അടിമാലി: ഒരുദിവസ്സം ജോലിക്കെത്താത്തതിന്റെ പേരിൽ അന്യ സംസ്ഥാന തൊഴിലാളിക്ക് കടയുമയുടെ ക്രൂരമർദ്ദനം. ബീഹാർ സ്വദേശി മുഹമ്മദ് മുഫ്താഖാണ് ക്രൂരമർദ്ദനത്തിന് ഇരയായത്. സാരമായി പരിക്കേറ്റ ഇയാൾ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കടയുടമ രാകുമാരി തെക്കേരിക്കൽ കീരനെന്ന് വിളിക്കുന്ന രതീഷിനെയും ഇയാളുടെ രണ്ട് സുഹൃത്തുകളെയും രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.

അട്ടപ്പാടിയിൽ മോഷ്ടാവെന്ന് ആരോപിച്ച് മധുവെന്ന യുവാവിനെ സദാചാരപൊലീസ് ചമഞ്ഞ് ആൾക്കൂട്ടം തല്ലിച്ചതച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് കേരള മനസ്സാക്ഷിയെ നടുക്കുന്ന ഇത്തരമൊരു സംഭവം ഇടുക്കി രാജകുമാരിയിൽ നിന്ന് റിപ്പോർട്ടു ചെയ്യപ്പെടുന്നത്. ശനിയാഴ്‌ച്ച വൈകിട്ടോടെയാണ് സംഭവം. രാജകുമാരിയിൽ ഹോട്ടലും മാർക്കറ്റുമടക്കം നടത്തുന്ന തെക്കേരിക്കൽ രതീഷിന്റെ കടയിൽ ബജിയുണ്ടാക്കുന്ന തൊഴിലാളിയായിരുന്നു മുഹമ്മദ്. മുഹമ്മദ് ഒരുദിവസം ലീവെടുക്കുകയായിരുന്നു. ഇതിനാൽ ബജിയുണ്ടാക്കുന്നത് മുടങ്ങുകയും മറ്റ് കടകളിൽ കച്ചവടം നല്ല രീതിയിൽ നടന്നുവെന്നും ആരോപിച്ചാണ് യുവാവിനെ കടയുടമയും കൂട്ടുകാരും ചേർന്ന് തല്ലിച്ചതച്ചത്.