യുവതി ജീവനൊടുക്കിയതെന്ന് കരുതി വീട്ടുകാർ മരണാനന്തര ചടങ്ങുകൾ വരെ നടത്തി; മാസങ്ങൾക്ക് ശേഷം മരിച്ച യുവതി വീടിന് മുന്നിൽ; പതറാതെ മാതാപിതാക്കൾ; ഒടുവിൽ ചുരുളഴിഞ്ഞത് ഒരു ട്വിസ്റ്റ് കഥയിൽ; വിവാഹിതനായ കാമുകനൊപ്പം ജീവിക്കാൻ യുവതി പ്ലാൻ ചെയ്തത് ആത്മഹത്യ നാടകം; കമിതാക്കളുടെ കുത്തഴിഞ്ഞ പ്രവർത്തിയിൽ പോയത് ഒരു ഭിക്ഷാടകന്റെ ജീവൻ...!

Update: 2024-10-13 10:29 GMT
യുവതി ജീവനൊടുക്കിയതെന്ന് കരുതി വീട്ടുകാർ മരണാനന്തര ചടങ്ങുകൾ വരെ നടത്തി; മാസങ്ങൾക്ക് ശേഷം മരിച്ച യുവതി വീടിന് മുന്നിൽ; പതറാതെ മാതാപിതാക്കൾ; ഒടുവിൽ ചുരുളഴിഞ്ഞത് ഒരു ട്വിസ്റ്റ് കഥയിൽ; വിവാഹിതനായ കാമുകനൊപ്പം ജീവിക്കാൻ യുവതി പ്ലാൻ ചെയ്തത് ആത്മഹത്യ നാടകം; കമിതാക്കളുടെ കുത്തഴിഞ്ഞ പ്രവർത്തിയിൽ പോയത് ഒരു ഭിക്ഷാടകന്റെ ജീവൻ...!
  • whatsapp icon

രാജ്കോട്ട്: ഒരാൾ ജീവനൊടുക്കിയതെന്ന് കരുതി അവരുടെ മരണാനന്തര ചടങ്ങുകൾ വരെ നടത്തി ശേഷം അവർ വീണ്ടും വീട്ടിലേക്ക് വന്നാൽ എങ്ങനെ ആയിരിക്കും അവസ്ഥ. അതൊരു ഭയാനകമായ അവസ്ഥയായിരിക്കും. അങ്ങനെ ഒരു സംഭവം ആണ് ഇപ്പോൾ ഗുജറാത്തിലെ കച്ചിൽ നടന്നിരിക്കുന്നത്. രണ്ടാം വിവാഹത്തിൽ തൃപ്തയില്ലാതെ ഇരുന്ന യുവതി ഒടുവിൽ കാമുകനൊപ്പം ജീവിക്കാൻ ആത്മഹത്യാ നാടകവുമായി എത്തിയതാണ് കഥ.

പക്ഷെ ഇവരുടെ ആൾമാറാട്ടത്തിനായി കൊന്ന് തള്ളിയത് ഒരു പാവപ്പെട്ട ഭിക്ഷാടകനെ. വിവാഹിതനായ കാമുകനൊപ്പമുള്ള സ്വസ്ഥമായ ജീവിതത്തിന് യുവതി കണ്ടെത്തിയ ഒരേയൊരു മാർഗമാണ് ഈ ആത്മഹത്യ നാടകം. അത് വീട്ടുകാരെ വിശ്വാസിപ്പിക്കാൻ ഏത് അറ്റവും വരെ പോകാൻ അവൾ തയാറായിരുന്നു. തെരുവിൽ നിന്ന് പാവപ്പെട്ട ഒരാളെ കാറിൽ തട്ടിക്കൊണ്ട് വന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമായിരുന്നു ആത്മഹത്യാ നാടകം യുവതി നടത്തിയത്. യുവതിയുടെ പ്ലാനുകൾക്ക് പൂർണമായ പിന്തുണയുമായി നിന്ന കാമുകനും 27കാരിയെയും ഒടുവിൽ പോലീസ് പിടികൂടി.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. ജൂലൈ 5നായിരുന്നു ഒരു പ്രദേശത്തെ ഞെട്ടിച്ച സംഭവം നടന്നത്. 27കാരിയായ 'റാമി കേസരി'യ എന്ന യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ ഭർതൃവീട്ടുകാർ കണ്ടെത്തിയത്. യുവതിയുടെ ഫോണും ചെരിപ്പും വസ്ത്രത്തിന്റെ ഭാഗങ്ങളും അടക്കമുള്ളത് കണ്ടെത്തുകയും ചാരമായ മൃതദേഹം തിരിച്ചറിയാവാത്ത നിലയിലും ആയിരുന്നതിനാൽ ഭർത്താവും വീട്ടുകാരും യുവതിയുടെ വീട്ടുകാരും 27കാരി ജീവനൊടുക്കിയതായി അറിഞ്ഞ് മരണാനന്തര ചടങ്ങുകൾ ചെയ്യുകയായിരുന്നു. ഭർത്താവിന്റെ വീട്ടുകാരുടെ വീടിന് സമീപത്തുള്ള ഒഴിഞ്ഞ സ്ഥലത്തായിരുന്നു കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

