അളിയന്‍ മൊട്ട അനിയെ കൊന്നവരോട് പകരം വീട്ടി അധോലോകത്തെ നായകനായി; ചൂഴാറ്റുകോട്ട അമ്പിളി ഗ്യാങിനെ അരിഞ്ഞു വീഴ്ത്തിയ കുടിപ്പക; ജെറ്റ് സന്തോഷ് കൊലയില്‍ വധശിക്ഷ റദ്ദായിട്ടും വന്ന വഴി മറക്കാത്തവന്‍! വാളു ഉപേക്ഷിച്ച് മഴുവെടുത്തു; അരിഞ്ഞ് വീഴ്ത്തിയത് ചന്ദനം; 'അമ്മയ്ക്കൊരു മകന്‍ സോജു' സാന്‍ഡല്‍ ഡോണ്‍ അയ കഥ

Update: 2025-07-02 04:11 GMT

മറയൂര്‍: മറയൂര്‍ ചന്ദന മോഷണക്കേസില്‍ കുപ്രസിദ്ധ ഗുണ്ട അമ്മയ്‌ക്കൊരു മകന്‍ സോജു (അജിത്ത്) അറസ്റ്റിലാകുമ്പോള്‍ ചര്‍ച്ചയാകുന്നതും കൊടും ക്രിമിനലുകള്‍ നാടു വാഴും കാലത്തെ കുറിച്ച്. മറയൂര്‍ പൊലീസാണ് അജിത്തിനെ പിടികൂടിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടതായാണ് വിവരം. തിരുവനന്തപുരം സ്വദേശിയായ അജിത് കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. കോടതി തൂക്കികൊല്ലാന്‍ വിധിച്ച കേസിലെ പ്രതിയാണ്. പിന്നീട് അപ്പീലിലൂടെ ശിക്ഷ ഒഴിവാക്കി. അതിന് ശേഷം പുറത്തിറങ്ങി വീണ്ടും ക്രിമിനല്‍ കേസില്‍ പെട്ടു. അറസ്റ്റിലാവുകയും ചെയ്തു. തിരുവനന്തപുരത്ത് പോലീസ് നിരീക്ഷണം ശക്തമാണെന്ന് മനസ്സിലാക്കി ആളുകളെ ആക്രമിക്കുന്ന വാള്‍ ഉപേക്ഷിച്ചു. പകരം എടുത്ത് മഴുവാണ്. ലക്ഷങ്ങള്‍ വിലയുള്ള ചന്ദനത്തിലേക്കായി കണ്ണ്. അങ്ങനെ കൊലപാതകി ചന്ദന കൊളക്കാരനായി. ദിവസങ്ങള്‍ക്ക് മുമ്പ് മറയൂരില്‍ നിന്നും ചന്ദനം മോഷണം പോയിരുന്നു. കേസില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ അജിത്ത് പിടിയിലാവുകയയിരുന്നു. എത്ര അളവില്‍ ചന്ദനം കടത്തിയെന്നും ഇവ എവിടേയ്ക്കാണ് കൊണ്ടുപോയിട്ടുള്ളതെന്നും വ്യക്തമല്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

