രാമക്ഷേത്ര മാതൃക, സ്വര്‍ണനാണയം, പ്രസാദം എന്നിവ വീടുകളിലേക്ക് സൗജന്യമായി നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്; ഭക്തരിയില്‍ നിന്ന് തട്ടിയത് 3.85 കോടി രൂപ; തട്ടിപ്പിന് ഇരയായത് ആറ് ലക്ഷത്തിലധികം ഭക്തര്‍; പ്രതി പിടിയില്‍

Update: 2025-06-07 00:48 GMT

ലഖ്നൗ: രാം ലല്ലയുടെ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് സൗജന്യ പ്രസാദം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഭക്തരില്‍നിന്ന് കോടികളില്‍ വിലമതിക്കാവുന്ന തുക തട്ടിയെടുത്ത സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഗാസിയാബാദ് സ്വദേശി ആശിഷ് സിങ് (അമേരിക്കയില്‍ താമസം) അയോധ്യ പൊലീസിന്റെ പിടിയിലായി. ആകെ 3.85 കോടി രൂപയുടെ തട്ടിപ്പാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

വ്യക്തികള്‍ക്ക് രാമക്ഷേത്ര മാതൃക, സ്വര്‍ണനാണയം, പ്രസാദം എന്നിവ വീടുകളിലേക്ക് സൗജന്യമായി ലഭിക്കുമെന്ന് പ്രചാരണം നടത്തി രൂപീകരിച്ച വെബ്‌സൈറ്റിലൂടെയാണ് തട്ടിപ്പ് നടന്ന്. ഇന്ത്യയിലെ ഉപയോക്താക്കളില്‍നിന്ന് ഓരോരുത്തരില്‍ നിന്നുമെങ്കിലും 51 രൂപയും വിദേശഭക്തരില്‍ നിന്നുമൊരാള്‍ക്ക് 11 ഡോളറും ഈടാക്കിയെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. ആറ് ലക്ഷത്തിലധികം ഭക്തരാണ് ഈ തട്ടിപ്പിന് ഇരയായതെന്ന് പോലീസ് പറഞ്ഞു.

2024 ജനുവരി 17നാണ് വലിയ തോതിലുള്ള പരാതികള്‍ ലഭിച്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. ആകെ ആറു ലക്ഷത്തിലധികം ഭക്തരാണ് തട്ടിപ്പിന് ഇരയായത്. എന്നാല്‍, ആര്‍ക്കും പ്രസാദമോ വാഗ്ദാനിച്ച മറ്റ് സാധനങ്ങളോ ലഭിച്ചില്ല എന്ന് അയോധ്യ പോലീസ് മേധാവി ഗൗരവ് ഗ്രോവര്‍ പറഞ്ഞു. പ്രതിയായ ആശിഷ് സിങ് പ്രശ്നപരിഹാരത്തിനായി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് അറസ്റ്റ് നടത്തിയത്. ഇരകളില്‍നിന്ന് പണം സ്വീകരിക്കാന്‍ പലയിടങ്ങളിലും പേയ്‌മെന്റ് ഗേറ്റ് വേകള്‍ ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.

3.72 ലക്ഷം ഇരകള്‍ക്ക് രണ്ടു കോടിയോളം രൂപ തിരികെ നല്‍കിയതായി അയോധ്യ പൊലീസ് മേധാവി ഗൗരവ് ഗ്രോവര്‍ അറിയിച്ചു. പൂര്‍ണ്ണമായ പണമടക്കം തിരിച്ചുനല്‍കുന്നതിനായി അന്വേഷണവും നിയമനടപടികളും തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Tags:    

Similar News