തിരുവനന്തപുരം: എകെജിയുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് ബൽറാം നടത്തിയ പരാമർശമാണ് ഇപ്പോൾ വിവാദങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. സൈബർ ലോകത്ത് വിവാദ ആളിപ്പടരുന്നതിനിടെ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കയാണ് സിപിഎം വിട്ട് കോൺഗ്രസിൽ ചേക്കേറിയ എ പി അബ്ദുള്ളക്കുട്ടി എംഎൽഎ. വിഷയത്തിൽ ആരുടെയും പക്ഷം പിടിക്കാതെ താനറിഞ്ഞ എകെജി എന്നു പറഞ്ഞു കൊണ്ടാണ് അബ്ദുള്ളക്കുട്ടി രംഗത്തെത്തിയത്.

എ.കെ.ജിയോട് ആദ്യ ഭാര്യയും കുടുംബവും കാണിച്ച ക്രൂരതയ്ക്ക് ദൈവം നൽകിയ അനുഗ്രഹമാണ് സുശീലയെന്ന് അബ്ദുള്ളക്കുട്ടി ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. എ.കെ.ജി രാഷ്ട്രീയ പ്രവർത്തകനായതിൽ വിരോധം തോന്നിയ ആദ്യ ഭാര്യയുടെ കുടുംബം അവരെ എ.കെ.ജിയിൽ നിന്നും അകറ്റുകയായിരുന്നു. അതിനാൽ സുശീലയ്ക്ക് എ.കെ.ജിയോട് തോന്നിയ പ്രണയം ഈശ്വര നിമിത്തമാണെന്നാണ് താൻ കരുതുന്നതെന്നും അബ്ദുള്ളക്കുട്ടി പറയുന്നു. കോൺഗ്രസുകാരനായ എ.ജെ.ജിയാണോ കമ്മ്യൂണിസ്റ്റുകാരനായ എ.കെ.ജിയാണോ കൂടുതൽ ഇഷ്ടം എന്ന് തന്നോട് ചോദിച്ചാൽ കൺഫ്യൂഷനാകുമെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.

അബ്ദുള്ളക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

##എന്റെ ഓർമ്മയിലെ എ കെ ജി ##

സുശീലയ്ക്കു എ കെ ജി യോട് തോന്നിയ ഇഷ്ട്ടവും അവരുടെ ഒന്നിച്ചുള്ള ജീവിതവും പോരാട്ടവും
ഏഴുതപെടാത്ത നല്ല ഒരു പ്രണയകാവ്യമാണ് .

ആലപ്പുഴയിലെ സി കെ കുമാ രപ്പണിക്കരുടെ
മകൾക്ക് എ കെ ജി യെകണ്ടയുടനെ പ്രണയം
തോന്നിയതിൽ അതിശയപ്പെടാനൊന്നും ഇല്ല
കാരണം അത്ര സുന്ദരനായിരുന്നു അദ്ദേഹം .ഒരു വല്ലാത്ത കരിസ്മാറ്റിക്
പ്രകൃതം
പ്രേമത്തിന് കണ്ണും കാതും മൂക്കും
ഇല്ലാന്നല്ലേ നമ്മള് കേട്ടത് ...
പ്രായവും ഇല്ലന്ന് കൂട്ടിച്ചേർത്താൽ
മതി പ്രശ്‌നമെല്ലാം തീരും ..
എന്നാൽ
കോയമ്പത്തൂർ ജയിലിൽ തന്നെ കാണാൻ
വന്ന സുശീല ഇഷ്ടടാണ്ന്ന് പറഞ്ഞപ്പോൾ
'നന്നായി പഠികേണ്ട പ്രായത്തിൽ
ഇമ്മാതിരി ചിന്തയൊന്നും വേണ്ട ...
എന്നായിരുന്നു എ കെ ജി
ഉപദേശിച്ചത്
എന്നിട്ടും സുശീലയുടെ ഇഷ്ടം
പൂവണിഞ്ഞു ...
സുശീലാ പിന്നീട് ഭാര്യ മത്രമല്ല
സത്യാഗ്രഹപ്പന്തലുകളിലും പോരാട്ടങ്ങളിലും
വളണ്ടിയർ
ആയിരുന്നു
കൂട്ടി പറഞ്ഞാൽ മഹാത്മാ ഗാന്ധിയുടെ ഒപ്പം
സഹായിയായിരുന്ന ആഭ -മൈത്രി
മാരെപോലെ ...