ചന്ദനം മുറിക്കുവാന്‍ ഉപയോഗിച്ച വാളും ചന്ദനച്ചീളുകളും പോലീസ് കണ്ടെടുത്തു. ജൂണ്‍ 25-ന് രാത്രി ആശുപത്രിയിലെ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിന് പിന്നില്‍ നിന്നും മഹേഷും അജിത്തും ചേര്‍ന്നാണ് ചന്ദനം മുറിച്ചു കടത്തിയതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ 29-നാണ് ആശുപത്രി ജീവനക്കാര്‍ താഴെവീണുകിടക്കുന്ന ചന്ദന ശിഖരങ്ങള്‍ കണ്ടത്. മറയൂര്‍ പോലീസില്‍ ആശുപത്രി അധികൃതര്‍ പരാതി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. തിരുവനന്തപുരത്ത് അറിയപ്പെടുന്ന ഗുണ്ടയായ അജിത് കുമാര്‍ മൂന്ന് കൊലക്കേസുകളടക്കം 26 കേസുകളില്‍ പ്രതിയാണ്. മറയൂര്‍ സ്വദേശി മഹേഷ് മൂന്നാറിലെ ഒരു കൊലക്കേസില്‍ പ്രതിയാണ്.കൂടാതെ മറയൂര്‍ പോലീസില്‍ മൂന്ന് കേസും മറയൂര്‍ വനംവകുപ്പില്‍ ഒട്ടേറെ ചന്ദനകേസുകളിലും പ്രതിയാണ്. മഹേഷും അജിത്തും ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുമ്പോഴാണ് പരിചയപ്പെടുന്നത്. ആ പരിചയമാണ് ചന്ദനക്കൊള്ളയാകുന്നത്.

ഗുണ്ടായിസത്തിലെ അമ്പളിക്കലയെ വെല്ലും സോജു!

അനധികൃതമായി മണ്ണ് കടത്തിയിരുന്ന ടിപ്പറുകാരില്‍ നിന്ന് ഗുണ്ടാപ്പിരിവ് നടത്തിയ കേസില്‍ 'അമ്മയ്ക്കൊരു മകന്‍' സോജുവും കൂട്ടാളി കുട്ടനും കഴിഞ്ഞ ഡിസംബറില്‍ അറസ്റ്റിലായിരുന്നു. തലസ്ഥാനത്തെ ഒരു വിഭാഗം ഗുണ്ടാസംഘങ്ങളെ നയിച്ചിരുന്ന സോജു, കൊലക്കേസില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജയിലായി. ജെറ്റ് സന്തോഷെന്ന മറ്റൊരു ഗുണ്ടയെ കൊലപ്പെടുത്തിയ കേസില്‍ 12 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചു. കേസില്‍ പ്രതിയായ ഒളിവില്‍ പോയ സോജുവിനെ ഉത്തരേന്ത്യയില്‍ വെച്ച് പൊലീസ് സാഹസികമായാണ് പിടികൂടിയത്. തൂക്കുകയറാണ് തിരുവനന്തപുരം സെഷന്‍സ് കോടതി സോജുവിന് വിധിച്ചത്. അപ്പീല്‍ പരിഗണിച്ച് സോജുവിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. ജയിലില്‍ നിന്നിറങ്ങിയ സോജു വീണ്ടും ഗുണ്ടാപ്രവര്‍ത്തനം തുടങ്ങി. ഗുണ്ടകളെ സംഘടിപ്പിച്ച് കരമന കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. ഇതാണ് മറയൂരിലേക്കും എത്തുന്നത്.

തിരുവനന്തപുരതം നഗരത്തിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതിയാണ് അജിത്ത്കുമാര്‍. ജയില്‍ മോചിതനായ ശേഷം കൂട്ടാളികളുമായി ചേര്‍ന്ന് പലരെയും ഭീഷണിപ്പെടുത്തി ഗുണ്ടാപ്പിരിവ് തുടരുകയായിരുന്നു. കാലടി ഭാഗത്ത് മണ്ണ് വ്യാപാരിയോട് ഒരു ലോഡിന് ആയിരം രൂപവെച്ച് സംഘം ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടു. ഇതിനു വിസമ്മതിച്ച ഇയാളെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയും മാരകായുധങ്ങളുപയോഗിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്തു.്. ഇയാളുടെ പരാതിയിലാണ് കരമന പോലീസിന്റെ അറസ്റ്റ് ഡിസംബറില്‍ ഉ്ണ്ടായത്. അജിത്തിന്റെ വീട്ടില്‍നിന്ന് മഴു ഉള്‍പ്പെടെയുള്ള മാരകായുധങ്ങളും പോലീസ് കണ്ടെടുത്തിരുന്നു.

