രണ്ട് പേര്‍ ചേര്‍ന്ന് 7.65 രൂപ മോഷ്ടിച്ച കേസ്; അരനൂറ്റാണ്ട് മുമ്പ് നടന്ന കേസ് എഴുതി തള്ളി കോടതി

7.65 രൂപ മോഷ്ടിച്ച കേസ്; എഴുതി തള്ളി കോടതി

Update: 2026-01-19 03:48 GMT

മുംബൈ: അരനൂറ്റാണ്ട് മുന്‍പ് നടന്ന മോഷണ കേസ് എഴുതി തള്ളി കോടതി. രണ്ടു പേര്‍ ചേര്‍ന്ന് 7.65 രൂപ മോഷ്ടിച്ച കേസാണ് മുംബൈയിലെ മസ്ഗാവ് കോടതി എഴുതിത്തള്ളിയത്. കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളില്‍ താരതമ്യേന നിസ്സാരമായ കേസുകള്‍ എഴുതിത്തള്ളുന്നതിന്റെ ഭാഗമായാണിത്. 1977ല്‍ 2 പേര്‍ ചേര്‍ന്ന് 7.65 രൂപ മോഷ്ടിച്ചെന്ന കേസിലെ പ്രതികളും പരാതിക്കാരനും ജീവിച്ചിരിപ്പുണ്ടോയെന്നു വ്യക്തമല്ല.

അവരെ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമവും വിജയിച്ചില്ല. അക്കാലത്തെ 7.65 രൂപ നിസ്സാര തുകയല്ലെന്ന് അറിയാമെങ്കിലും വാദിയെയും പ്രതികളെയും കണ്ടെത്താന്‍ സാധിക്കാത്തതിനാലാണു കേസ് അവസാനിപ്പിക്കുന്നതെന്നു കോടതി പറഞ്ഞു.


Tags:    

Similar News