മാസങ്ങൾക്ക് ശേഷം സെപ്തംബർ 29ന് വീണ്ടും എല്ലാരേയും ഞെട്ടിച്ച് സംഭവത്തിൽ ട്വിസ്റ്റ് നടക്കുന്നത്. യുവതി സ്വന്തം പിതാവിനെ കാണാനെത്തുകയായിരുന്നു. കുറ്റബോധം താങ്ങാനാവാതെ വന്ന യുവതി നടന്ന സംഭവങ്ങൾ പിതാവിനോട് വിശദമാക്കി, സഹായിക്കാനും ആവശ്യപ്പെട്ടു. പക്ഷെ വിവരം പോലീസിൽ അറിയിച്ച് കീഴടങ്ങാനായിരുന്നു പിതാവ് യുവതിക്ക് നൽകിയ നിർദ്ദേശം. പക്ഷെ അവൾ ഇതിന് വഴങ്ങാതെ വീട്ടിൽ നിന്ന് മടങ്ങി. പിന്നാലെ യുവതിയുടെ പിതാവ് പോലീസ് സ്റ്റേഷനിൽ വിളിച്ച് മകൾ മരിച്ചിട്ടില്ലെന്ന വിവരം അറിയിക്കുകയും ചെയ്തു.

ശേഷം പോലീസ് ദിവസങ്ങളോളം യുവതിയുടെ കാമുകനെ നിരീക്ഷിച്ച ശേഷമാണ് ഇപ്പോഴിതാ യുവതിയെയും കാമുകനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. അനിൽ ഗംഗാൽ എന്ന യുവാവാണ് യുവതിക്കൊപ്പം പിടിയിലായിരിക്കുന്നത്. 'ആത്മഹത്യാ നാടകം' പ്ലാൻ ചെയ്ത ശേഷം പലയിടങ്ങളിലായി അന്വേഷിച്ച് വരാൻ ആരുമില്ലാത്തവർ എന്ന് ഉറപ്പിച്ച ഒരു യാചകനെ കണ്ടെത്തി ഇയാളെ കൊലപ്പെടുത്തി പെട്രോളൊഴിച്ച് മൃതദേഹം കത്തിക്കുകയായിരുന്നുവെന്നാണ് യുവതിയും കാമുകനും ഒടുവിൽ പോലീസിനോട് ഏറ്റുപറഞ്ഞു.

ആത്മഹത്യാ നാടകത്തിനായി ഭാരത് ഭാട്ടിയ എന്ന യാചകനെയാണ് ഇവർ കൊല ചെയ്തത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഗ്രാമത്തിലെ ഒരു കാലിത്തൊഴുത്തിൽ ഒളിപ്പിച്ച ശേഷം അവസരം ഒത്തുവന്നതോടെ പദ്ധതി അനുസരിച്ച് ആത്മഹത്യാ നാടകം പ്രാവർത്തികമാക്കുകയായിരുന്നു.

അനിലിന്റെ ഭാര്യയ്ക്ക് സംശയം ഉണ്ടാവാതിരിക്കാൻ കുടുംബത്തോട് ഒന്നിച്ച് 27കാരിയുടെ മരണാനന്തര ചടങ്ങുകളിൽ കാമുകൻ പങ്കെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ കച്ചിൽ നിന്ന് മാറി മറ്റൊരിടത്ത് യുവതി കാമുകനൊപ്പം താമസം തുടങ്ങുകയും ചെയ്തു. സംഭവത്തിൽ അധികൃതർ വലിയ ഞെട്ടൽ രേഖപ്പെടുത്തിയിരിക്കുന്നത്. മനഃസാക്ഷി ഉള്ള ആർക്കും ഇതുപോലൊരു ദുഷ്പ്രവർത്തി ചെയ്യാൻ സാധിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി.

Tags:    

Similar News