ചിന്താശകലങ്ങള്‍: വഴിതെളിച്ചു മുന്നേറാന്‍ ആകട്ടെ?

ചിന്താശകലങ്ങള്‍: വഴിതെളിച്ചു മുന്നേറാന്‍ ആകട്ടെ?

Update: 2025-05-18 09:43 GMT

എ വി ഇട്ടി, മാവേലിക്കര

ടലില്‍ നിറയെ വെളളം. പക്ഷെ ഉപ്പുരസമാണ്; കുടിക്കാനാകില്ല. ഒരിക്കല്‍ നദികളെല്ലാം ഒത്തുചേര്‍ന്ന്, കടലിനോടു പരാതി പറഞ്ഞു: 'ഞങ്ങള്‍ ഒഴുകി വരുമ്പോള്‍, ശുദ്ധജലമാണു. പക്ഷെ, നിന്റെ കൂടെ കൂടുമ്പോള്‍, ഉപ്പുവെള്ളമായി മാറുന്നു. തന്റെ മേല്‍ കുറ്റം ചാരാനാണു നദികളുടെ ശ്രമം എന്നു മനസ്സിലാക്കിയ കടല്‍ പറഞ്ഞു: 'നിങ്ങള്‍ക്ക് ഉപ്പുരസം വരാതിരിക്കാന്‍ ഒരു മാര്‍ഗമുണ്ട്. ഇനിമേല്‍ ഒഴുകാതിരിക്കുക'. അതു നടപ്പുള്ള കാര്യമല്ലാഞ്ഞാതിനാല്‍ അവ ഒഴുകിക്കൊണ്ടേയിരുന്നു.

ഒഴുക്കു ഒരു പ്രക്രീയയാണ്. അതിനൊരു ലക്ഷ്യവുമുണ്ടാകും.യാത്ര തുടങ്ങുന്ന ഓരോ തുള്ളി വെള്ളത്തിന്റെയും ആഭിമുഖ്യം കടലിനോടായിരിക്കും. എവിടെ എത്തിച്ചേരണമെന്നു തീരുമാനിച്ചു്, യാത്ര ചെയ്യുന്ന ഒരാളും വഴിപിഴച്ചു പോകാറില്ല. വഴിയറിയാവുന്നതുകൊണ്ടു മാത്രമല്ല; എവിടെയാണെത്തിച്ചേരേണ്ടതു് എന്നറിയാവുന്നതുകൊണ്ടും കൂടെയാണ്. പദ്ധതികള്‍ക്കനുസരിച്ചാണു്, പാതകള്‍ രൂപപ്പെടുന്നത്.

എങ്ങനെ ഒഴുകണമെന്നു പുഴയ്ക്കിയൊം. പുഴ ഒഴുകിക്കൊണ്ടിരിക്കും, മാര്‍ഗ്ഗതടസങ്ങളെ മറികടന്ന്്. ഒരു പുഴയും, മാര്‍ഗ്ഗമദ്ധ്യേ യാത്ര അവസാനിപ്പിക്കാറില്ല. അവ വഴി ചോദിക്കാറുമില്ല. പുഴയാണു വഴി. വഴിയന്വേഷിച്ചു പോകുന്ന പലരും, പല വഴി തിരിഞ്ഞുവെന്നു വന്നേക്കാം? ചിലര്‍ പെരുവഴിയില്‍ അവസാനിച്ചെന്നു മിരിക്കും? വഴികണ്ടെത്തി യാത്ര ചെയ്യുന്നവര്‍, വിജയികളാകും. വഴിയുണ്ടാക്കി സഞ്ചരിക്കുന്നവര്‍ ഇതിഹാസങ്ങളും. തനതു വഴികള്‍ക്കു രൂപം കൊടുക്കുന്നവര്‍ മാത്രമേ, തനിമ കണ്ടെത്തൂ.

നിശ്ചലത നൈമഷീകം മാത്രമാകണം. നിലച്ചുപോകുന്നതൊന്നും, നിലനില്‍ക്കാറില്ല. യാത്രയിലുണ്ടായിരുന്ന ഊര്‍ജം, ലക്ഷ്യത്തിലെത്തിച്ചേര്‍ന്നാലും, നിലനിര്‍ത്താനുമാകണം? സര്‍വ്വേശ്വരന്‍ സഹായിക്കട്ടെ? എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു. നന്ദി, നമസ്‌ക്കാരം!

എ വി ഇട്ടി, മാവേലിക്കര, 94950 17850 (Mob)

Similar News

രടെസ്ട്