മലയിന്‍കീഴിലെ ദീപുവിനെ അതിര്‍ത്തി കടത്തി മൂന്ന് കിലോമീറ്ററിന് അപ്പുറം കൊണ്ടു വന്ന് കൊലപ്പെടുത്തിയതിന് പിന്നില്‍ കേരളത്തിലെ ജയില്‍ ഒഴിവാക്കാനുള്ള ചൂഴാറ്റുകോട്ട അമ്പിളിയുടെ കുതന്ത്രമായിരുന്നുവെന്ന വസ്തുത കേരളം അടുത്ത കാലത്ത് ചര്‍ച്ച ചെയ്തതാണ്. ദീപുവിനെ കൊല്ലുന്നത് കേരളത്തില്‍ ആകരുതെന്ന നിര്‍ബന്ധം മാഫിയാ ഡോണായ ചൂഴാറ്റുകോട്ട അമ്പിളിക്കുണ്ടായിരുന്നു. 2000 മുതല്‍ തിരുവനന്തപുരത്തെ പ്രധാന ഗുണ്ടാ നേതാവായിരുന്ന അമ്പിളിയുടെ പ്രധാന എതിരാളി അമ്മയ്‌ക്കൊരു മകന്‍ സോജുവായിരുന്നു. സോജുവിന്റെ അളിയനെ അമ്പിളി കൊലപ്പെടുത്തിയതു മുതലുള്ള വൈരാഗ്യം. പല തവണ അമ്പിളിയെ വകവരുത്താന്‍ സോജു ശ്രമിച്ചു. തലനാരിഴയ്ക്ക് അമ്പിളി രക്ഷപ്പെട്ടു. പിന്നീട് സോജുവിന് വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിച്ചു. ഇതോടെ പരോള്‍ പോലുമില്ലാതെ അകത്തായി സോജു.

സോജു അകത്തായതോടെ അമ്പിളിയ്ക്ക് മരണ ഭയം മാറി. കേസുകളില്‍ അറസ്റ്റിലായി പിന്നീട് ജയിലില്‍ ആകാതിരിക്കാനും ശ്രമിച്ചു. ജയിലിലുള്ള സോജുവിന്റെ അടുത്ത് എത്താതിരിക്കാനായിരുന്നു മലയിന്‍കീഴിലെ ദീപുവിനെ അതിര്‍ത്തിയ്ക്ക് അപ്പുറത്തെത്തിച്ച് കൊന്നത്. അമ്പിളി അകത്തായപ്പോള്‍ സോജു പുറത്തായി. ഇതോടെ എതിരാളി ഇല്ലാതെയായി. പിന്നാലെ പരിവിലൂടെ പണം കണ്ടെത്താനും തുടങ്ങി. പോലീസ് നിരീക്ഷണം ശക്തമാക്കി. ഇതോടെ ചന്ദന കൊള്ളയടക്കമുള്ള മേഖലയിലേക്ക് കടന്നു സോജു.

ചൂഴാറ്റുകോട്ട അമ്പിളയും അമ്മയ്‌ക്കൊരു മകന്‍ സോജുവും തമ്മിലെ പകയുടെ കഥ ഇങ്ങനെ

സിനിമയിലെ ഗ്യാങ്സ്റ്ററിന് സമാനമാണ് ചൂഴാറ്റുകോട്ട അമ്പിളിയുടെ ക്രിമിനല്‍ ജീവിതം. എംജി കോളേജില്‍ നിന്നും മികച്ച മാര്‍ക്കില്‍ ബിരുദം നേടിയ സജികുമാര്‍. എസ് ഐ ലിസ്റ്റിലും സജികുമാര്‍ ഇടം നേടി. എന്നാല്‍ പൊടുന്നതനെ വന്ന കേസുകള്‍ സജി കുമാറിനെ ചൂഴാറ്റുകോട്ട അമ്പിളിയാക്കി. ഇതോടെ എസ് ഐ ആകാന്‍ മോഹിച്ചിറങ്ങിയ സജികുമാര്‍ കുപ്രസിദ്ധ ക്രിമിനലായി. അടവുകള്‍ പയറ്റി തെളിഞ്ഞത് ഇന്നത്തെ മുംബൈയായ പഴയ ബോംബെയിലും. മലയിന്‍കീഴിലും പരിസരത്തും മുംബൈ അധോലകത്തിന്റെ ചെറുപതിപ്പ് അമ്പിളി സൃഷ്ടിച്ചു. ഗുണ്ടാ പിരിവുമായി ജീവിതം.

