ധാക്ക: ബംഗ്‌ളാദേശിൽ മുൻ പ്രധാനമന്ത്രി ഖാലിദ സിയക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. രണ്ടു വർഷം മുമ്പ് നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ തീവയ്‌പ്പിലും അക്രമത്തിലും പങ്കുണ്ടെന്നാരോപിച്ചാണ് സിയക്കെതിരെ കോടതി അറസ്റ്റ് വാറണ്ട്.

കിഴക്കൻ ബംഗ്ലാദേശിലെ കൊമില്ല ജില്ലാ കോടതി ജഡ്ജി ജോയ്‌നാബ് ബീഗമാണ് അറസ്റ്റ് വാറണ്ടിന് ഉത്തരവിട്ടത്. സിയയെക്കൂടാതെ 48 പേർക്കെതിരെയും കേസിൽ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 2015 ൽ ബസ് കത്തിക്കലുമായി ബന്ധപ്പെട്ട കേസിലാണ് സിയ പ്രതിചേർക്കപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ എട്ടു പേർ മരിച്ചിരുന്നു. ഈ കേസിലാണ് വാറണ്ട്.