- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാഭ്യാസ മേഖലയുടെ സമഗ്ര മുന്നേറ്റത്തിന് സർക്കാരിന്റെ തുറന്ന സമീപനമുണ്ടാകണം: കാത്തലിക് എഞ്ചിനീയറിങ് കോളജ് മാനേജ്മെന്റ്സ് ആസോസിയേഷൻ
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര മുന്നേറ്റത്തിന് സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംഭാവനയും പങ്കാളിത്തവും ഏറെ നിർണ്ണായകമാണെന്നിരിക്കെ രാജ്യാന്തര കാഴ്ചപ്പാടോടുകൂടിയ വിദ്യാഭ്യാസ വളർച്ചയ്ക്കായി സർക്കാരിന്റെ തുറന്ന സമീപനമുണ്ടാകണമെന്ന് കേരള കാത്തലിക് എഞ്ചിനീയറിങ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷൻ.
എഞ്ചിനീയറിങ് വിദ്യാഭ്യാസ മേഖലയിൽ കേരളത്തിലെ കാത്തലിക് എഞ്ചിനീയറിങ് കോളജുകൾക്ക് അടിസ്ഥാന സൗകര്യങ്ങളും യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഉന്നതവിജയശതമാനവുമുണ്ട്. പ്രമുഖ വ്യവസായ സ്ഥാപനങ്ങളും രാജാന്തര യൂണിവേഴ്സിറ്റികളുമായും സഹകരിച്ചുള്ള പ്രവർത്തനങ്ങളും സജീവമാണ്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ കേരളത്തിലെ എഞ്ചിനീയറിങ് കോളജുകളിൽ പഠിക്കുവാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുമ്പോൾ അതിനുള്ള സാഹചര്യമൊരുക്കുവാൻ എഐസിറ്റിയുടെ നിബന്ധനകൾ പാലിച്ചുകൊണ്ട് നിലവിലുള്ള സർക്കാർ ഉത്തരവുകളിലും നയങ്ങളിലും ചില അടിയന്തര മാറ്റമുണ്ടാകണം. അഡ്‌മിഷൻ ക്രമീകരണത്തിനായി പതിറ്റാണ്ടുമുമ്പ് സംസ്ഥാനത്ത് നടപ്പിലാക്കിയ 50:50 ശതമാനം ഇന്ന് അപ്രസക്തമായിരിക്കുന്നു. സംസ്ഥാന സർക്കാരിന്റെ സ്റ്റാർട്ടപ്പുകൾക്കായുള്ള പദ്ധതികൾ പ്രതീക്ഷയേറുന്നതും കാത്തലിക് എഞ്ചിനീയറിങ് കോളജുകൾ സജീവ പങ്കാളികളാകുന്നതുമാണ്. വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ സ്വാശ്രയ നിക്ഷേപകരെ സർക്കാർ സ്വാഗതം ചെയ്യുമ്പോൾ നിലവിലുള്ള സ്വാശ്രയ സ്വകാര്യ സ്ഥാപനങ്ങളുടെ സംരക്ഷണവും പങ്കാളിത്തവും ഉറപ്പാക്കണമെന്നും ഉന്നതവിദ്യാഭ്യാമേഖല നേരിടുന്ന ആനുകാലിക വിഷയങ്ങൾ തുറന്ന ചർച്ചകളിലൂടെ പരിഹരിക്കപ്പെടണമെന്നും കേരള കാത്തലിക് എഞ്ചിനീയറിങ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
പ്രസിഡന്റ് റവ.ഡോ.മാത്യു പായ്ിക്കാട്ട് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെക്രട്ടറി റവ.ഡോ.ജോസ് കുറിയേടത്ത് മുഖ്യപ്രഭാഷണവും എക്സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ വിഷയാവതരണവും നടത്തി. മോൺ. ഇ. വിൽഫ്രഡ്, മോൺ.തോമസ് കാക്കശ്ശേരി, ഫ്രാൻസീസ് ജോർജ് എക്സ് എംപി., അഡ്വ.ജോർജ് കണ്ണന്താനം, ഫാ.ജോൺ വർഗീസ്, ഫാ. ആന്റണി അറയ്ക്കൽ, ഫാ.ജെയിംസ് ചെല്ലങ്കോട്ട്, ഫാ.പോൾ നെടുമ്പുറം, ഫാ.ജോൺ പാലിയക്കര, ഫാ.ജോർജ് പാറമേൻ, ഫാ.മാത്യു കോരംകുഴ, ഫാ.ജസ്റ്റിൻ ആലുങ്കൽ, ഫാ. ബിജോയ് അറയ്ക്കൽ, ഫാ.ജോർജ് റബയ്റോ എന്നിവർ സംസാരിച്ചു.