'ഉമ്മ മരിച്ചെന്ന് കരുതിയാണ് ബാക്കി എല്ലാവരെയും കൊലപ്പെടുത്തിയത്; കടബാധ്യത മൂലം ബന്ധുക്കള്‍ സ്ഥിരമായി ആക്ഷേപിച്ചു; താനും ജീവനൊടുക്കും'; അഫാന്‍ അന്വേഷണ സംഘത്തോട് പറഞ്ഞത് ഇങ്ങനെ; പൂജപ്പുര ജയിലില്‍ അഫാന് പ്രത്യേക നിരീക്ഷണം; ജയില്‍ സെല്ലില്‍ മറ്റൊരു തടവുകാരനും

'ഉമ്മ മരിച്ചെന്ന് കരുതിയാണ് ബാക്കി എല്ലാവരെയും കൊലപ്പെടുത്തിയത്;

Update: 2025-03-05 06:00 GMT

തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലക്കേസ് പ്രതി അഫാനെ ജയില്‍ പ്രവേശിപ്പിച്ചിരിക്കയാണ് പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പിന് അടക്കം ഇനിയും കൊണ്ടപോകേണ്ടതുണ്ട്. അതുകൊണ്ട് തന്നെ അധികം താമസിയാതെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. ഇതിനിടെ പ്രതിയുടെ മനോനില പരിശോധിക്കാനും പോലീസ് ഒരുങ്ങുന്നുണ്ട്. പ്രതിയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ പ്രത്യേക നിരീക്ഷണ സെല്ലിലേക്ക് മാറ്റിയിട്ടുണ്ട്. അഫാന്റെ മനോനിലയുമായി ബന്ധപ്പെട്ട പരിശോധന നടത്തിയതിനുശേഷമേ കസ്റ്റഡിയില്‍ വാങ്ങുകയുള്ളുവെന്ന് പോലീസ് അറിയിച്ചു.

'അമ്മ മരിച്ചുവെന്ന് കരുതിയാണ് മറ്റുള്ളവരെ താന്‍ കൊന്നത്. ബന്ധുക്കള്‍ സ്ഥിരമായി ആക്ഷേപിച്ചുവെന്നും താനും മരിക്കുമെന്നും' അഫാന്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. ഇതിനുപിന്നാലെ അഫന് വന്‍ സുരക്ഷയാണ് ഉദ്യോഗസ്ഥര്‍ ഒരുക്കിയിരിക്കുന്നത്. പൂജപ്പുര ജയിലിലേക്ക് മാറ്റിയ അഫാന് എതിരെ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. അഫാനൊപ്പം സെല്ലില്‍ മറ്റൊരു തടവുകാരനുമുണ്ട്. സദാ നീരക്ഷണമാണ് പോലീസ് ഒരുക്കുന്നത്.

പിതൃമാതാവ് സല്‍മാ ബീവി, അനുജന്‍ അഫ്‌സാന്‍, കാമുകി ഫര്‍സാന എന്നിവരെ കൊലപ്പെടുത്തിയതിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫെബ്രുവരി 24 ന് ആയിരുന്നു അഫാന്‍ കൂട്ടക്കൊലപാതകം നടത്തിയത്. പിതൃമാതാവ് സല്‍മാ ബീവിക്ക് പുറമേ, പിതൃസഹോദരന്‍ ലത്തീഫ്, അമ്മ, സഹോദരന്‍ അഫ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങള്‍ നടന്നത്.

ഇതിന് പിന്നാലെ അഫാന്‍ വെഞ്ഞാറമ്മൂട് പ്രതി സ്വയം പൊലീസ് സ്റ്റേഷനില്‍ പോയി കീഴടങ്ങുകയായിരുന്നു. എലിവിഷം കഴിച്ചു എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അഫാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സാമ്പത്തിക പ്രശ്നങ്ങളെത്തുടര്‍ന്നാണ് കൂട്ടക്കൊല നടത്തിയതെന്നാണ് അഫാന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ കുടുംബം ഒന്നായി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെന്നും ഉമ്മയ്ക്കും സഹോദരനുമൊപ്പം താനും ജീവനൊടുക്കാനായിരുന്നു പദ്ധതിയെന്നും പ്രതി അന്വേഷണ സംഘത്തോട് പറഞ്ഞു.

എന്നാല്‍ ആത്മഹത്യ ചെയ്യുമ്പോള്‍ എല്ലാവരും മരിച്ചില്ലെങ്കിലോ എന്ന ആശങ്കയുണ്ടായി. ഇതോടെ എല്ലാവരേയും കൊല്ലാമെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നുവെന്നും പ്രതി അന്വേഷണ സംഘത്തെ അറിയിച്ചു. അതേസമയം , അഫാന്‍ രണ്ടുപേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസിനോട് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തട്ടത്തുമലയില്‍ താമസിക്കുന്ന ഉറ്റബന്ധുക്കളായ അമ്മയെയും മകളെയുമാണ് കൊല്ലാന്‍ പദ്ധതിയിട്ടതെന്നാണ് അഫാന്‍ മൊഴിയില്‍ പറഞ്ഞത്. വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാന്റെ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

കൊല്ലുന്നതിന്ന് മുമ്പ് കാമുകിയോടും അനുജനോടും കൊലപാതകങ്ങള്‍ ചെയ്തത് പറഞ്ഞിരുന്നുവെന്നും അഫാന്‍ പറഞ്ഞു. എന്നാല്‍ താനും മരിക്കുമെന്ന് അഫാന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞതിനെ തുടര്‍ന്ന് അഫാനെ ജയിലില്‍ പ്രത്യേക നിരീക്ഷണത്തിലാക്കി. കുടുംബത്തിന് വലിയ കടബാധ്യത ഉണ്ടായിരുന്നില്ലെന്നാണ് അഫാന്റെ പിതാവ് അബ്ദുള്‍ റഹീം ആവര്‍ത്തിച്ച് പറയുന്നത്. മറികടക്കാവുന്ന പ്രശ്‌നം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കി.

ഭാര്യ ഷമീനയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും നേരത്തെ കണ്ടതിനേക്കാള്‍ വ്യത്യാസം കാണുന്നുണ്ടെന്നും റഹിം പറഞ്ഞു. വീട്ടിലുണ്ടായ സംഭവങ്ങളെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും എല്ലാവരുടെയും പ്രാര്‍ഥനയില്‍ ഓര്‍ക്കണമെന്നും അബ്ദുള്‍ റഹീം ആവശ്യപ്പെട്ടു.

Tags:    

Similar News