെന്നും എനിക്കറിയാം. പക്ഷേ ഒരുവിധ സൗകര്യങ്ങളും നിങ്ങള്‍ക്ക് ലഭിക്കില്ലെങ്കില്‍ എന്താണ് ചെയ്യുക. ഒരു ദിവസം മുഴുവന്‍ വീട്ടില്‍ പൂട്ടിയിട്ടപോലെ ഇരിക്കണമെങ്കില്‍ എന്താണ് ചെയ്യുക' വീഡിയോയില്‍ റേച്ചല്‍ വ്യക്തമാക്കി.