ന്യൂഡൽഹി: പ്രമുഖ വ്യവസായിയും ബജാജ് ഓട്ടോ മുൻ ചെയർമാനുമായ രാഹുൽ ബജാജ് അന്തരിച്ചു. 83 വയസായിരുന്നു. ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് പുണെയിലെ സ്വകാര്യ ആശുപത്രയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ രോഗവും അദ്ദേഹത്തിനുണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ. 1938-ൽ കൊൽക്കത്തയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.

വാഹന നിർമ്മാതാക്കളായ ബജാജ് ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു. ബജാജിന്റെ വൈവിധ്യവൽക്കരണത്തിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹം, 1965ലാണ് ബജാജ് ഗ്രൂപ്പിന്റെ സാരഥ്യം ഏറ്റെടുത്തത്.ബജാജ് ഗ്രൂപ്പിന്റെ വളർച്ചയ്ക്ക് സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് രാഹുൽ ബജാജ്.

രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. 2006 മുതൽ 2012 വരെയുള്ള കാലയളവിൽ അദ്ദേഹം രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തിൽ രാജ്യം ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തി.

ബജാജിനെ ഇന്ത്യൻ നിരത്തുകളിലെ പ്രധാന സാന്നിധ്യമാക്കി മാറ്റിയത് അദ്ദേഹത്തിന്റെ നിർണായക ഇടപെടലുകളായിരുന്നു. 2021 ഏപ്രിൽ മാസംവരെ അദ്ദേഹം ബജാജ് ഓട്ടോയുടെ ചെയർമാൻ സ്ഥാനം അലങ്കരിച്ചിരുന്നു.

1986ൽ ഇന്ത്യൻ എയൽലൈൻസ് ചെയർമാൻ പദവിയും വഹിച്ചു. 2001ൽ പത്മഭൂഷൻ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. 2006 മുതൽ 2010 വരെ രാജ്യസഭാംഗമായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ ബജാജ് ഓട്ടോ ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു. പിന്നീട് പ്രായാധിക്യത്തെയും ആരോഗ്യസ്ഥിതി മോശമായതിനെയും തുടർന്നാണ് സ്ഥാനമൊഴിഞ്ഞത്. എന്നാൽ, ബജാജ് ഓട്ടോയുടെ മറ്റ് പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ കൃത്യമായ മേൽനോട്ടത്തിലായിരുന്നു.