'നീ ഇന്ന് രാത്രി അവരുടെ റൂമിൽ പോകണം..!'; പറ്റില്ലെന്ന മറുപടിയിൽ അരുംകൊല; നിമിഷനേരം കൊണ്ട് 19-കാരിയെ കൊന്ന് കനാലിൽ തള്ളി; അതിഥികളുമായി കിടക്ക പങ്കിടാൻ വിസമ്മതിച്ചതിൽ അവൾ അനുഭവിച്ചത് കൊടിയ പീഡനം; കേസിൽ തുമ്പായത് ആ ചാറ്റ്; പ്രതികൾക്ക് വധശിക്ഷ കിട്ടുന്നത് വരെ പോരാട്ടം തുടരുമെന്ന് അമ്മ!
ഡെറാഡൂൺ: റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന അങ്കിത ഭണ്ഡാരി എന്ന യുവതി കൊല്ലപ്പെട്ട സംഭവം രാജ്യം വലിയ ഞെട്ടലോടെ കേട്ട വർത്തയായിരുന്നു. 2022 ഓഗസ്റ്റിലാണ് അങ്കിത ബിജെപി നേതാവ് വിനോദ് ആര്യയുടെ മകൻ പുൾകിത് ആര്യയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിലെ റിസപ്ഷനിസ്റ്റായി ജോലിക്കെത്തുന്നത്. തുടർന്ന് സംഭവം നടക്കുന്ന അന്ന് രാത്രിയിൽ അങ്കിതയും പ്രതികളും തമ്മിൽ തർക്കം ഉണ്ടായി എന്നാണ് പൊലീസ് പറഞ്ഞത്. ഇതിനുപിന്നാലെ അങ്കിതയെ ഒരു വാഹനത്തിൽ കയറ്റിക്കൊണ്ടു പോകുകയും ബലപ്രയോഗത്തിനു ശേഷം ചീല കനാലിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.
ഇപ്പോഴിതാ, അമ്മയുടെ പ്രതികരണം വീണ്ടും വന്നിരിക്കുകയാണ്. പ്രതികൾക്ക് വധശിക്ഷ കിട്ടുന്നത് വരെ പോരാടുമെന്ന് അങ്കിതയുടെ മാതാപിതാക്കൾ. കേസിൽ റിസോർട്ട് ഉടമയും രണ്ടു ജീവനക്കാരും ഉൾപ്പെടെ മൂന്നു പ്രതിൾക്ക് കോട്‌വാറിലെ അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലെ യാങ്കേശ്വറിൽ സ്ഥിതി ചെയ്യുന്ന വനന്ത്ര റിസോർട്ട് ഉടമ പുൾകിത് ആര്യ, മാനേജർ സൗരഭ് ഭാസ്കർ, അസി. മാനേജർ അങ്കിത് ഗുപ്ത എന്നിവർക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. കാണാതായ അങ്കിതയുടെ മൃതദേഹം ഋഷികേശിനു സമീപം ചീല കനാലിൽനിന്നു കണ്ടെടുത്തുകയായിരുന്നു.
പ്രതികൾ കൊലപതാകം നടത്തിയ ശേഷം ഇവർ റിസോർട്ടിൽ തിരിച്ചെത്തുകയും അങ്കിതയെ കാണാനില്ലെന്ന് ഇവ പരാതി നൽകുകയായിരുന്നു. എന്നാൽ പൊലീസാവട്ടെ മൂന്ന് ദിവസത്തിനു ശേഷമാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് അങ്കിതയെ കാണാതായി ആറ് ദിവസത്തിന് ശേഷം ചീല കനാലിൽ നിന്ന് അങ്കിതയുടെ മൃതദേഹം കണ്ടെടുത്തു. പോസ്റ്റ്‌മോർട്ടത്തിൽ മരണകാരണം മുങ്ങിമരണമാണെന്നാണ് റിപ്പോർട്ട്. അങ്കിതയുടെ ശരീരത്തിൽ മരണത്തിന് മുൻപ് മുറിവുകൾ ഉണ്ടായിട്ടുണ്ട് എന്നും എന്നാൽ ലൈംഗികപീഡനം നടന്നിട്ടില്ലെന്നായിരുന്നു പരിശോധനാ ഫലം.
അതിനിടെ, അങ്കിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ചില വാട്സാപ്പ് ചാറ്റുകളും പോലീസ് കണ്ടെടുത്തിരുന്നു. ഉറ്റസുഹൃത്തായ പുഷ്പിന് അങ്കിത അയച്ച ചില വാട്സാപ്പ് സന്ദേശങ്ങളാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. റിസോര്‍ട്ട് ഉടമകള്‍ തന്നെ വേശ്യാവൃത്തിക്കായി നിര്‍ബന്ധിക്കുന്നതിനെക്കുറിച്ചാണ് ഈ ചാറ്റുകളില്‍ സൂചിപ്പിച്ചിരുന്നത്.
റിസോര്‍ട്ട് ഉടമയും മാനേജര്‍മാരും അതിഥികള്‍ക്ക് താന്‍ പ്രത്യേകസേവനം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമ്മര്‍ദം ചെലുത്തുകയാണെന്നായിരുന്നു അങ്കിതയുടെ വെളിപ്പെടുത്തല്‍. താന്‍ പാവപ്പെട്ട ആളാണെങ്കിലും പതിനായിരം രൂപയ്ക്ക് ശരീരം വില്‍ക്കില്ലെന്നും സുഹൃത്തിന് അയച്ച വാട്സാപ്പ് ചാറ്റില്‍ അങ്കിത പറഞ്ഞിരുന്നു. പോലീസിന്റെ അന്വേഷണത്തില്‍ ഏറെ നിര്‍ണായകമായതും ഈ വാട്സാപ്പ് ചാറ്റുകളാണ്. അങ്കിതയുടെ മരണശേഷം പുഷ്പ് ഈ വിവരങ്ങള്‍ പോലീസിന് കൈമാറിയിരുന്നു.
സെപ്റ്റംബര്‍ 18-ാം തീയതി മുതലാണ് അങ്കിതയെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷം ആരംഭിക്കുകയും ദിവസങ്ങള്‍ക്കു ശേഷം ഋഷികേശിലെ ചില്ല പവര്‍ഹൗസിനടുത്ത് കനാലില്‍നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ റിസോര്‍ട്ട് ഉടമയായ പുല്‍കിത് ആര്യയെയും മറ്റു രണ്ടുജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു. കൊലക്കേസില്‍ പുല്‍കിതിനെ അറസ്റ്റ് ചെയ്തതോടെ വിനോദ് ആര്യയെയും മറ്റൊരു മകന്‍ അങ്കിത് ആര്യയെയും ബിജെപിയില്‍നിന്ന് പുറത്താക്കിയിരുന്നു. അന്ന് സംസ്ഥാന സര്‍ക്കാരില്‍ വഹിച്ചിരുന്ന കാബിനറ്റ് പദവിയില്‍നിന്നും വിനോദ് ആര്യയെ നീക്കിയിരുന്നു.
പിന്നീട് പൊതുജന രോഷം ആളിക്കത്തിയതോടെയാണ് പുൾകിത് ആര്യയെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്തത്. നാട്ടുകാർ റിസോർട്ട് അടിച്ചു തകർക്കുകയും തീയിടുകയും ചെയ്തു. പിന്നീട് സർക്കാർ തന്നെ റിസോർട്ട് ഇടിച്ചുനിരത്തുകയായിരുന്നു. കേസിൽ 90 ദിവസത്തിനുള്ളിൽ പൊലീസ് 500 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.