കിരീടത്തിനായി വിരാട് കോലി കാത്തിരുന്നത് 18 വര്‍ഷം മാത്രം; സചിന്‍ അതിലേറെ സമയം കാത്തിരുന്നു; ട്രോഫി നേടിയതോടെ സച്ചിന്റെ സമ്മര്‍ദ്ദം ഇല്ലാതായെന്ന് സേവാഗ്

സചിന്‍ അതിലേറെ സമയം കാത്തിരുന്നു; ട്രോഫി നേടിയതോടെ സച്ചിന്റെ സമ്മര്‍ദ്ദം ഇല്ലാതായെന്ന് സേവാഗ്

Update: 2025-06-05 11:04 GMT

ന്യൂഡല്‍ഹി: 18 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനമിട്ട് കഴിഞ്ഞ ദിവസമാണ് വിരാട് കോലിക്കും ആര്‍.സി.ബിക്കും ഒരു ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിടാന്‍ സാധിച്ചത്. പഞ്ചാബ് കിങ്‌സിനെ ആറ് റണ്‍സിന് തോല്‍പ്പിച്ചായിരുന്നു ആര്‍.സി.ബിയുടെ കിരീടനേട്ടം. മത്സരത്തില്‍ കോലി തന്നെയായിരുന്നു ആര്‍സിബിയുടെ ടോപ് സ്‌കോറര്‍ ആയതും.

ആര്‍.സി.ബിയുടെ കിരീട നേട്ടത്തിന് പിന്നാലെ വിരാട് കോലിയുടേയും സചിന്‍ ടെണ്ടുല്‍ക്കറുടേയും ട്രോഫിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് താരതമ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. കോഹ്‌ലിയുടെ ട്രോഫിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് സംബന്ധിച്ച ചോദ്യത്തിന്. ടെണ്ടുല്‍ക്കര്‍ ഇതിനേക്കാളേറെ സമയം ഒരു ട്രോഫിക്ക് വേണ്ടി കാത്തിരുന്നിട്ടുണ്ടെന്ന് സെവാഗ് പറഞ്ഞു.

ഒരു ട്രോഫിക്ക് വേണ്ടിയുള്ള കോഹ്‌ലിയുടെ കാത്തിരിപ്പ് 12 വര്‍ഷം മാത്രമാണ് നീണ്ടുനിന്നത്. എന്നാല്‍, സചിന്‍ 1989 മുതല്‍ 2011 വരെ ട്രോഫിക്ക് വേണ്ടി കാത്തിരുന്നു. എന്നിട്ടും സചിന്‍ പ്രതീക്ഷ കൈവിട്ടില്ല. ഒടുവില്‍ സചിന്‍ സ്വപ്നം യാഥാര്‍ഥ്യമാക്കുക തന്നെ ചെയ്തുവെന്നും സെവാഗ് പറഞ്ഞു.

ട്രോഫി നേടിയതോടെ സചിന്റെ സമ്മര്‍ദം ഇല്ലാതായി. ഒരു കുറ്റബോധവും ഇല്ലാതെയാണ് സചിന്‍ മത്സരത്തില്‍ നിന്നും വിരമിച്ചത്. അതുപോ?ലെ തന്നെയാണ് കോഹ്‌ലിയുടെയും കാര്യം. ഇപ്പോള്‍ അദ്ദേഹത്തിന് സമ്മര്‍ദം ഇല്ലാതായി. ഇനി എപ്പോള്‍ വേണമെങ്കിലും അദ്ദേഹത്തിന് ഐ.പി.എല്‍ കരിയറിനോട് വിടപറാം. പണം നമുക്ക് എളുപ്പത്തില്‍ ഉണ്ടാക്കാം. എന്നാല്‍, ട്രോഫികള്‍ അത്ര പെട്ടെന്ന് തേടിയെത്തില്ലെന്നും സെവാഗ് പറഞ്ഞു.

Tags:    

Similar News