ഹൈദരാബാദ് : ആലപ്പുഴ സ്വദേശിയായ അഞ്ജലി അജി എന്ന 19 കാരിക്ക് ഹൈദരാബാദ് ആസ്ഥാനമായുള്ള ആൾ ഇൻ മലയാളി അസോസിയേഷന്റെ സഹായത്തോടെ സർട്ടിഫിക്കറ്റ് തിരികെ ലഭിച്ചു. ഹൈദരാബാദ് നാമ്പള്ളി കെയർ ഹോസ്പിറ്റലിൽ നേഴ്‌സിങ് പഠനത്തിനായി എത്തിയ അഞ്ജലി എന്ന നിർധനയായ കുട്ടിക്ക് ഹോസ്പിറ്റലിൽ വെച്ചുണ്ടായ പരിക്കിനെ തുടർന്ന് ചികിത്സ നിഷേധിക്കുകയും രക്ഷിതാക്കൾ എത്തി നാട്ടിൽ എത്തിച്ച അഞ്ജലി ഇപ്പോൾ ആലപ്പുഴ ഗവർമെന്റെ ആയൂർവേദ ആശുപത്രിയിൽ ചികിത്സയിലാണ്.

ഹൈദരാബാദിൽ പഠനം പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർട്ടിഫിക്കറ്റ് തിരികെ ആവശ്യപ്പെട്ടപ്പോൾ ഫീസിനത്തിലെ മുഴുവൻ തുകയും നൽകാൻ സ്‌കൂൾ അധികാരികൾ ആവശ്യപ്പെടുകയായിരുന്നു. ഈ വാർത്ത കഴിഞ്ഞ ദിവസം മലയാള മനോരമ ചാനലിലൂടെ ശ്രദ്ധയിൽപ്പെട്ട അസോസിയേഷൻ ഭാരവാഹികൾ ഈ കുട്ടിയുടെ രക്ഷിതാക്കളുമായി ബന്ധപ്പെടുകയും ഇന്ന് ഹൈദരാബാദ് എത്തിയ ഇവരെ ഐമ തെലങ്കാന പ്രസിഡന്റ് ശ്രീ ബാബു ണ്ണുണ്ണി, ജനറൽ സെക്രട്ടറി ശ്രീ. ജി സുരേഷ് കുമാർ എന്നിവരുടെ ഇടപെടീലിലൂടെ സർട്ടിഫിക്കറ്റ് തിരികെ വാങ്ങി നൽകി. എല്ലാ സഹായങ്ങളും നൽകി സഹായിച്ച ആൾ ഇൻ മലയാളി അസോസിയേഷൻ ഭാരവാഹികളോട് അഞ്ജലിയുടെ മാതാപിതാക്കൾ നന്ദി അറിയിച്ചു.