ഒറ്റുകാരെ എല്ലാം വകുവരുത്തിയ ഗുണ്ടാ നേതാവ്. രണ്ടു കൊലപാതകമുള്‍പ്പെടെ അന്‍പതോളം കേസുകളിലെ പ്രതിയാണ് അമ്പിളി. വലിയൊരു ഗ്യാങ്ങും കുറച്ചു കാലം മുമ്പ് വരെ അമ്പിളിക്കൊപ്പമുണ്ടായിരുന്നു. എം.ജി. കോളേജില്‍നിന്ന് ബിരുദം കഴിഞ്ഞ് എസ്ഐ. ലിസ്റ്റിലുള്ളപ്പോഴാണ് ആദ്യ കേസ്. പിന്നീട് ക്രിമിനലായി തുടരാന്‍ അമ്പിളി തീരുമാനിച്ചു. ചാലയിലെ അക്രമങ്ങളാണ് അമ്പിളിയുടെ എസ് ഐ മോഹത്തെ തകര്‍ത്തത്. ഏഴുവര്‍ഷത്തോളം ഇയാള്‍ മുംബൈയിലായിരുന്നു. മടങ്ങിയെത്തി ചാരായം വാറ്റ് തുടങ്ങി. ആരും കടന്നു ചെല്ലാത്ത മുക്കുന്നിമലയിലെ മാഫിയാ രാജാവായി ഇതോടെ അമ്പിളി മാറി. അമ്പിളിയുടെ ശിങ്കിടിയായിരുന്നു മൊട്ട അനി. എന്നാല്‍ ഇവര്‍ പിന്നീട് തെറ്റി. ഇതിന്റെ പ്രതികാരമായിരുന്നു മൊട്ട അനിയെ വകവരുത്തി തീര്‍ത്തത്. ഇതിന് പിന്നാലെ തിരുവനന്തപുരത്തെ ഗുണ്ടാ സംഘങ്ങളെ നയിക്കുന്ന പ്രധാനിയായി അമ്പിളി മാറി.

മൊട്ട അനി ഒറ്റിയതോടെ ചാരായ വില്‍പ്പനയില്‍ വലിയ സാമ്പത്തികനഷ്ടമുണ്ടായി. മൊട്ട അനിയെ 2006-ല്‍ കരമന തളിയലില്‍വെച്ച് വെട്ടിക്കൊലപ്പെടുത്തി ചതിക്ക് ചതിയെന്ന സന്ദേശം അമ്പിളി നല്‍കി.. ഈ കേസില്‍ അമ്പിളി ഒന്നാം പ്രതിയാണ്. കുപ്രസിദ്ധ ഗുണ്ടാത്തലവനായിരുന്ന അമ്മയ്ക്കൊരുമകന്‍ സോജുവിന്റെ സഹോദരീഭര്‍ത്താവാണ് മൊട്ട അനി. അനിയെ വകവരുത്തുന്നതിന് അമ്പിളിക്ക് ഒപ്പം നിന്നത് ജയിലില്‍ വെച്ച് പരിചയപ്പെട്ട പാറശ്ശാല ബിനുവായിരുന്നു. പാറശ്ശാല ബിനുവിനെ സോജുവിന്റെ സംഘത്തിലുള്‍പ്പെട്ട തങ്കുട്ടന്‍ ചൂഴാറ്റുകോട്ടയിലെ വെള്ളൈക്കോണത്തുെവച്ച് വെട്ടിക്കൊലപ്പെടുത്തി. ഇതോടെയാണ് അമ്മയ്ക്കൊരു മകന്‍ സോജുവും അധോലോകത്തെ പ്രധാനിയായത്.

