തിരുവനന്തപുരം: കെ.എം.മാണിക്കെതിരായ ബാർ കോഴക്കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലൻസ് കോടതി ഏപ്രിൽ 16 ലേക്ക് മാറ്റി. തുടരന്വേഷണ റിപ്പോർട്ടിന്മേലുള്ള എതിർപ്പ് അറിയിക്കാൻ കൂടുതൽ സമയം വേണമെന്ന വി എസ്. സുനിൽ കുമാർ എംഎൽഎയുടെയും ബിജെപി നേതാവ് വി.മുരളീധരന്റെയും അഡ്വ.നോബിൾ മാത്യുവിന്റെയും ആവശ്യത്തെ തുടർന്നാണ് കോടതി കേസ് പരിഗണിക്കുന്നത് മാറ്റിയത്. കെ.എം.മാണിക്കെതിരെയുള്ള കേസ് അവസാനിപ്പിക്കണമെന്ന കേസാണ് മാറ്റിയത്. റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.