നാട്ടുകാരെ ഭയന്ന് പീഡനത്തിനിരയായ പെൺകുട്ടിക്ക് ചികിത്സ നിഷേധിച്ചു; 11 ദിവസം വീട്ടിൽ അടച്ചിട്ടു; രക്തംവാർന്ന് പെൺകുട്ടിക്ക് ദാരുണാന്ത്യം

Update: 2024-10-06 13:19 GMT

ബറേലി: ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായ പെൺകുട്ടിക്ക് വീട്ടുകാർ ചികിത്സത നിഷേധിച്ചു. 14 ദിവസത്തിന് ശേഷം രക്തം വാർന്ന് പതിനാലുകാരിക്ക് ദാരുണാന്ത്യം. സെപ്തംബർ 20നാണ് പതിനാലുകാരിയെ കത്തിചൂണ്ടി ക്രൂരമായി പീഡിപ്പിച്ചത്. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലായിരുന്നു സംഭവമുണ്ടായത്.

പീഡനത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിക്ക് ചികിത്സ നൽകാനോ, സംഭവം പോലീസിൽ അറിയിക്കാനോ വീട്ടുകാർ തയ്യാറായില്ല. 20കാരനായ അർഷാദ് അലിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

നാട്ടുകാരുടെ പരിഹാസം ഭയന്ന് 11 ദിവസമാണ് പതിനാലുകാരിക്ക് കുടുംബം ചികിത്സ നിഷേധിച്ചത്. ഒടുവിൽ അവശനിലയിലായ പെൺകുട്ടിയെ ഒക്ടോബർ 1നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 1 ന് തന്നെ പൊലീസ് കേസ് എടുക്കുകയായിരുന്നു. പോക്സോ അടക്കമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

ബന്ധുവീട്ടിൽ പോയി മടങ്ങിവരുമ്പോഴാണ് യുവാവ് കത്തിചൂണ്ടി പതിനാലുകാരിയെ പീഡിപ്പിച്ച ശേഷം പ്രതി കടന്നു കളഞ്ഞത്. പരിക്കേറ്റ പെൺകുട്ടി രാത്രിയോടെ വീട്ടിലെത്തി വീട്ടുകാരോട് സംഭവിച്ചത് വ്യക്തമാക്കി. എന്നാൽ ആക്രമിച്ചയാൾ ഒരേ ഗ്രാമത്തിൽ തന്നെ താമസിക്കുന്നതിനാൽ പതിനാലുകാരിയുടെ കുടുംബം സംഭവം മൂടി വയ്ക്കുകയായിരുന്നു.

പെൺകുട്ടിയുടെ പരിക്കുകൾ വീട്ടുകാർ തന്നെ ചികിത്സിച്ചിരുന്നു. എന്നാൽ രക്തസ്രാവം തുടർന്ന് കുട്ടി അവശനിലയിലാവുകയായിരുന്നു. മറ്റ് മാർഗ്ഗങ്ങളില്ലാതായതോടെ ഒക്ടോബർ 1 പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ഇന്നലെ രാവിലെ പെൺകുട്ടി ആശുപത്രിയിൽ വച്ച് മരണപ്പെടുകയായിരുന്നു. 

Tags:    

Similar News