കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ വൻ ക്രമക്കേട് നടന്നുവെന്നു കോൺഗ്രസ്. ബൂത്തുപിടിത്തവും അതിക്രമവും നടന്നതായി മുതിർന്ന കോൺഗ്രസ് നേതാവ് ജയ്‌റാം രമേശാണ് ആരോപണമുന്നയിച്ചത്. കേന്ദ്രസേനയെ വൻതോതിൽ നിയോഗിച്ചത് ഫലം കണ്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ബംഗാളിൽ പലയിടങ്ങളിലും ക്രമക്കേടും ഏറ്റമുട്ടലും നടന്നതായി റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ബംഗാളിലെ 56 മണ്ഡലങ്ങളിലേക്കാണ് ഞായറാഴ്ച തെരഞ്ഞെടുപ്പ് നടന്നത്.