ഇതിന്റെ പ്രതികാരമായി തങ്കുട്ടനെ ചൂഴാറ്റുകോട്ട ജങ്ഷനടുത്തുെവച്ച് ബിനുവിന്റെ അനുജന്‍ മുരുകന്റെ സംഘം വെട്ടിക്കൊന്നു. ഈ കൊലപാതകത്തിനു വേണ്ട സഹായം ഒരുക്കിയത് അമ്പിളിയാണ്. ഈ കേസിലും ഇയാള്‍ പ്രതിയാണ്. അമ്പിളിയും അമ്മയ്ക്കൊരുമകന്‍ സോജുവുമായി വലിയ ഭിന്നത തിരുവനന്തപുരത്തെ നടുക്കിയിരുന്നു. സിറ്റിയിലെ പ്രബല ഗുണ്ടാ സംഘത്തലവന്മാരായ അമ്മക്കൊരു മകന്‍ സോജുവും ചൂഴാറ്റുകോട്ട അമ്പിളിയും തമ്മിലുള്ള കുടിപ്പകയില്‍ 2012 ല്‍ മൃഗീയമായി നടന്ന കരമന സജി കൊലക്കേസ് നാടിനെ നടുക്കുകയും ചെയ്തു. സോജുവിന്റെ അളിയന്‍ മൊട്ട അനിയെ 2006 ല്‍ അമ്പിളിയുടെ സംഘം കൊലപ്പെടുത്തിയ വിരോധത്തില്‍ ആ കൊലപാതക സംഘത്തലവനായ ചൂഴാറ്റു കോട്ട അമ്പിളിയുടെ ഒളിയിടം കാട്ടിക്കൊടുക്കാന്‍ അമ്പിളിയുടെ വലംകൈയായ സജിയെ 2012 സെപ്റ്റംബര്‍ 6 ന് രാത്രി തട്ടിക്കൊണ്ടു പോയത്. ഇത് പിന്നീട് കൊലപതാകവുമായി.

സജിയെ തടങ്കലില്‍ വക്കും മുമ്പ് അമ്പിളിയുടെ മറ്റൊരു സംഘാംഗമായ മണികണ്ഠനെ ശരീരമാസകലം കത്തി കൊണ്ട് വരഞ്ഞു റോഡില്‍ തള്ളിയിരുന്നു. സോജുവും അമ്പിളിയും തമ്മില്‍ വര്‍ഷങ്ങളായി ശത്രുതയിലായിരുന്നു. സോജുവിനെ വകവരുത്താന്‍ എതിര്‍സംഘം പലവട്ടം ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. സോജു ജയിലില്‍ നിന്നു പുറത്തിറങ്ങിയതോടെ അമ്പിളി നഗരംവിട്ട് വിഴിഞ്ഞം, വെങ്ങാനൂര്‍, ചൂഴാറ്റുകോട്ട പ്രദേശങ്ങളിലേക്കു താവളം മാറ്റി. 2012 ലെ കൊലക്ക് രണ്ടാഴ്ച മുന്‍പു ചൂഴാറ്റുകോട്ടയിലെത്തി എതിര്‍ സംഘാംഗങ്ങള്‍ അമ്പിളിയെ തിരക്കിയിരുന്നു. ഇതിനുശേഷം സംഘം അമ്പിളിക്കു വേണ്ടി വലവിരിച്ച് ഒപ്പമുള്ള വിശ്വസ്തരെ നിരീക്ഷിക്കുകയായിരുന്നു. അമ്പിളിയുടെ ഏറ്റവും അടുത്ത സഹായിയാണ് അന്ന് വെട്ടേറ്റു മരിച്ച സജിയെന്ന സജീവ്. നഗരാതിര്‍ത്തിയായ ചൂഴാറ്റുകോട്ടയില്‍ നടന്ന ഗുണ്ടകളുടെ കൊലയിലും സോജുവിനും അമ്പിളിക്കും പങ്കുണ്ടായിരുന്നു. ജെറ്റ് സന്തോഷിന്റെ കൊലയും ഇതിന്റെ തുടര്‍ച്ചയാണ്.

