- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിൽ പ്രസവിച്ച ആദിവാസി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ
തൃശൂർ: വീട്ടിൽ പ്രസവിച്ച ആദിവാസി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. തൃശൂർ വെള്ളിക്കുളങ്ങര ആനപ്പന്തം ആദിവാസി കോളനിയിൽ വിചിത്ര (26) ആണ് വീട്ടിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. വ്യാഴാഴ്ച പുലർച്ചെ 5 മണിയോടെയാണ് സംഭവം. വിചിത്രയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ വിവരം ആശാ വർക്കറായ വിജയയെ അറിയിച്ചു. വിജയ ഉടനെ കനിവ് 108 ആംബുലൻസിന്റെ സേവനം തേടിയ ശേഷം വിചിത്രയുടെ അടുത്തെത്തി. അത്യാഹിത സന്ദശം കൺട്രോൾ റൂമിൽ നിന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി.
ആംബുലൻസ് പൈലറ്റ് ജിനു സഹജൻ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജിബിൻ ജോയ് എന്നിവർ ഉടൻ സ്ഥലത്തേക്ക് തിരിച്ചു. എന്നാൽ ആംബുലൻസ് എത്തുന്നതിനു മുൻപ് തന്നെ ആശാ വർക്കറായ വിജയയുടെ പരിചരണത്തിൽ വിചിത്ര കുഞ്ഞിന് ജന്മം നൽകി. തൊട്ടുപിന്നാലെ ആംബുലൻസ് സംഘവും സ്ഥലത്തെത്തി. ഉടനെ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജിബിൻ ജോയ് അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. തുടർന്ന് ആംബുലൻസ് പൈലറ്റ് ജിനു സഹജൻ അമ്മയെയും കുഞ്ഞിനേയും ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.