എ കെ ജി യോട് ആദ്യ ഭാര്യയുംകുടുബവും കാണിച്ച ക്രൂരതയ്ക് ദൈവം നൽകിയ
അനുഗ്രഹമാണ് സുശീല ...
നല്ലകോൺഗ്രസ്സ് കാരനായിരുന്ന
എ കെ ജി
കേളപ്പജി യോടൊപ്പം ചേർന്ന്
ഗുരുവായൂർ സത്യാഗ്രഹം ,കള്ളുഷാപ്പ് പിക്കറ്റിങ് ,ആനന്ദതീർത്താനൊപ്പം
അയ്ത്ത തിനെതിരെയുള്ള പയ്യന്നൂർ സമരം ...
ഇതിലെല്ലാം നന്നായി പങ്കെടുത്തു മർദനമേറ്റു ജയിലും കേസിലുമായി കഴിഞ്ഞ ഗോപൻ എന്നഗാന്ധിയനെ ഭാര്യ മൊഴിചൊല്ലുകയിരുന്നു ..
അഢ്യൻ മാരായ ആദ്യ ഭാര്യയുടെ
അച്ഛൻ മകളെയും കൂട്ടിയിറങ്ങിപോകുമ്പോൾ
'കണ്ടാ ഗ്രസ്സായ തെമ്മാടി ഗോപാലിനൊപ്പം '
എന്റെ മോള് പൊറുക്കൂല ..
എന്നാണ് പറഞ്ഞത് ..

കണ്ടുനിൽകുന്ന ഗോപാലന്റെ നിസഹായത യുവ പൊതുപ്രവത്തകർ
വീണ്ടും വായിക്കേണ്ടതാണ് ..

അതൊകൊണ്ടാണ്
ഞാൻ മുകളിൽ കുറിച്ചത് സുശീലക്
എ കെ ജി യോട് തോന്നിച്ച പ്രണയം
ഈശ്വര നിമിത്തമാണ് ..
പലപ്പോഴും തന്റെ പോരാട്ടത്തിൽ
പാർട്ടിപോലും കൂടെ ഉണ്ടായിരുന്നില്ല ...എന്നാൽ എന്നും സുശീലയുണ്ടായിരുന്നു

1960 ലെ ഇടുക്കിയിലെ അമരാവതി
സത്യാഗ്രഹം പാർട്ടിയോട് ആലോചില്ല
എന്ന് പറഞ്ഞു കമ്മ്യൂണിസ്റ്റു പാർട്ടി
അദ്ദേഹത്തെ താകീത് ചെയ്തു
എം എം മണിയും കൂട്ടരും ഭൂമി കൈയേ റുമ്പോൾ പാർ ട്ടി കൂടെ പാറപോലെ നിലയ്ക്കുന്നത് ഇത്തരുണത്തിൽ
ഓർക്കുന്നത് കൗതുകതരമായിരിക്കും

ഡാംനിർമ്മാണം കൊണ്ടു കുടിയും കിടപ്പാടവും നഷ്ടപെട്ടവർക്
വേണ്ടി 21 ദിവസം നിരാഹാര കിടന്ന
എകെജി കൊപ്പം സുശീലയും
കമ്മൂണിസ്റ്റ് വിരുദ്ധനായ ഫാദർ വാടക്കനും മാത്രമേയുണ്ടായിരുന്നുള്ളൂ ...
പിഎം നെഹ്റവാണു
ആ പാവങ്ങൾക്ക് ഭൂമിനൽകി സമരം
തീർത്തത് ..

എ കെ ജി
ശരിയായ കമ്മ്യൂണിസ്റ്റു ഒന്നുമല്ല
നല്ല പച്ച മനുഷ്യ സ്‌നേഹിയാണ് ..
എന്ന് ഫാദാർ വടക്കൻ പറഞ്ഞത്
ശരിയാണ്
അതോണ്ടാണല്ലോ എ കെ ജി യെ
പാർട്ടി സി സി യിലും പി ബി യിലും
എടുക്കാൻ വൈകിയത്
വി എസ് 1954 സി സി യിൽ വന്നു
Akg 1972 ലും എന്നറിയുമ്പോൾ
ചരിത്രവിദ്യാര്ഥികള് മൂക്കത്തു വിരല് വെക്കും ....
എ കെ ജി യെക്കുറിച്ച് ഗവേഷണ വിദ്യാർത്ഥികൾ
പുതിയ വായനക്ക് വേദിയാക്കിയാൽ
നല്ല രസമായിരിക്കും ...

കോൺഗ്രസ് കാരനായ എ കെ ജി യാണോ കമ്മൂണിസ്റ്റായ എ കെ ജി യാണോ
കൂടുതൽ ഇഷ്ടം എന്ന് എന്നോട് ചോദിച്ചാൽ
കൺഫ്യൂഷനാവും

അതിനാൽ ഇങ്ങനെ പറയാം
സ്വാതന്ത്രിയ സമരത്തേയും
ജനകീയ പോരാട്ടത്തെയും
സുശീലയെയും പ്രണയിച്ച
ഒരു പച്ചമനുഷ്യനായിരുന്നു എ കെ ജി

വാൽകഷ്ണം :
വിശ്വ പ്രണയ കഥ ലൈല -മജ്നു ...
ഇവരുടെ ഏക മകളുടെ പേര്
ലൈല എന്നാണ് ...

എ പി. അബ്ദുള്ള കുട്ടി