ക്ലിയർ ടു ടേക്ക് ഓഫ് എന്ന് കമാൻഡ്; ത്രസ്റ്റ് കൊടുത്ത് 240 കിലോമീറ്റർ വേഗതയിൽ റൺവേയിലൂടെ പാഞ്ഞ് വിമാനം; റൊട്ടേറ്റ് നിർദ്ദേശത്തിൽ കുതിച്ചുപൊങ്ങിയതും പൊട്ടിത്തെറി ശബ്ദം; വലത് എഞ്ചിനില്‍ തീആളിക്കത്തി; എല്ലാം കണ്ടിരുന്ന് വിൻഡോ സീറ്റിലിരുന്ന യാത്രക്കാരൻ; ഭീമനെ തിരച്ചിറക്കിയപ്പോൾ സംഭവിച്ചത്!

Update: 2025-05-28 15:19 GMT

ബീജിങ്: ഒരു വലിയ വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഞെട്ടലിലാണ് യുണൈറ്റഡ് എയര്‍ലൈന്‍സിലെ യാത്രക്കാർ. ബീജിങ്ങില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പുറപ്പെട്ട വിമാനം അപകടത്തെ തുടർന്ന് യാത്ര റദ്ദാക്കുകയായിരുന്നു. ടേക്ക് ഓഫിനിടെ വിമാനത്തിന്‍റെ എഞ്ചിനില്‍ തീപടര്‍ന്നാണ് സര്‍വീസ് റദ്ദാക്കാന്‍ തന്നെ കാരണമായത്. യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണ് തീആളിക്കത്തിയത്. യുണൈറ്റഡ് എയര്‍ലൈന്‍സിന്‍റെ യുഎ889 വിമാനമാണ് യാത്ര റദ്ദാക്കിയത്. ബോയിങ് 777 വിമാനത്തിന്‍റെ എഞ്ചിന് ടേക്ക് ഓഫിനിടെ തീപിടിക്കുകയായിരുന്നു.

മേയ് 26ന് ബീജിങ് ക്യാപിറ്റല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം നടന്നത്. വിമാനത്തിന്‍റെ രണ്ട് എഞ്ചിനിലും തീപടര്‍ന്നതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഉടന്‍ തന്നെ അടിയന്തരമായി ടേക്ക് ഓഫ് റദ്ദാക്കി. എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. സാന്‍ഫ്രാന്‍സിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ വിമാനമാണ് സര്‍വീസ് റദ്ദാക്കിയത്.

റൺവേയിലൂടെ വിമാനം നീങ്ങുന്നതിനിടെ വിമാനത്തിന്‍റെ വലത് എഞ്ചിനില്‍ നിന്ന് തീനാളങ്ങള്‍ ഉയരുകയായിരുന്നു. ഇതോടെ പൈലറ്റ് ടേക്ക് ഓഫ് റദ്ദാക്കി. വിമാനത്തിന്‍റെ വലത് എഞ്ചിനില്‍ നിന്ന് വലിയ ശബ്ദം കേള്‍ക്കുകയും പെട്ടെന്ന് തീപടരുകയുമായിരുന്നെന്ന് വിന്‍ഡോ സീറ്റിലിരുന്ന ഒരു യാത്രക്കാരന്‍ പറഞ്ഞു. വിമാനത്താവളത്തിലെ അഗ്നിശമന സേന ഉടന്‍ തന്നെ തീയണക്കാനുള്ള നടപടികള്‍ ആരംഭിച്ചു. എയര്‍പോര്‍ട്ടിലെ എമര്‍ജന്‍സി ടീം വിമാനത്തിനുള്ളിലെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കി. രണ്ട് എഞ്ചിനുകളെയും ബാധിച്ച സാങ്കേതിക തകരാര്‍ മൂലമാണ് സര്‍വീസ് റദ്ദാക്കിയത് എന്ന് യുണൈറ്റഡ് എയര്‍ലൈന്‍സ് സ്ഥിരീകരിക്കുകയും ചെയ്തു.

അതേസമയം, മറ്റൊരു സംഭവത്തിൽ ആംസ്റ്റർഡാമിൽ നിന്ന് മുംബൈ ലക്ഷ്യമാക്കി കുതിച്ചുപൊങ്ങിയ KLM ഡച്ച് വിമാനം വൻ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. റൺവേയിൽ നിന്നും വിമാനം കുതിച്ചുപൊങ്ങി 6,000 അടി ഉയരത്തിൽ എത്തിയതും വൻ പൊട്ടിത്തെറി ശബ്ദം കേൾക്കുകയും ഇടത് ചിറകിൽ തീആളിക്കത്തുകയും ചെയ്തു. ഇതോടെ പരിഭ്രാന്തിയിലായ യാത്രക്കാർ നിലവിളിക്കുകയും ചെയ്തു.

ഇടയ്ക്ക് എല്ലാവരും ശാന്തരായി ഇരിക്കുവാൻ ക്യാബിൻ ക്രൂ നിർദ്ദേശം നൽകുകയും ചെയ്തു. അതിനിടെ, ചിറകിൽ തീപടർന്നതും കോക്ക്പിറ്റിൽ എമർജൻസി അലാറം മുഴങ്ങുകയും ചെയ്തു.തുടർന്ന് പന്തികേട് മനസിലാക്കിയ പൈലറ്റ് ഭീമനെ നോർത്ത് കടലിന് മുകളിലൂടെ പലവട്ടം കറക്കി ഇന്ധനം പതിയാക്കിയ ശേഷം ടേക്ക് ഓഫ് ചെയ്ത അതെ റിപ്പോർട്ടിൽ തന്നെ സുരക്ഷിതമായി ലാൻഡ് ചെയ്തു.

ഒരു വലിയ അപകടത്തിൽ നിന്നും തലനാരിഴയ്ക് ആണ് വിമാനം രക്ഷപ്പെട്ടതെന്ന് അധികൃതർ പറഞ്ഞു. തീപിടുത്തത്തിന് ഉള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പക്ഷിയിടിച്ച് ആണോ അപകടം നടന്നത് എന്ന അടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുക ആണെന്നും അധികൃതർ പറഞ്ഞു.അതേസമയം, വിമാനത്തിന് തീപിടിക്കുന്നത് ഗ്രൗണ്ടിൽ നിന്നും കണ്ടുവെന്ന് ചില ദൃക്‌സാക്ഷികൾ പറഞ്ഞു.

Tags:    

Similar News