ചിന്താശകലങ്ങള്‍: പങ്കുവയ്ക്കാം പൂര്‍ണ്ണ മനസ്സോടെ..!

ചിന്താശകലങ്ങള്‍: പങ്കുവയ്ക്കാം പൂര്‍ണ്ണ മനസ്സോടെ..!

Update: 2025-05-25 10:42 GMT

എ വി ഇട്ടി, മാവേലിക്കര

രു ഗുരുവും അയാളുടെ ഭാര്യയും, കാട്ടില്‍ ഒരു കുടില്‍ കെട്ടി, താമസിച്ചിരുന്നു. നല്ല മഴയുള്ള ഒരു രാത്രി, ഒരാള്‍ അവരോടോപ്പം താമസിക്കാന്‍ അനുവാദം ചോദിച്ചു. ഭാര്യ എതിര്‍ത്തെങ്കിലും, ഗുരു അനുവാദം നല്‍കി. കുറച്ചു കഴിഞ്ഞപ്പോള്‍, മറ്റൊരാളെത്തി. അപ്പോഴും ഭാര്യ എതിര്‍ത്തുവെങ്കിലും, ഗുരു പറഞ്ഞു: 'എല്ലാവര്‍ക്കും കൂടി ഇവിടെ കിടക്കാനേ ബുദ്ധിമുട്ടുള്ളു. ഇരിക്കുകയാണെങ്കില്‍, അയാളേക്കൂടി ഉള്‍പ്പെടുത്താം'?. അങ്ങനെ ആയാള്‍കൂടി, കുടിലിന്റകത്തായി. അല്‍പം കഴിഞ്ഞു നോക്കുമ്പോള്‍, ഒരു കഴുത മഴ നനഞ്ഞു പുറത്തു നില്‍ക്കുന്നു. കഴുതയെ അകത്തു കയറ്റാനൊരുങ്ങിയ ഗുരുവിനെ മറ്റെല്ലാവരും കൂടി എതിര്‍ത്തു. ഗുരു പറഞ്ഞു: 'നിങ്ങളുടെ കാര്യം കഴിഞ്ഞപ്പോള്‍, മറ്റെല്ലാം മറക്കുന്നു. എല്ലാവരും നില്‍ക്കാന്‍ തീരുമാനിച്ചാല്‍, അതിനേയും അകത്തു കയറ്റാം'. അങ്ങനെ കഴുതയും കുടിലിനുള്ളിലായി.

സ്വന്തം സംരക്ഷണവലയം ഭേദിക്കുന്ന ഒരൊത്തു തീര്‍പ്പിനും, നമുക്കു താല്‍പര്യം കാണുകയില്ല. അവനവന്റെ സുഖാനുഭവങ്ങള്‍ക്കുള്ളില്‍ നിന്നു കൊണ്ടുള്ള കാരുണ്യ പ്രവര്‍ത്തികളില്‍ നാം സന്തോഷം കണ്ടെത്തും. അവനവനുള്ളതൊന്നും, ഒരു പിടി പോലും നഷ്ടപ്പെടില്ലെന്നു ഉറപ്പു വരുത്തിയതിനു ശേഷമായിരിക്കും നാം സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുക. വയറു നിറഞ്ഞ ശേഷം, വിശപ്പുരഹിത ലോകം സൃഷ്ടിക്കുന്നതിനു, നിരാഹാരം അനുഷ്ഠിക്കുന്നതു പോലെ?

സമ്പന്നന്റെ സാദ്ധ്യതയല്ല, ബലഹീനന്റെ നിസ്സഹായതയാകണം, പരോപകാരത്തിന്റെ മാനദണ്ഡം. ശേഷിയുള്ളവനു്, പ്രത്യുപകാരത്തിനു്, സാദ്ധ്യതയും സന്നദ്ധതയും കണ്ടേക്കാം? തിരിച്ചടവിനു കഴിവില്ലാത്തവര്‍ക്കു ചെയ്യുന്ന സഹായമാണു്, ഒരാളിന്റെ സന്മനസ്സിന്റെ നേര്‍ സാക്ഷ്യം. അത് പൂര്‍ണ്ണ മനസ്സോടെ ചെയ്യുകയും വേണം? സര്‍വ്വശക്തന്‍ സഹായിക്കട്ടെ? എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു. നന്ദി, നമസ്‌ക്കാരം.

9495017850 (Mob)

Tags:    

Similar News

രടെസ്ട്