സോജുവിന്റെ അളിയനായ മൊട്ട അനിയെ 2006 ല്‍ കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനിയായ എതിര്‍സംഘാംഗം ചൂഴാറ്റുകോട്ട വെള്ളൈക്കോണം സ്വദേശി പാറശാല ബിനുവിനെ കൊലപ്പെടുത്താന്‍ എതിര്‍ സംഘത്തിലെ തന്നെ റോബിന്‍ രാജെന്ന തങ്കൂട്ടനെയായിരുന്നു സോജു ആശ്രയിച്ചത്. ഇതിനു പ്രതികാരമെന്നോണം 2011ല്‍ തങ്കൂട്ടനെ കൊലപ്പെടുത്തിയതും അതിക്രൂമായിട്ടായിരുന്നു. 100 പരിക്കുകളാണ് തങ്കുട്ടന്റെ മൃതശരീരത്തില്‍ ഉണ്ടായിരുന്നത്. സോജുവും സംഘവും കൊലപ്പെടുത്തിയ ബിനുവിന്റെ സഹോദരന്‍ മുരുകന്റെ നേതൃത്വത്തില്‍ കഴക്കൂട്ടത്തുനിന്നെത്തിയ സംഘമാണു 2011 ല്‍ നടുറോഡില്‍ ബോംബെറിഞ്ഞു ഭീതി പരത്തി തങ്കൂട്ടനെ വെട്ടിക്കൊന്നത്. നഗരാതിര്‍ത്തി ഗ്രാമങ്ങളില്‍ സുരക്ഷിത താവളമുള്ള അമ്പിളി പലവട്ടം സോജുവിന്റെ സംഘത്തില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു.

കരമന , നെടുങ്കാട് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സോജുവാകട്ടെ അമ്പിളിയുടെ സംഘത്തെ പേടിച്ചാണു കഴിഞ്ഞിരുന്നത്. അന്ന് അന്തിയൂര്‍ക്കോണത്ത് ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ സോജു വരുമെന്നറിഞ്ഞു വിവിധ സ്ഥലങ്ങളിലായി അമ്പിളിയുടെ സംഘാംഗങ്ങള്‍ നിലയുറപ്പിച്ചിരുന്നു. എന്നാല്‍ അന്നു സോജു വിവാഹവീട്ടിലെത്തി സുരക്ഷിതമായി മടങ്ങി. ഇതറിഞ്ഞതോടെ അമ്പിളിയോടുള്ള പക വര്‍ധിച്ചു. 2011 നവംബറില്‍ അമ്പിളിയെ വധിക്കാന്‍ പോകുന്നതിനിടെ സോജു ഉള്‍പ്പെടെ ഏഴംഗ സംഘത്തെ ആയുധങ്ങളുമായി പൊലീസ് പിടികൂടിയിരുന്നു. ഗുണ്ടാ നിയമപ്രകാരം കരുതല്‍ തടങ്കലിലായിരുന്ന സോജു ജയില്‍മോചിതനായി ആറു ദിവസത്തിനു ശേഷമായിരുന്നു ഇത്. ജെറ്റ് സന്തോഷ് കൊലക്കേസില്‍ അമ്മയ്ക്കൊരുമകന്‍ സോജുവിനെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. പിന്നീട് വെറുതെ വിടുകയും ചെയ്തു.

Tags:    

Similar News