- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻ ഐ ആർ എഫ് റാങ്കിങ്ങിൽ അമൃത സർവകലാശാലയ്ക്ക് നേട്ടം; സ്വകാര്യ സർവകലാശാലകളിൽ അമൃതയ്ക്ക് ഒന്നാം സ്ഥാനം
കൊച്ചി: നാഷണൽ ഇൻസ്റ്റിറ്റിയുഷണൽ റാങ്കിങ് ഫ്രെയിംവർക്ക് (എൻ ഐ ആർ എഫ്) റാങ്കിങ്ങിൽ കോയമ്പത്തൂരിലെ അമൃത സർവകലാശാലയ്ക്ക് സ്വകാര്യ സർവകലാശാലകളിൽ ഒന്നാം സ്ഥാനവും രാജ്യത്തെ മികച്ച സർവകലാശാലകളിൽ ഒൻപതാം സ്ഥാനവും ലഭിച്ചു. കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവദേക്കറാണ് ഈ വർഷത്തെ റാങ്കിങ് പട്ടിക പുറത്തിറക്കിയത്. കഴിഞ്ഞ വർഷത്തെ റാങ്കിങ്ങിൽ യഥാക്രമം ഒന്നും പതിനാലും സ്ഥാനമായിരുന്നു അമൃത സർവകലാശാലയ്ക്ക് ഉണ്ടായിരുന്നത്. ഒരു വർഷത്തിനിടയിൽ സ്വകാര്യ സർവകലാശാലകളിൽ ഒന്നാമതെത്താൻ കഴിഞ്ഞതും മികച്ച സർവകലാശാലകളിൽ ഒൻപതാം സ്ഥാനത്ത് എത്താൻ കഴിഞ്ഞതും അഭിമാനാർഹവും സമാനതകളില്ലാത്ത നേട്ടവുമാണെന്ന് അമൃത സർവകലാശാല വൈസ് ചാൻസലർ ഡോ. പി. വെങ്കട് രംഗൻ പറഞ്ഞു. 2003 ൽ സ്ഥാപിതമായത് മുതൽ അമൃത കാത്തുസൂക്ഷിക്കുന്ന അക്കാദമിക് മികവും മികച്ച ഫാക്കൽറ്റി സേവനവുമാണ് വിജയത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. 1 :10 എന്ന മികച്ച സ്റ്റാഫ്, അദ്ധ്യാപക അനുപാതം കാത്തുസൂക്ഷിക്കുന്ന അപൂർവം സർവകലാശാലകളിൽ ഒന്നാണ് അമൃത. ഇന്ത്യൻ ഇൻസ്റ്റിറ്റിയുട്ട്
കൊച്ചി: നാഷണൽ ഇൻസ്റ്റിറ്റിയുഷണൽ റാങ്കിങ് ഫ്രെയിംവർക്ക് (എൻ ഐ ആർ എഫ്) റാങ്കിങ്ങിൽ കോയമ്പത്തൂരിലെ അമൃത സർവകലാശാലയ്ക്ക് സ്വകാര്യ സർവകലാശാലകളിൽ ഒന്നാം സ്ഥാനവും രാജ്യത്തെ മികച്ച സർവകലാശാലകളിൽ ഒൻപതാം സ്ഥാനവും ലഭിച്ചു. കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവദേക്കറാണ് ഈ വർഷത്തെ റാങ്കിങ് പട്ടിക പുറത്തിറക്കിയത്. കഴിഞ്ഞ വർഷത്തെ റാങ്കിങ്ങിൽ യഥാക്രമം ഒന്നും പതിനാലും സ്ഥാനമായിരുന്നു അമൃത സർവകലാശാലയ്ക്ക് ഉണ്ടായിരുന്നത്.
ഒരു വർഷത്തിനിടയിൽ സ്വകാര്യ സർവകലാശാലകളിൽ ഒന്നാമതെത്താൻ കഴിഞ്ഞതും മികച്ച സർവകലാശാലകളിൽ ഒൻപതാം സ്ഥാനത്ത് എത്താൻ കഴിഞ്ഞതും അഭിമാനാർഹവും സമാനതകളില്ലാത്ത നേട്ടവുമാണെന്ന് അമൃത സർവകലാശാല വൈസ് ചാൻസലർ ഡോ. പി. വെങ്കട് രംഗൻ പറഞ്ഞു. 2003 ൽ സ്ഥാപിതമായത് മുതൽ അമൃത കാത്തുസൂക്ഷിക്കുന്ന അക്കാദമിക് മികവും മികച്ച ഫാക്കൽറ്റി സേവനവുമാണ് വിജയത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. 1 :10 എന്ന മികച്ച സ്റ്റാഫ്, അദ്ധ്യാപക അനുപാതം കാത്തുസൂക്ഷിക്കുന്ന അപൂർവം സർവകലാശാലകളിൽ ഒന്നാണ് അമൃത.
ഇന്ത്യൻ ഇൻസ്റ്റിറ്റിയുട്ട് ഓഫ് സയൻസ് ബംഗളൂരു, ജെ എൻ യു, ബനാറസ് ഹിന്ദു സർവകലാശാല, ജവഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റീസേർച്ച്, ജാദവ്പൂർ സർവകലാശാല, അണ്ണാ സർവകലാശാല, യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്, ഡൽഹി സർവകലാശാല എന്നിവയോടൊപ്പമാണ് അമൃതയും ഇടം പിടിച്ചത്. എൻ ഐ ആർ എഫ് 2017 പട്ടികയിൽ രാജ്യത്തെ ആദ്യ പത്ത് സർവകലാശാലകളിൽ മറ്റൊരു സ്വകാര്യ സർവകലാശാലയും ഇടം നേടിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
നാക് 'എ ' സർട്ടിഫിക്കേഷനുള്ള സർവകലാശാല 18000 വിദ്യാർത്ഥികളുള്ള മികച്ച ഗവേഷക സർവ്വകലാശാലകളിലൊന്നാണ്. കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലായി അഞ്ച് ക്യാമ്പസുകളിലായാണ് അമൃത സർവകലാശാലയുടെ പ്രവർത്തനം. സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ഐവി ലീഗ് സർവ്വകലാശാല ഉൾപ്പെടെയുള്ള മികച്ച യു എസ് സ്ഥാപനങ്ങളുമായും യൂറോപ്യൻ സര്വകലാശാലകളുമായും അമൃത സഹകരിക്കുന്നുണ്ട്. മാതാ അമൃതാനന്ദമയീ മഠമാണ് അമൃത സർവകലാശാല നിയന്ത്രിക്കുന്നത്.
മാതാ അമൃതാനന്ദമയി ദേവിയാണ് അമൃത സർവകലാശാലയുടെ സ്ഥാപകയും ചാൻസലറും.