രാജ്യത്ത് ഇസ്‌കൂട്ടർ യാത്രക്കാർ ഉണ്ടാക്കുന്ന അപകടങ്ങൾ ഉയർന്നതോടെ വിവിധിയിനം ക്യാമ്പെയ്‌നുകളും നിർദ്ദേശങ്ങളുമായി കൗൺസിൽ രംഗത്തെത്തി. വേഗപരിധി കുറയ്ക്കുന്നതാണ് ഇതിൽ ഏറ്റവും പ്രധാന നിർദ്ദേശമായി ഉയർന്നിട്ടുള്ളത്. ഇ സ്‌കൂട്ടറുകൾക്ക് മണിക്കൂർ 10 കി.മി വേഗത മതിയെന്നാണ് അധികൃതർ നിർദ്ദേശിക്കുന്നത്.

ഇസ്‌കൂട്ടറുകൾ മൂലം ഉണ്ടായ അപകടങ്ങളുടെ എണ്ണം ഉയർന്നതോടെയാണ് ഇവയ്ക്ക് കണിഞ്ഞാണിടാൻ അധികൃതർ പദ്ധതിയിടുന്നത്. കാൽനടയാത്രക്കാർക്കും, വാഹനയാത്രക്കാരുമടക്കം 80 ലധികം പേരുടെ പരാതികൾ ഇതിനോടകം ലഭിച്ചതായി അധികൃതർ പറഞ്ഞു. വേഗത കുറയ്ക്കുന്നത് കൂടാതെ ഹെൽമറ്റ് ധരിച്ച് യാത്ര ചെയയാനും സുരക്ഷാ മുന്നൊരുക്കങ്ങൾ അറിയിച്ചുമൊക്കെ ക്യാമ്പെയ്‌നുകൾ നടത്താനും പദ്ധതിയുണ്ട്.