- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരസ്യമായി ബിയറടിക്കൂ.. ചിത്രമെടുക്ക് സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യൂ.. ഗോവ മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ സ്ത്രീകളുടെ പരസ്യമദ്യപാന പ്രതിഷേധം
പനാജി: പെൺകുട്ടികൾ പോലും ബിയർ കഴിക്കാൻ തുടങ്ങിയത് കണ്ട് തനിക്ക് ഭയം തോന്നുന്നുവെന്ന് ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ പറഞ്ഞതിന് സോഷ്യൽ മീഡിയയിൽ അതിരൂക്ഷ വിമർശനം. പെൺകുട്ടികൾ നിരന്തരം പീഡിപ്പിക്കപ്പെടുന്നതിനെ കുറിച്ചല്ല മന്ത്രിക്ക് ഭയം, പെൺകുട്ടികൾ ബിയർ കഴിക്കുന്നതോർത്താണെന്നും പറഞ്ഞാണ് വിമർശനം കൊഴുക്കുന്നത്. ഇത് കൂടാതെ ബിയറടിക്കുന്ന പെൺകുട്ടികളുടെ ചിത്രങ്ങളും ഷെയർ ചെയ്തിട്ടുണ്ട്. ഗേൾസ് ഹൂ ഡ്രിങ്ക് ബിയർ എന്ന ഹാഷ് ടാഗിൽ ട്വിറ്ററിൽ ഫോട്ടോ പോസ്റ്റ് ചെയ്താണ് പ്രതികരണം. നേരത്തെ സ്റ്റേറ്റ് യൂത്ത് പാർലമെന്റിനെ അഭിസംബോധന ചെയ്യുവേയാണ് പരീക്കർ സ്ത്രീകളുടെ മദ്യപാനത്തെ കുറിച്ച് സംസാരിച്ചത്.ഗോവയിലെ കോളജുകളിലെ ലഹരി ഉപയോഗം പുറത്തു കേൾക്കുന്നത്ര ഭീകരമല്ലെങ്കിലും ആശങ്കപ്പെടേണ്ടതുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. 'ലഹരി ഉപയോഗം ഇക്കാലത്തെ പ്രതിഭാസമല്ല. ഐഐടിയിൽ ഞാൻ പഠിക്കുന്ന സമയത്തും കഞ്ചാവ് ഉപയോഗിക്കുന്ന ചെറുസംഘങ്ങൾ ഉണ്ടായിരുന്നു. ലഹരി മാഫിയക്കെതിരെ കരുതിയിരിക്കണം. പെൺകുട്ടികൾ ബീയർ ഉപയോഗിക്കുന്നത് ആശങ്കയുണ്ടാക്കു
പനാജി: പെൺകുട്ടികൾ പോലും ബിയർ കഴിക്കാൻ തുടങ്ങിയത് കണ്ട് തനിക്ക് ഭയം തോന്നുന്നുവെന്ന് ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ പറഞ്ഞതിന് സോഷ്യൽ മീഡിയയിൽ അതിരൂക്ഷ വിമർശനം. പെൺകുട്ടികൾ നിരന്തരം പീഡിപ്പിക്കപ്പെടുന്നതിനെ കുറിച്ചല്ല മന്ത്രിക്ക് ഭയം, പെൺകുട്ടികൾ ബിയർ കഴിക്കുന്നതോർത്താണെന്നും പറഞ്ഞാണ് വിമർശനം കൊഴുക്കുന്നത്. ഇത് കൂടാതെ ബിയറടിക്കുന്ന പെൺകുട്ടികളുടെ ചിത്രങ്ങളും ഷെയർ ചെയ്തിട്ടുണ്ട്. ഗേൾസ് ഹൂ ഡ്രിങ്ക് ബിയർ എന്ന ഹാഷ് ടാഗിൽ ട്വിറ്ററിൽ ഫോട്ടോ പോസ്റ്റ് ചെയ്താണ് പ്രതികരണം.
നേരത്തെ സ്റ്റേറ്റ് യൂത്ത് പാർലമെന്റിനെ അഭിസംബോധന ചെയ്യുവേയാണ് പരീക്കർ സ്ത്രീകളുടെ മദ്യപാനത്തെ കുറിച്ച് സംസാരിച്ചത്.ഗോവയിലെ കോളജുകളിലെ ലഹരി ഉപയോഗം പുറത്തു കേൾക്കുന്നത്ര ഭീകരമല്ലെങ്കിലും ആശങ്കപ്പെടേണ്ടതുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.
'ലഹരി ഉപയോഗം ഇക്കാലത്തെ പ്രതിഭാസമല്ല. ഐഐടിയിൽ ഞാൻ പഠിക്കുന്ന സമയത്തും കഞ്ചാവ് ഉപയോഗിക്കുന്ന ചെറുസംഘങ്ങൾ ഉണ്ടായിരുന്നു. ലഹരി മാഫിയക്കെതിരെ കരുതിയിരിക്കണം. പെൺകുട്ടികൾ ബീയർ ഉപയോഗിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. പെൺകുട്ടികളുടെ മദ്യപാനം എന്നെ പേടിപ്പെടുത്തുന്നു. സഹിക്കാവുന്നതിന്റെ പരിധി കഴിഞ്ഞു' പരീക്കർ പറഞ്ഞു.
ഗോവയിലെ മയക്കുമരുന്നു മാഫിയകൾക്കെതിരെയുള്ള നടപടി ശക്തമായി തുടരുകയാണ്. 2017 ഓഗസ്റ്റ് മുതൽ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് 170 പേരെ അറസ്റ്റു ചെയ്തു. ഗോവയിലെ യുവാക്കൾക്കു കഠിനാധ്വാനം ചെയ്യാനുള്ള മടിയാണു തൊഴിലില്ലായ്മയ്ക്കു കാരണം. കഠിനാധ്വാനത്തിനു താൽപര്യമില്ലാത്തതിനാൽ സർക്കാരിന്റെ എൽഡി ക്ലാർക്ക് ജോലിക്കു വലിയ ക്യൂ ആണെന്നും പരീക്കർ പറഞ്ഞു.