തിരുവനന്തപുരം: ഞാൻ ഇപ്പോഴും കാലഹരണപ്പെട്ടിട്ടില്ല എന്ന ബോധ്യമാണ് എന്റെ ഊർജമെന്ന് ബാലചന്ദ്രമേനോൻ. സിനിമയോടുള്ള ഇഷ്ടംകൊണ്ട് ഈ സ്ട്രഗിൾ ഞാൻ ആസ്വദിക്കുകയാണെന്നും ഒരു സിനിമ കഴിഞ്ഞാൽ അടുത്ത ആലോചനയിലേക്ക് കടക്കുമെന്നും ബാലചന്ദ്ര മേനോൻ പറയുന്നു.

ഞാൻ ഇപ്പോഴും കാലഹരണപ്പെട്ടിട്ടില്ല എന്ന ബോധ്യമാണ് എന്റെ ഊർജം.... നാട്ടിലും വിദേശത്തും യാത്ര ചെയ്യുമ്‌ബോൾ മലയാളികൾ കാണിക്കുന്ന സ്‌നേഹമുണ്ട്. അത് സിനിമ സമ്മാനിക്കുന്ന പ്‌ളാസ്റ്റിക് ബന്ധമല്ല. ഞാൻ 42 ദിവസം കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽ കിടന്നപ്പോൾ എനിക്ക് വേണ്ടി മനസ്സുരുകി പ്രാർത്ഥിച്ചവരുണ്ട്. അതൊരു താരാരാധനയല്ല. ഹൃദയത്തിൽ നിന്നുയർന്ന് ഹൃദയത്തിലേക്ക് നീളുന്ന പ്രാർത്ഥനയാണ്... അതായിരിക്കാം എന്റെയുള്ളിലെ തീ...

എന്തിന് ഓടുന്നു എന്ന് ചോദിച്ചാൽ നിൽക്കാൻ നിവൃത്തിയില്ലാത്തതുകൊണ്ട് എന്ന ഉത്തരമേ എനിക്കുള്ളൂ. സിനിമയോടുള്ള ഇഷ്ടംകൊണ്ട് ഈ സ്ട്രഗിൾ ഞാൻ ആസ്വദിക്കുകയാണ്. ഒരു സിനിമ കഴിഞ്ഞാൽ അടുത്ത ആലോചനയിലേക്ക് കടക്കും. ആ തിരക്കുകൾ ഒരു തരം ലഹരിപോലെയാണെനിക്ക്.